Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപിച്ചിന്...

പിച്ചിന് തീപിടിപ്പിക്കുന്നവർ

text_fields
bookmark_border
star-bowlers
cancel

ഇംഗ്ലണ്ടും പാകിസ്താനും തമ്മിലെ ഏകദിന പരമ്പരയിൽ പിച്ചിെൻറ സ്വഭാവം കണക്കിലെടുത ്ത് ലോകകപ്പിൽ ടീം ടോട്ടൽ 500 റൺസ് തൊടുമെന്ന് പ്രവചിച്ചവർ നിരവധിയാണ്. നാലു മത്സ രങ്ങളിൽനിന്നായി ഇരുടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 2780 റൺസ്. ഇംഗ്ലണ്ട് എന്നു കേൾക്കുേമ്പാൾ മുട്ടിടിച്ചിരുന്ന ബാറ്റ്സ്മാന്മാർ ഏറെ ആവേശത്തോടെയായിരുന്നു ഇ ംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. എന്നാൽ, സന്നാഹമത്സരങ്ങൾ തുടങ്ങിയപ്പോൾ പിച്ച് സ ീം ബൗളിങ്ങിനൊപ്പമാണ്. അതുകൊണ്ടുതന്നെ ഉറപ്പിക്കാം, ഇൗ ഇംഗ്ലീഷ് കാർണിവൽ പേസർമാര ുടേതാണെന്ന്.

ജസ്പ്രീത് ബുംറ
49 മാച്ച്, 85 വിക്കറ്റ്
ലിമിറ്റഡ് ഒാവർ ക്രിക്ക റ്റിൽ നിലവിലെ ഏറ്റവും മികച്ച ബൗളർ എന്ന് ജസ്പ്രീത് ബുംറയെ വിശേഷിപ്പിച്ചത് സാക്ഷാ ൽ സചിൻ ടെണ്ടുൽകറാണ്. ഇൗ വർഷത്തെ െഎ.പി.എൽ കണ്ടവർക്കറിയാം മുംബൈ ഇന്ത്യൻസിെൻറ കിര ീടവിജയത്തിൽ ഇൗ 25കാരൻ വഹിച്ച പങ്ക്. അപാരമായ കൃത്യതയും സ്ഥിരതയും റൺസ് വിട്ടുകൊടുക്കുന്നതിലെ കണിശതയുടെയും മികവിലായിരുന്നു മുംബൈ ബൗളിങ് നിരയുടെ മുന്നേറ്റം. ആക്ഷനിലെ വ്യത്യസ്തതകൊണ്ട് ഏതുതരം പിച്ചിലും ബാറ്റ്മാന്മാരെ വട്ടംചുറ്റിക്കുന്ന ബുംറ തന്നെയാണ് മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ഉൾക്കൊള്ളുന്ന ഇന്ത്യൻ പേസ് ത്രയത്തിെൻറ ചക്രം തിരിക്കുന്നത്. ഡെത്ത് ഓവറുകളിലെ ബുംറയുടെ ബൗളിങ് പാടവം നിരവധി മത്സരങ്ങളിൽ ഇന്ത്യക്ക് ഗുണകരമായതാണ്. ഇംഗ്ലീഷ് മണ്ണിലും കഴിവുതെളിയിച്ച ലോക ഒന്നാം റാങ്കുകാരൻ ബുംറ തന്നെയാണ് ഇൗ ലോകകപ്പിൽ വിരാട് കോഹ്ലിയുടെ ആവനാഴിയിലെ പ്രധാന അസ്ത്രം.

ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്):
3 മാച്ച്, 3 വിക്കറ്റ്
മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ പന്തെറിയുകയും അതിവേഗം സ്കോർ ചെയ്യുകയും നന്നായി ഫീൽഡ് ചെയ്യുകയും ചെയ്യുന്ന പ്രതിഭയെ ഇംഗ്ലണ്ട് ലോകകപ്പിനുള്ള പ്രാഥമിക ടീമിൽനിന്നു തഴഞ്ഞപ്പോൾ മൂക്കത്ത് വിരൽവെക്കാത്തവർ കുറവാണ്. എന്നാൽ, പ്രാഥമിക ടീമില്‍ ഇല്ലാതിരുന്ന ആര്‍ച്ചര്‍ക്ക് ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിെൻറ (11 വിക്കറ്റ്) ബലത്തിലാണ് ഡേവിഡ് വില്ലിക്ക് പകരക്കാരനായി അന്തിമ ടീമിൽ ഇടം ലഭിച്ചത്. ആർച്ചർ ഇൗ ലോകകപ്പിെല ഇംഗ്ലീഷ് നിരയുടെ ‘എക്സ്’ ഫാക്ടറാകുമെന്നാണ്  ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പ്രവചനം. കരീബിയൻ വംശജനായ ആർച്ചർ 2014ൽ വെസ്റ്റിൻഡീസ് അണ്ടർ 19 ടീമിനുവേണ്ടി മൂന്നു മത്സരങ്ങളിൽ കളത്തിലിറങ്ങിയിരുന്നു.

ട്രെൻഡ‌് േബാൾട്ട‌് (ന്യൂസിലൻഡ‌്)
79 മാച്ച്, 147 വിക്കറ്റ്
െഎ.സി.സിയുടെ ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ബുംറക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരൻ. ട്രെൻറ് ബോൾട്ടിനൊപ്പം ടിം സൗത്തിയും കൂടിച്ചേരുന്ന ബൗളിങ് കോംബിനേഷൻ എതിരാളികൾക്ക് ഏറെ അപകടം വിതക്കാൻ ശേഷിയുണ്ട്. ഇരു ഭാഗങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള ബോൾട്ടിെൻറ വിരുത് ബാറ്റ്സ്മാന്മാർക്ക് തലവേദനയാകും. കൃത്യതയോടെ പന്തെറിയുന്ന ഇടൈങ്കയൻ പേസറുടെ മികവിലാണ് കിവീസ് 2015ൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്. അന്ന് ഒമ്പതു മത്സരങ്ങളിൽനിന്നായി 22 വിക്കറ്റ് വീഴ്ത്തിയ ബോൾട്ട് ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനൊപ്പം വിക്കറ്റുവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നു. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക)
66 മാച്ച്, 106 വിക്കറ്റ്
2014ലെ അണ്ടർ 19 ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് നേടിക്കൊടുത്ത അന്നുമുതലാണ് കാഗിസോ റബാദയെന്ന പയ്യനെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. 2015ൽ സീനിയർ ടീമിൽ അരങ്ങേറിയതു മുതൽ പ്രോട്ടിയേസിെൻറ പേസ് ആക്രമണത്തിന് ചുക്കാൻപിടിക്കുന്നത് റബാദയാണ്. ബംഗ്ലാദേശിനെതിരായ ഏകദിന അരേങ്ങറ്റത്തിൽ ഹാട്രിക് ഉൾെപ്പടെ 16 റൺസിന് ആറു വിക്കറ്റ് വീഴ്ത്തിയാണ് റബാദ വരവറിയിച്ചത്. 12ാം എഡിഷൻ  െഎ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനായി 12 മത്സരങ്ങളിൽനിന്ന് 25 വിക്കറ്റുകളുമായി വിക്കറ്റുവേട്ടക്കാരിൽ രണ്ടാമനായ റബാദ ഉഗ്രൻ ഫോമിലാണ്. വേഗംകൊണ്ട് ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന താരത്തിെൻറ കൃത്യതയും സമ്മർദ ഘട്ടങ്ങളിൽ പതറാത്ത പ്രകൃതവും ഏത് അവസരത്തിലും വിക്കറ്റ് വീഴ്ത്താൻ സഹായിക്കുന്നു. ഡെത്ത് ഒാവറുകളിൽ മാരക യോർക്കറുകൾ എറിയുന്ന റബാദയുടെ വിക്കറ്റ് കൊയ്ത്തിൽതന്നെയാണ് ഇക്കുറി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങളും.

ലസിത് മലിംഗ (ശ്രീലങ്ക)
218 മാച്ച്, 322 വിക്കറ്റ്
വീഞ്ഞുപോലെ പ്രായം കൂടുംതോറും വീര്യംകൂടുന്ന ചില കളിക്കാരുണ്ട്. അത്തരക്കാരുടെ പട്ടികയിൽ മുൻപന്തിയിലാണ് ലസിത് മലിംഗയുടെ സ്ഥാനം. 12ാം എഡിഷൻ െഎ.പി.എൽ ഫൈനലിെൻറ അവസാന ഒാവർ മാത്രം എടുത്താൽ മതി ആ മാറ്റ് പരിശോധിക്കാൻ. താരത്തിെൻറ അനുഭവസമ്പത്തും കൃത്യതയാർന്ന പന്തുകളും മുംബൈ ഇന്ത്യൻസിന് സമ്മാനിച്ചത് ഒരു റൺസിെൻറ ത്രസിപ്പിക്കുന്ന ജയവും നാലാം െഎ.പി.എൽ കിരീടവുമായിരുന്നു. ഗതകാല സ്മരണകൾ മാത്രം കൂട്ടിനുള്ള മരതക ദ്വീപുകാരുടെ ലോകകപ്പ് പ്രയാണത്തിൽ നിർണായക സാന്നിധ്യമായി വെറ്ററൻ താരം കൂടെയുണ്ടാകുമെന്നുറപ്പ്. ഇൗ ലോകകപ്പോടെ കളിക്കളത്തിൽനിന്നു വിടപറയാനൊരുങ്ങുന്ന താരത്തിന് അർഹിക്കുന്ന തരത്തിലുള്ള യാത്രയയപ്പ് സഹതാരങ്ങൾ നൽകുമെന്നാണ് പ്രത്യാശ.

മിച്ചൽ സ്റ്റാർക് (ആസ്ട്രേലിയ)
75 മാച്ച്, 145 വിക്കറ്റ്
ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമായ ബൗളർ. വേഗം, യോർക്കറുകൾ എന്നിവ ആയുധം. ഇടക്ക് പരിക്കേറ്റ് പുറത്തായെങ്കിലും മിച്ചൽ സ്റ്റാർക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുതന്നെയാണ് ഒാസീസിെൻറ പ്രതീക്ഷ. 2015 ലോകകപ്പിൽ എട്ടു കളികളിൽനിന്നു 22 വിക്കറ്റുകളുമായി ആസ്ട്രേലിയയുടെ അഞ്ചാം ലോകകപ്പ് വിജയത്തിന് ചുക്കാൻപിടിച്ച് പരമ്പരയുടെ താരമായി. പാറ്റ് കമ്മിൻസും സ്റ്റാർകും ഒന്നിക്കുന്ന ഒാസീസ് ബൗളിങ്നിരക്ക് ഏതു ബാറ്റിങ്നിരയെയും കടപുഴക്കാൻ ശേഷിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsworld cup cricket 2019star Bowlers
News Summary - World Cup Cricket 2019 Space Bowlers -Sports News
Next Story