ലുഷ്നികി: മോസ്കോയുടെ പൂന്തോട്ടം
text_fields10 മണിക്കൂർ നീണ്ട യാത്രക്കുശേഷം ഖത്തർ എയർവേഴ്സിെൻറ ക്യൂ.ആർ 233 വിമാനം മോസ്കോ ദമീറോദേവ എയർപോർട്ടിലെത്തുേമ്പാഴേക്കും എടവണ്ണ സ്വദേശിയും മോസ്കോയിലെ പ്രമുഖ ഡോക്ടറുമായ നൗഷാദും സുഹൃത്ത് വഴി പരിചയപ്പെട്ട ബിസിനസുകാരനായ സക്കരിയയും സ്വീകരിക്കാനായി എത്തിയിരുന്നു. പൈൻ, ബിർച്ച് മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ നിരത്തിലൂടെ ഏകദേശം അരമണിക്കൂർകൊണ്ട് ഡോ. നൗഷാദിെൻറ ഉടമസ്ഥതയിലുള്ള ക്ലിനിക്കിലെത്തി. ഇവിടത്തെ ഗവൺമെൻറിെൻറ ഫിനാൻസ് ഡിപ്പാർട്ട്മെൻറിെൻറ കീഴിലെ ഒരു വലിയ സാനിറ്റോറിയമാണിത്. ഏകദേശം 100 ഏക്കറോളം വിസ്തൃതിയുള്ള ഇൗ പരിസ്ഥിതി സൗഹൃദ സാനിറ്റോറിയം നിരവധി ബിൽഡിങ്ങുകൾ ഉൾപ്പെട്ടതാണ്. നല്ല സുരക്ഷയാണ് ഇവിടെ. ഇവിടെ ചുറ്റിക്കറങ്ങിയശേഷം ഉദ്ഘാടന മത്സരവേദിയായ ലുഷിനികി ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് തിരിച്ചു.
റഷ്യയിൽ ലോകകപ്പിന് പന്തുരുളുേമ്പാൾ സേവന സന്നദ്ധനായി മലയാളിയും. 2010 ദക്ഷിണാഫ്രിക്കയിലും 2014 ബ്രസീലിലും വളൻറിയറായിരുന്ന കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി പി.കെ. നൗഷാദ് ബുധനാഴ്ച റഷ്യയിലെത്തി. തെൻറ മൂന്നാം ലോകകപ്പിൽ ഫിഫ മീഡിയ കമ്യൂണിക്കേഷൻ വിഭാഗത്തിലാണ് നൗഷാദ് വളൻറിയറായി പ്രവർത്തിക്കുന്നത്. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം െഎ.എസ്.എൽ ഉൾപ്പെടെയുള്ള ഫുട്ബാൾ ടൂർണമെൻറുകളുടെ സംഘാടകനുമായിരുന്നു. പി.കെ. നൗഷാദിെൻറ ലോകകപ്പ് കുറിപ്പുകൾ ഇന്നുമുതൽ ‘മാധ്യമം കായികം’ പേജിൽ.
‘ലുഷിനികി’യെന്നാൽ റഷ്യനിൽ മോസ്കോ തടാകത്തിനു ചുറ്റിലെ പൂന്തോട്ടം എന്നാണ്. മനോഹരമായ സ്റ്റേഡിയത്തിന് പുറത്ത് നിരവധി ഒഫീഷ്യലുകളും മാധ്യമ പ്രവർത്തകരും ഉദ്ഘാടന മത്സരത്തിെൻറ തിരക്കിലമർന്നിരിക്കുന്നു. എവിടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയുള്ള ഉൗർജസ്വലമായ മുഖങ്ങൾ. േറാഡിൽ കണ്ട അദ്ഭുതകരമായ മറ്റൊരു കാഴ്ച റോഡ് മുഴുവൻ ഇടക്കിടെ കഴുകി വൃത്തിയാക്കുന്ന വലിയ ടാങ്കർ ലോറികൾ. ലോറിയിൽനിന്നും വലിയ ശക്തിയായി വെള്ളം ചീറ്റിക്കൊണ്ട് ഇടക്കിടെ പല വഴിക്കും ധിറുതിയിൽ ഒാടിച്ചു പോവുന്നു. ലോകകപ്പ് മനോഹരമാവുന്നു. ഒപ്പം തെരുവുകളും മാലിന്യവും പൊടിയും വിമുക്തമാവുന്നു.
ഖത്തർ എയർവേഴ്സിെൻറ എയർക്രാഫ്റ്റ് എൻജിനീയറായ ബെഞ്ചമിൻ എന്ന ബെൻ ആയിരുന്നു അമൂസിറ്റേഷൻ സെൻററിലേക്കുള്ള എെൻറ വഴികാട്ടി. ജർമൻ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 10 വർഷമായി ഖത്തർ എയർവേഴ്സിലുണ്ട്. ഫിഫയുെട പ്രധാനപ്പെട്ട ഒഫീഷ്യലുകളെയൊക്കെ ഒരുപാട് ദൂരവ്യത്യാസമുള്ള മത്സരവേദികളിലെത്തിക്കേണ്ടതിനാൽ വിമാനങ്ങൾക്ക് ഒട്ടനവധി തവണ പറക്കേണ്ടിവരും. അതിനനുസരിച്ച് എയർക്രാഫ്റ്റുകൾക്ക് അറ്റകുറ്റപ്പണികൾ ഉണ്ടാവുമെന്നും ഇദ്ദേഹം പറയുന്നു.
നല്ല ഒരു സംസാരപ്രിയനായ ഇദ്ദേഹം നേരത്തെ ഡൽഹി എയർപോർട്ടിൽ റൺവേയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ചിറകിന് കേടുപാട് പറ്റിയത് പരിഹരിക്കാനായി ഇന്ത്യയിലേക്ക് വന്നിരുന്നു. താമസസ്ഥലത്തേക്കുള്ള മടക്ക യാത്രയിൽ വഴിയോരത്തെ ബസുകൾ ഒക്കെയും റഷ്യൻ ഭാഷയിൽ. വീടുകൾ ഉൾപ്പെടുന്ന ഒരു ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഇവിടെ മിക്ക വീടുകൾക്കും നാട്ടിലെ ഒാട്ടുകമ്പനിയിലേത് പോലെയുള്ള വലിയ പുകക്കുഴലുകൾ കാണാം. റഷ്യയിലെ എല്ലാ വീട്ടിലും ഇത്തരത്തിൽ ചൂടുവെള്ളത്തിനായി സജ്ജീകരണങ്ങളുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. ഉദ്ഘാടന മത്സരത്തിെൻറ ഉത്സവരാവ് സ്വപ്നം കണ്ട് ദീർഘദൂര യാത്രയുടെ ക്ഷീണംകൊണ്ടാവാം ഉറങ്ങാനുള്ള തിടുക്കത്തിലാണ് ഞാൻ.
ടിക്കറ്റെടുത്തവരിൽ ഇന്ത്യക്കാർ മൂന്നാമത്
മോസ്കോ: റഷ്യയിൽ ബൂട്ടുകെട്ടാൻ ഇന്ത്യയില്ലെങ്കിലും ഇന്ത്യക്കാർക്ക് ലോകകപ്പിനോട് കട്ട സ്നേഹമാണ്. അതറിയണമെങ്കിൽ റഷ്യയിൽ വിറ്റഴിഞ്ഞ ടിക്കറ്റ് രേഖകൾ പരിശോധിച്ചാൽ മതി. ലോകകപ്പ് യോഗ്യത നേടാത്ത രാജ്യങ്ങളിൽ ടിക്കറ്റ് കൈക്കലാക്കിയവരിൽ ഇന്ത്യക്കാരുടെ സ്ഥാനം മൂന്നാമതാണത്രെ. 17,962 ഒാളം പേരാണ് ലോക മാമാങ്കം നേരിട്ടുകാണാൻ തയാറെടുക്കുന്നത്. ഇവരിൽ ഒന്നാം സ്ഥാനം അമേരിക്കയും(39,884) തൊട്ടു പിന്നിലായി ചൈനയുമുണ്ട്. യോഗ്യത നേടിയ രാജ്യക്കാരിൽ പതിവുതെറ്റിക്കാതെ ആതിഥേയരായ റഷ്യക്കാർ തന്നെയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് കൈക്കലാക്കിയിരിക്കുന്നത്. കഴിഞ്ഞതവണ ബ്രസീൽ ലോകകപ്പിൽ ടിക്കറ്റ് ഏറ്റവും കൂടുതൽ വാങ്ങിയവരുടെ പട്ടികയിൽ ആദ്യ 10ൽതന്നെ ഇന്ത്യക്കാർ ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.