Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോഡ്സ്...

ലോഡ്സ് ഒാർമകൾക്ക് 36

text_fields
bookmark_border
prudential-world-cup-1983
cancel
camera_alt1983 ????????? ????????????? ??????????????????? ??????? ?????? ????????????? ??????????????

ഇൗ ചിത്രം ഒരു ഒാർമപ്പെടുത്തലാണ്. 1983 ജൂൺ 25ന് ലോഡ്സിെൻറ മണ്ണ് ആരാധകക്കൂട്ടം കൈയട ക്കിയപ്പോൾ ബാൽക്കണിയിൽ കപിൽദേവും മൊഹീന്ദർ അമർനാഥും ഏകദിന ക്രിക്കറ്റ് ലോകകി രീടം ഏറ്റുവാങ്ങിയ മുഹൂർത്തം. ഇന്ത്യയുടെ ആദ്യ ലോകകിരീടനേട്ടത്തിെൻറ 36ാം വാർഷികമെ ത്തുേമ്പാൾ മറ്റൊരു ലോകകപ്പിെൻറ പോർക്കളത്തിലാണ് കപിൽദേവിെൻറ പിന്മുറക്കാർ. മൂന്നര പതിറ്റാണ്ടു മുമ്പ് കപിലിെൻറ ചെകുത്താന്മാർ വിശ്വം കീഴടക്കിയ ഇതേ ലോഡ്സിൽ വിരാട് കോഹ്ലി കപ്പുയർത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. 2019 ജൂൈല  14 രാത്രി ലോഡ്സ് ഇന്ത്യയുടേതാവുമോ... ക്രിക്കറ്റ് ഇന്ത്യ പ്രതീക്ഷയിലാണ്.
***
ൈക്ല വ് ലോയ്ഡും വിവ് റിച്ചാർഡ്സും മാൽകം മാർഷലും നയിച്ച വെസ്റ്റിൻഡീസ് ഹാട്രിക് ലോകകപ്പ് തേടിയാണ് ലണ്ടനിലെത്തിയത്. 1975ലും 1979ലും പ്രുഡൻഷ്യൽ ലോകകപ്പ് ഏറ്റുവാങ്ങിയ ൈക്ലവ് ലോയ്ഡ് മൂന്നാം കിരീടം ഏറ്റുവാങ്ങുന്നത് കാണുമെന്ന് ലോകവും പ്രവചിച്ചു. ആദ്യ രണ്ടു ലോകകപ്പിലും ഗ്രൂപ് റൗണ്ടിനപ്പുറം കാണാത്ത ഇന്ത്യയൊന്നും പ്രതീക്ഷകളുടെ നാലയലത്തുണ്ടായിരുന്നില്ല. ഗ്രൂപ് ‘എ’യിൽ ഇംഗ്ലണ്ടിെൻറ പടയോട്ടമായിരുന്നു. ആറിൽ അഞ്ചും ജയിച്ചവർ ഒന്നാമതായി. മൂന്നു ജയവും തോൽവിയുമായി പാകിസ്താൻ രണ്ടാമതും.

ഗ്രൂപ് ‘ബി’യിൽ ഏവരുടെയും പേടിസ്വപ്നമായ വെസ്റ്റിൻഡീസിനൊപ്പമായിരുന്നു ഇന്ത്യ. ആറിൽ അഞ്ചും ജയിച്ച വിൻഡീസ് ഒരു കളി മാത്രം തോറ്റു. അതാവെട്ട ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോടും. ഒാൾഡ് ട്രഫോഡിൽ യശ്പാൽ ശർമയും (89) റോജർ ബിന്നിയും (മൂന്ന് വിക്കറ്റ്) തിളങ്ങിയ മത്സരത്തിൽ 34 റൺസിന് ജയിച്ച ഇന്ത്യ ചാമ്പ്യന്മാരെ വീഴ്ത്തി കറുത്തകുതിരകളായി വരവറിയിച്ചു. ഗ്രൂപ്പിൽ നാലു ജയവുമായി രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക്. ഇതിനിടെ സിംബാബ്വെക്കെതിരെ കപിൽദേവിെൻറ (175 നോട്ടൗട്ട്) െഎതിഹാസിക ഇന്നിങ്സ് ഉൾപ്പെടെയുള്ള പ്രകടനങ്ങളും കണ്ടു.

സെമിയിൽ കിരീട ഫേവറിറ്റായ ഇംഗ്ലണ്ട് എതിരാളി. ബോബി വിൽസും ഇയാൻ ബോതവും തലയുയർത്തിനിന്ന ഇംഗ്ലണ്ട് 213 റൺസെടുത്തു. മറുപടിയിൽ ഇന്ത്യയെ യശ്പാൽ ശർമയും (61) സന്ദീപ് പാട്ടീലും (51 നോട്ടൗട്ട്), മൊഹീന്ദർ അമർനാഥും (46) ചേർന്ന് ആറു വിക്കറ്റ് ജയത്തിലേക്ക് നയിച്ചു. എന്നാൽ, രണ്ടാം സെമിയിൽ വിൻഡീസ് പാകിസ്താനെ എട്ടു വിക്കറ്റ് ജയത്തോടെ തരിപ്പണമാക്കി. റിച്ചാർഡ്സിെൻറ വെടിക്കെട്ടും മാൽകം മാർഷലിെൻറയും ആൻഡി റോബർട്സിെൻറയും തീതുപ്പും പന്തുകളും ഫൈനലിലെ എതിരാളിയായ ഇന്ത്യക്കൊരു മുന്നറിയിപ്പായിരുന്നു.

ജൂൺ 25, ലോഡ്സ്
കലാശപ്പോരാട്ടത്തിൽ ഇന്ത്യയും വിൻഡീസും മുഖാമുഖം. ഗ്രൂപ് റൗണ്ടിലെ തോൽവിക്ക് പകരം വീട്ടാനുള്ള മൂഡിലായിരുന്നു ൈക്ലവ് ലോയ്ഡും സംഘവും. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഭാവത്തിൽ ഇന്ത്യയും. ടോസിൽ ജയിച്ച വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒാപണർ ഗവാസ്കറെ (2) തുടക്കത്തിലേ നഷ്ടമായി. ഉയരക്കാരായ മാർഷലും റോബർട്സും ‘ബിഗ് ബേഡ്’ ജോയൽ ഗാർനറും എറിഞ്ഞ പന്തുകളെ സധൈര്യം നേരിട്ട് ശ്രീകാന്തും (38) അമർനാഥും (26) പാട്ടീലും (27) ഇന്ത്യയെ നയിച്ചു. പക്ഷേ, അവസാനത്തിൽ വിക്കറ്റ് വീണതോടെ ഇന്ത്യ 183ന് പുറത്ത്.

മറുപടി ബാറ്റിങ്ങിൽ ഗ്രീനിഡ്ജിനെ (1) എളുപ്പം നഷ്ടമായെങ്കിലും റിച്ചാർഡ്സും (33) ഹെയ്നും (13) വിൻഡീസിെന ഒരു വിക്കറ്റ് നഷ്ടത്തിൽ 50 കടത്തി. ഗാലറിയിൽ ലോയ്ഡും കൂട്ടുകാരും വിജയാഘോഷം തുടങ്ങിയിരുന്നു. പക്ഷേ, ഇന്ത്യയുടെ കളി പിന്നാലെയായിരുന്നു. മദൻലാലും അമർനാഥും മീഡിയം പേസുകൾകൊണ്ട് എതിരാളിയെ വരിഞ്ഞുകെട്ടി. റിച്ചാർഡ്സ് പുറത്തായതിനു പിന്നാലെ ഇന്ത്യ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഒന്നിന് 49ൽനിന്ന് 140ന് ഒാൾഒൗട്ട്. അവസാന വിക്കറ്റായി മൈൽ ഹോൾഡിങ്ങിനെ അമർനാഥ് പുറത്താക്കിയതിനു പിന്നാലെ ഗാലറിയിലെ ആരാധകക്കൂട്ടം മൈതാനം കീഴടക്കി. ഇന്ത്യക്ക് 43 റൺസ് ജയവുമായി വിശ്വകിരീടം.

ലോഡ്സിലെ ബാൽക്കണിയിലേക്ക് ഒാടിക്കയറിയ കപിൽദേവിനും കൂട്ടുകാർക്കും ആഘോഷിക്കാൻ ഷാംപെയ്നില്ലായിരുന്നു. എന്നാൽ, കപ്പുറപ്പിച്ച് വന്ന വിൻഡീസിെൻറ ഡ്രസിങ് റൂമിൽ ഷാംപെയ്ൻ കുപ്പികൾ അനാഥമായി കിടക്കുന്നു. ക്യാപ്റ്റൻ ൈക്ലവ് ലോയ്ഡിെൻറ സമ്മതത്തോടെ, കടംവാങ്ങിയ ഷാംപെയ്ൻ പൊട്ടിച്ച് ക്രിക്കറ്റിെൻറ തറവാട്ടുമണ്ണിൽ കപിലിെൻറ ചെകുത്താന്മാർ ലോകകിരീട വിജയം ആഘോഷിച്ചു. 28 വർഷത്തിനുശേഷം മുംബൈയിലെ വാംഖഡെയിൽ എം.എസ്. ധോണി നേട്ടം ആവർത്തിച്ചു. ഇപ്പോൾ 1983െൻറ ഒാർമയെത്തുേമ്പാൾ വിരാടും കൂട്ടുകാരും ലോഡ്സിലേക്കുള്ള യാത്രയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teammalayalam newssports newsworld cup 1983
News Summary - prudential-world-cup-1983 -Sports News
Next Story