ക്രീസിൽ റിസർവ് െബഞ്ച്, ബീച്ച് വോളിയുമായി വിൻഡീസ്
text_fieldsതിരുവനന്തപുരം: മുംബൈയിലെ കൂറ്റൻ ജയത്തിെൻറ ആലസ്യം വിടാതെ ടീം ഇന്ത്യ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും എം.എസ്. ധോണിയുമൊക്കെ ഹോട്ടൽ മുറിയിൽ വിശ്രമിച്ചപ്പോൾ ബുധനാഴ്ച ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങിയത് ആറ് താരങ്ങൾ മാത്രം.
അവരിൽ അമ്പാട്ടി റായിഡു ഒഴികെ ബാക്കിയെല്ലാവാരും റിസർവ് താരങ്ങൾ. ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹാൽ എന്നിവരാണ് മുഖ്യപരിശീലകൻ രവിശാസ്ത്രിക്കും ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാറിനുമൊപ്പം രാവിലെ 10ഓടെ ഗ്രീൻഫീൽഡിൽ പരിശീലനത്തിനെത്തിയത്. സ്പിന്നിനെതിരെ കളിക്കുമ്പോളിൽ ക്രീസിൽ പാദചലനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു റായിഡുവിന് സഞ്ജയ് ബംഗാറിെൻറ കോച്ചിങ്.
കെ.സി.എയുടെ ബൗളർമാരെയും യുസ്വേന്ദ്ര ചഹാലിനെയുമാണ് ബംഗാർ ഇതിനായി നിയോഗിച്ചത്. അതേസമയം, ലോകേഷ് രാഹുലിനൊപ്പമായിരുന്നു ശാസ്ത്രി. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ തരത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്തു. എന്നാൽ, കിട്ടിയ പന്തുകളെയെല്ലാം ഗാലറികളിലേക്ക് പറത്താനായിരുന്നു ഋഷഭ് പന്തിന് താൽപര്യം.
അതേസമയം, നാലാം ഏകദിനത്തിലെ കൂറ്റൻ തോൽവിയുടെ ക്ഷീണം വിൻഡീസ് താരങ്ങൾ തീർത്തത് കോവളത്തെ ബീച്ചിൽ വോളിബാൾ കളിച്ചാണ്. ടീം അംഗങ്ങൾ ചേരിതിരിഞ്ഞ് രാവിലെ 11.30 ഓടെ ആരംഭിച്ച മത്സരം ഉച്ചക്ക് രണ്ടോടെയാണ് അവസാനിച്ചത്. ഇതിനിെട ഹോട്ടലുകാർ ഒരുക്കിയ അമ്പെയ്ത്ത് മത്സരത്തിലും ക്യാപ്റ്റൻ ജാസൺ ഹോൾഡറടക്കം ഒരുകൈ നോക്കി. നാലാം ഏകദിനത്തിൽ വലത് കൈക്ക് പരിക്കേറ്റ ആഷ്ലി നഴ്സ് മത്സരത്തിനിറങ്ങില്ല.
ബുധനാഴ്ച വൈകീേട്ടാടെ കോച്ച് രവിശാസ്ത്രി, താരങ്ങളായ ശിഖർ ധവാൻ, ഉമേഷ് യാദവ് എന്നിവർ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. കഴിഞ്ഞവർഷം കാര്യവട്ടത്ത് നടന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 മത്സരത്തിനു മുമ്പും ശാസ്ത്രിയും ധവാനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.