Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇൗ കളിമുറ്റത്ത്...

ഇൗ കളിമുറ്റത്ത് ഇവർക്ക് പരിമിതികളില്ല

text_fields
bookmark_border
volga-diary
cancel
camera_alt??????????? ????????????? ?????????? ??????????????????????? ?????????

ഫ്രാൻസ്-ഡെന്മാർക്ക് മത്സരത്തിനിടയിലാണ് ഈ അത്ഭുത മനുഷ്യനെ കാണുന്നത്. ഒറ്റക്കാഴ്ചയിൽ ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സിനെ പോലെ തന്നെ. വീൽചെയറിൽ ഒതുങ്ങിക്കൂടിയ ശരീരം. സംസാരിക്കാനോ ശരീരം ചലിക്കാനോ ആവില്ല. എങ്കിലും, അവെൻറ സ്വപ്നങ്ങൾക്ക് പരിധികളില്ല. നിഴൽപോലെ അമ്മയുണ്ട് കൂടി.

ഗോൾരഹിതമായ മത്സരത്തിെൻറ വിരസത മാറ്റാനെന്നോണം ആർത്തുവിളിച്ച് നൃത്തംചവിട്ടുന്ന ആരാധകർക്കിടയിൽനിന്നാണ് ഫുട്ബാൾ ഭ്രാന്തനായ ഷിഷ്കോവ് കോൻസ്റ്റൈൻറൻ വെലാരിവിച്ചിനെ കണ്ടെത്തുന്നത്. പുള്ളി ചില്ലറക്കാരനല്ല. ലോകത്തെ എണ്ണംപറഞ്ഞ ഫുട്ബാൾ താരങ്ങളൊക്കെ അടുത്ത ചങ്ങാതിമാരാണ്. ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരൊത്തുള്ള ഫോട്ടോയൊക്കെ നിഴൽപോലെ കൂടെയുള്ള അമ്മ മൊബൈൽ ഫോണിൽ കാണിച്ചുതന്നു. ഇന്ത്യയിൽനിന്നാണെന്ന് പറഞ്ഞപ്പോൾ നല്ല സന്തോഷം. തലയും കൈയും കുലുക്കി ആവേശത്തിൽ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നു. 

ജന്മനാ കൈകാലുകൾ തളർന്ന് വീൽ ചെയറിലാണ് ജീവിതമെങ്കിലും തളരാൻ മനസ്സില്ലാത്ത ഒരുറച്ച പോരാളിയാണിവൻ. മോസ്കോയിൽ അടുത്ത പ്രദേശത്താണ് താമസം. ഫുട്ബാൾ മത്സരം എവിടെയാണെങ്കിലും അമ്മയും മകനും ഓടിയെത്തും. സ്കൂളിലും കോളജിലുമൊക്കെ ഈ അമ്മയാണ് കൂട്ട്. പല ക്ലബ് മത്സരങ്ങൾക്കും നേരിട്ട് പ്രവേശനവുമുണ്ട്. സെക്യൂരിറ്റി ഓഫിസർമാരുമായി നല്ല ചങ്ങാത്തത്തിലാണ് ഷിഷ്കോവ്. കളികൾക്കുമിടയിൽ  കളിക്കാരുമായി അടുത്തിടപഴകാൻ സാധിച്ചതിെൻറ ഓർമകളാണ് ചക്രക്കസേരയിലും അവെൻറ ഊർജം.

ഇവരുടെ അവശതയും ദുരിതവും കണ്ട് അനുകമ്പകാണിക്കുന്നവർ സംസാരിച്ച് തുടങ്ങിയാൽ അതിശയപ്പെടും. ആത്മവിശ്വാസം പ്രവഹിക്കുന്ന വാക്കുകളും പ്രവർത്തിയും മറ്റുള്ളവരിലേക്ക് പടരുന്നു. ഫിഫയുടെ ടിക്കറ്റ് വിൽപനയിൽ അംഗ പരിമിതർക്ക് പ്രത്യേക ടിക്കറ്റ് നിരക്കും ഒട്ടനവധി ഇളവുകളുമുണ്ട്. പ്രത്യേക സോൺ തന്നെ ഇവർക്കായി അനുവദിച്ചിട്ടുണ്ട്. ധാരാളം സന്നദ്ധ സംഘടനകൾ സഹായിക്കാനായും രംഗത്തുണ്ട്. അതുകൊണ്ട് തന്നെ അവശതയൊന്നും തടസ്സമാവാതെ കളി കണ്ട് പോവാം. സ്റ്റേഡിയത്തിനകത്ത് മാതമല്ല, നടപ്പാതയിലും മെട്രോയിലും ഇത്തരം ആളുകൾക്ക് പ്രേത്യക വഴി തന്നെയുണ്ട്. ഇതൊക്കെ കൊണ്ടാവണം ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് അംഗപരിമിതികളുള്ള കാണികളുടെ ഒഴുക്കാണ് റഷ്യയിലേക്ക്.

സംസാരം കഴിഞ്ഞ് പിരിയുമ്പോൾ സ്നേഹത്തോടെ േചർത്തുപിടിച്ച് റഷ്യയുടെ പതാകയും പേരുമുള്ള ഒരു റിസ്റ്റ് ബാൻഡ് എെൻറ കൈയിലണിയിച്ചു ആ സ്നേഹനിധിയായ അമ്മ. ഒരുപാട് സമയം ഭാഷയുടെ പരിമിതിക്കപ്പുറം സ്നേഹം പങ്കിട്ട് തെൻറ മകനെ ചേർത്തുനിർത്തി പരിഗണിച്ചതിനാലാവാം അമ്മയുടെ പുഞ്ചിരിയിലും കണ്ണീരിെൻറ നനവ്. അത് എന്നിലേക്കും പടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasports newsWorld Cup Football 2018
News Summary - Russian World Cup Football 2018 -Sports News
Next Story