Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദോഹയിൽ രണ്ടു...

ദോഹയിൽ രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി

text_fields
bookmark_border
PT USHA naval al muTAWAKKIL
cancel
camera_alt?????? ??? ?????????????? ??.??? ??????? ??????????

ദോഹ: ഓർമകൾ 35 വർഷം പിറകിലേക്ക് ഹർഡ്ലുകൾ ചാടി കുതിച്ചു. 1984 ആഗസ്റ്റ് എട്ട്, ലോസ് ആ ഞ്ജലസിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ 400 മീറ്റർ ഹർഡ്ൽസ് ട്രാക്കിൽ വെടിമുഴക ്കത്തിനായി കാതോർക്കുകയായിരുന്നു ലോകം. രണ്ടു വർഷം മുമ്പ് ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ (1982) ഇരട്ടവെള്ളി നേടി താരറാണിയായ പയ്യോളി എക്സ്പ്രസ് പി.ടി. ഉഷക്കായി പ്രാർഥനയിലാ യിരുന്നു ഇന്ത്യ.

രാജ്യം അവരിലൂടെ ഒരു ഒളിമ്പിക്സ് മെഡൽ സ്വപ്നംകണ്ടു. പക്ഷേ, എല്ല ാം തകിടംമറിഞ്ഞത് സെക്കൻഡുകളിലായിരുന്നു. ഉഷയെയും ഇന്ത്യയുടെ കിനാക്കളെയും തട്ടി ത്തെറിപ്പിച്ച് ഹർഡ്ലുകൾക്കു മുകളിൽ പറന്ന മൊറോക്കൻ പെൺകുട്ടി നവാൽ അൽ മുതവക ്കിൽ ലോസ് ആഞ്ജലസിലെ ജേത്രിയായി. അമേരിക്കയുടെ ജൂഡി ബ്രൗണിനും റുേമനിയയുടെ ക്രിസ ്റ്റീന കൊജോകറുവിനും പിന്നിൽ ഉഷ നാലാമതായി. മൂന്നാം സ്ഥാനക്കാരിയും (55.41 സെ) ഉഷയും (55.42 സെ) തമ്മിലെ വ്യത്യാസം സെക്കൻഡിെൻറ നൂറ് അംശത്തിൽ ഒന്നു മാത്രം. ഇന്ത്യൻ അത്ലറ്റിക്സ് സെക്കൻഡിെൻറ വിലയറിഞ്ഞ ദിനം.

അന്ന് നവാൽ സ്വർണമണിയുേമ്പാൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോസ് ആഞ്ജലസിലെ ഗാലറിയിൽ ഉഷയുമുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞിട്ട് 35 വർഷം കടന്നു. കായികലോകം 2019 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ പോരാട്ടത്തിന് ദോഹയിൽ ഒരുമിച്ചുകൂടിയിരിക്കുന്നു. ഐ.എ.എ.എഫ് കോൺഗ്രസ് വേദിയിൽ പി.ടി. ഉഷയെ ലോക അത്ലറ്റിക്സ് ഫെഡറേഷൻ ആദരിക്കുേമ്പാൾ അഭിനന്ദനങ്ങൾ ചൊരിയാൻ ആൾക്കൂട്ടത്തിലൊരാളായി പഴയ എതിരാളി നവാൽ മുതവക്കിലും എത്തി. 15 വർഷത്തിനുശേഷം പറഞ്ഞുറപ്പിച്ച ഒരു കൂടിക്കാഴ്ച. 2004 ആതൻസ് ഒളിമ്പിക്സ് വേദിയിൽനിന്ന് യാത്രപറഞ്ഞ് പോയശേഷമുള്ള പുനഃസമാഗമത്തിെൻറ വേദിയായി ദോഹ.

ട്രാക്കിലും ജീവിതത്തിലും ഏറെ സമാനതകളുള്ളവരാണ് ഉഷയും നവാലും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ച് ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ മുസ്ലിം വനിതയും മൊറോകോയിലെ ആദ്യ വനിതയുമായിരുന്നു അവർ. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും അവർ മെഡലുകൾ നേടി. നിരവധി വനിതകൾക്ക് കായികമേഖലയിലെ പ്രചോദനവുമായി. 1995ൽ മുതവക്കിൽ െഎ.എ.എ.എഫിെൻറ കൗൺസിൽ അംഗമായി. 98ൽ ഇൻറർനാഷനൽ ഒളിമ്പിക് കമ്മിറ്റി (െഎ.ഒ.സി) അംഗവുമായി. പ്രവർത്തനമികവിനുള്ള അംഗീകാരമായി 2007ൽ മൊറോകോയുടെ കായിക മന്ത്രിയുമായി.

രാജ്യാന്തര അത്ലറ്റിക്സിൽ ഇന്ത്യക്ക് മേൽവിലാസമുണ്ടാക്കിയ ഉഷ ഇന്നും രാജ്യത്തിെൻറ ഗോൾഡൻ ലേഡിയാണ്. ഒളിമ്പിക്സ് മെഡൽ നഷ്ടമായെങ്കിലും ഏഷ്യൻ ഗെയിംസും ചാമ്പ്യൻഷിപ്പുമായി ഒരുപിടി മെഡലുകളണിഞ്ഞു. 1985ൽ പത്മശ്രീയും 83ൽ അർജുന അവാർഡും നൽകി രാജ്യം ആദരിച്ചു. മത്സരം അവസാനിപ്പിച്ചപ്പോഴും ഉഷ ട്രാക്ക് വിട്ടില്ല. പുതുതലമുറയെ വാർത്തെടുക്കാനായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് സ്ഥാപിച്ച് ടിൻറു ലൂക, ജിസ്ന മാത്യു ഉൾപ്പെടെ ഒരുപിടി രാജ്യാന്തര താരങ്ങളെ വാർത്തെടുത്ത ഉഷ, ലോക മീറ്റിലും ഇന്ത്യൻ കോച്ചിങ് സംഘാംഗമായി ഒപ്പമുണ്ട്.

ട്രാക്കിൽ ഒരുകാലത്ത് എതിരാളികളായിരുന്നെങ്കിലും ഞങ്ങൾ പിന്നീട് അടുത്ത കൂട്ടുകാരായെന്ന് ഉഷ പറയുന്നു. ലോസ് ആഞ്ജലസ് കഴിഞ്ഞ് വർഷങ്ങൾക്കുശേഷം മുംബൈയിൽ ഒരു പൊതുചടങ്ങിൽ പെങ്കടുക്കാനെത്തിയ നവാൽ പി.ടി. ഉഷയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ചടങ്ങിനെത്തിയവരോട് നിങ്ങളുടെ പി.ടി. ഉഷയെ തോൽപിച്ച് സ്വർണം നേടിയ ആളാണ് താനെന്ന് പറഞ്ഞു. അതോടെയാണ് സൗഹൃദം തുടങ്ങുന്നത്. പിന്നീട് ഇ-മെയിലിലൂടെയും മറ്റും നിലനിർത്തിപ്പോന്നു.

ആതൻസ് ഒളിമ്പിക്സിൽെവച്ച് കണ്ടതിനുശേഷം പിന്നീട് ദോഹയിലെ ചടങ്ങിൽെവച്ചാണ് നേരിൽകാണാൻ പറ്റിയതെന്നും ഏറെ സന്തോഷമായെന്നും ഉഷ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.

ഉഷക്ക് ഐ.എ.എ.എഫ് ആദരം
ഇന്ത്യയുടെ അത്ലറ്റിക്സ് ഇതിഹാസം പി.ടി. ഉഷക്ക് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷെൻറ ആദരവ്. ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടന്ന ഐ.എ.എ.എഫ് കോൺഗ്രസിൽ പ്രസിഡൻറ് സെബാസ്റ്റ്യൻ കോ ഉഷക്ക് ‘വെറ്ററൻ പിൻ’ അവാർഡ് സമ്മാനിച്ചു. അത്ലറ്റിക്സിെൻറ വികസന പ്രവർത്തനങ്ങൾക്കുള്ള സംഭാവന പരിഗണിച്ചാണ് അംഗീകാരം. ഏഷ്യയിൽനിന്ന് ഉഷ ഉൾപ്പെടെ മൂന്നു പേർക്കാണ് അവാർഡ്. െഎ.എ.എ.എഫിെൻറ ആദരവ് നേടാനായതിൽ ഏറെ അഭിമാനമുണ്ടെന്നും ഇന്ത്യൻ കായികമേഖലയുടെ പുരോഗതിക്കായി സജീവമായി തുടരുമെന്നും ഉഷ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ushamalayalam newssports newsnaval al muTAWAKKILIAAF Award
News Summary - PT USHA naval al muTAWAKKIL IAAF Award -Sports News
Next Story