Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right...

ജർമനിയെ ഭയക്കുന്നത് ആര്?

text_fields
bookmark_border
german-football-team
cancel

ഹു ഈസ്  അഫ്റേഡ് ഓഫ് വിർജീനിയ വൂൾഫ്? -വിഖ്യാതമായ ഒരു ചലച്ചിത്രത്തിെൻറ പേരാണിത്. അതിനെ അനുസ്മരിപ്പിക്കുന്നതാണ് റഷ്യൻ ലോകകപ്പിൽ പങ്കെടുക്കുന്ന നിലവിലെ ജേതാക്കളെക്കുറിച്ചുള്ള ചോദ്യവും. ഹു ഈസ്  അഫ്റേഡ് ഓഫ് ജർമനി? 1958ലും ’62ലും തുടർച്ചയായി കിരീടം നിലനിർത്തിയ ബ്രസീലിെൻറ നേട്ടം ജർമനി ആവർത്തിക്കുമോ? അതോ ലോകചാമ്പ്യന്മാരാവുന്ന യൂറോപ്യന്മാർ നേരിടുന്ന പതിവ് അട്ടിമറി ജർമനിയെയും കുരുക്കിലാക്കുമോ? എന്തായാലും ഗ്രൂപ് ‘എഫിൽ’ മെക്സികോ, സ്വീഡൻ, ദക്ഷിണ കൊറിയ ടീമുകളെ ലോകചാമ്പ്യന്മാരായ ജർമനി ഭയക്കണം. കരുതലോടെ ഗ്രൂപ് റൗണ്ട് കടന്നാലേ ചാമ്പ്യന്മാരുെട കിരീടപ്രതീക്ഷകൾക്ക് തിളക്കമേറൂ. 

ജർമനി: യോആഹീം ലോയിവ് ചുമതല ഏറ്റെടുത്ത 2006നുശേഷം ജർമനി മത്സരിച്ച എല്ലാ ടൂർണമെൻറുകളിലും അവർ കുറഞ്ഞത് സെമിഫൈനൽ വരെ എങ്കിലും എത്തിയിട്ടുണ്ട്. മാത്രമല്ല, അഞ്ചുതവണ വിജയിച്ച ബ്രസീലിനെ വെല്ലുന്ന മറ്റൊരു മികവും ലോകകപ്പിൽ അവർക്കുണ്ട്. നാല് കിരീടത്തിനൊപ്പം അത്രയും തന്നെ രണ്ടാം സ്ഥാനവും മൂന്നു മൂന്നാം സ്ഥാനങ്ങളും ജർമനിയുടെ റെക്കോഡ് ബുക്കിലുണ്ട്. എന്നാൽ, നിലവിലെ ജേതാക്കളായ യൂറോപ്യൻ ടീമുകൾക്ക് തുടർന്നുള്ള ലോകകപ്പ് ദുരന്തങ്ങളുടേതുമായിട്ടുണ്ട്. ’98ൽ കപ്പുയർത്തിയ ഫ്രാൻസ് 2002ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2006ലെ വിജയികളായ ഇറ്റലി 2010ൽ ഇതേപോലെ മടങ്ങി. അതുപോലെ 2010ലെ വിജയികളായ സ്‌പെയിൻ 2014ൽ ഗ്രൂപ്പിൽ തന്നെ പുറത്തായി.

നായകൻ മാനുവൽ നോയറുടെ പരിക്കും സീനിയർ താരങ്ങൾ വിരമിച്ചതുമെല്ലാം വെല്ലുവിളിയായുണ്ടെങ്കിലും ടൂർണമെൻറ് ടീമാണ് ജർമനി. ഓരോ കളി കഴിയുംതോറും അവർ പ്രകടനം മെച്ചപ്പെടുത്തുന്നവരാണ്. പ്രതിരോധ നിരയിലെ ശക്തരായ മാറ്റ് ഹുമ്മൽസ്, യോഷ്വ കിമ്മിഷ്, ജെറോം ബോെട്ടങ്ങ്. മധ്യനിരയിൽ ടോണി ക്രോസ്, മെസ്യൂത് ഒാസീൽ, പരിചയസമ്പന്നനായ തോമസ് മ്യൂളർ, പുതുമുഖം തിമോ വെർണർ എന്നിവർ. ചുരുക്കത്തിൽ, വലിയ പേരുകളില്ലാത്ത വമ്പൻ ടീമാണ് ജർമനിയുടേത്.

മെക്സികോ: കളിച്ച ലോകകപ്പുകളിലൊക്കെ ആകർഷകങ്ങളായ പ്രകടനങ്ങളുമായി കാണികളുടെ ഹൃദയങ്ങളിൽ ഇടംനേടിയവരാണ് മെക്സികോ. എന്നാൽ, നിർണായക മത്സരങ്ങളിൽ അവർക്കു കാലിടറും. 
അതോടെ ഏറ്റവും വലിയ നേട്ടങ്ങൾ സ്വപ്നമായി തന്നെ അവശേഷിക്കുന്നു. ഇത്തവണ റഷ്യയിൽ സമാപിച്ച കോൺഫെഡറേഷൻ കപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല.  ഏഴാം ലോകകപ്പിന് എത്തുന്ന മധ്യ അമേരിക്കൻ സംഘം ഇത്തവണ അട്ടിമറിക്കാരാകും എന്നു തന്നെയാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ലോക ചാമ്പ്യന്മാരെ ആദ്യ മത്സരത്തിൽ വിറപ്പിക്കുവാൻ അവർക്കു കഴിയണം. 2012 ലണ്ടൻ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കൾ ആയ പുതുതലമുറ ടീം ആണ് മെക്‌സികോ. 

മധ്യ അമേരിക്ക ഗ്രൂപ്പിൽ ഒരു മത്സരവും കീഴടങ്ങാതെയാണവർ റഷ്യയിലേക്കുള്ള പാസ്പോർട്ട് തരമാക്കിയത്. വെസ്റ്റ് ഹാമിെൻറ ഹാവിയർ ഹെർണാണ്ടസ്, പോർട്ടോയുടെ ജീസസ് മാനുവൽ കൊറോണ, ലോസ് ആഞ്ജലസ് എഫ്.സിയുടെ കാർലോസ് വേല എന്നിവരാണ് ശ്രദ്ധേയരായ കളിക്കാർ.

സ്വീഡൻ: 12 വർഷങ്ങൾക്കുശേഷമാണ് സ്വീഡൻ  ലോകകപ്പിനെത്തുന്നത്. അതും അങ്ങേയറ്റത്തെ നാടകീയമായ േപ്ല ഓഫ് മത്സരത്തിൽ അതികായന്മാരായ ഇറ്റലിയെ നാണിപ്പിച്ചുകൊണ്ടും. 2006 ലോകകപ്പിൽ ജർമനിയായിരുന്നു പ്രീക്വാർട്ടറിലെ എതിരാളി. രണ്ടു ഗോളുകൾക്ക് തങ്ങളെ വീഴ്ത്തിയ ജർമൻകാരെ  പ്രഹരിക്കുവാൻ കിട്ടുന്ന അവസരം കൂടിയാണ് റഷ്യയിൽ. 

ദക്ഷിണ കൊറിയ: സഹആതിഥേയരായ, 2002ൽ നാലാം സ്ഥാനക്കാരായിരുന്നു ഏഷ്യൻ വൻകരയുടെ പ്രതിനിധികളായ ദക്ഷിണ കൊറിയ. അന്നവരുടെ മുന്നിൽ വീണത് ഇറ്റലിയും സ്പെയിനും ആയിരുന്നു എന്നറിയുമ്പോഴേ ജർമനിയെ ഭയക്കുന്നത് ആരെന്ന ചോദ്യത്തിെൻറ പ്രസക്തി. തുടർച്ചയായ ഒമ്പതാം ലോക കപ്പ് എന്ന അതുല്യ െറക്കോഡാണ് ഇത്തവണ അവർക്ക് ഒപ്പമുള്ളത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsWorld Cup Russia 2018
News Summary - World Cup Russia 2018: german football team- Sports News
Next Story