ബാഴ്സയാണ് മികച്ചത്; ഇവിടം വിടുന്നത് ആലോചിച്ചിട്ടില്ല –മെസ്സി
text_fieldsമഡ്രിഡ്: ലോകത്തെ ഏറ്റവും മികച്ച ക്ലബിൽനിന്ന് വിട്ടുപോകുന്നതിനെക്കുറിച്ച് ഒരി ക്കലും ചിന്തിച്ചിട്ടില്ലെന്ന് ആധുനിക ഫുട്ബാളിലെ മിന്നുംതാരം ലയണൽ മെസ്സി. കരിയറി ൽ മുമ്പ് നൽകിയ കരുതലിനെക്കാളും സ്വന്തം ശരീരത്തെ കാത്തുസൂക്ഷിക്കേണ്ട നാളുകളാണ് മുന്നിലുള്ളതെന്നും മെസ്സി പറഞ്ഞു. ഈ സീസണിൽ കാലിന് പരിക്കേറ്റ് ചില മത്സരങ്ങളിൽ പു റത്തിരിേക്കണ്ടിവന്ന സൂപ്പർതാരം, മത്സരങ്ങളോട് വ്യത്യസ്ത സമീപനമായിരിക്കും ത ാൻ ഇനി സ്വീകരിക്കുകയെന്നും വ്യക്തമാക്കുന്നു. 2019ലെ ടോപ്സ്കോറർക്കുള്ള സുവർണപാ ദുകം സ്വന്തമാക്കിയ ശേഷം സ്പാനിഷ് ദിനപത്രമായ ‘മാർക’ക്ക് നൽകിയ അഭിമുഖത്തിൽ ഫു ട്ബാളിെൻറ പുതുകാല രീതികളെക്കുറിച്ചും ബാഴ്സലോണയിലെ സഹതാരങ്ങളെക്കുറിച്ചു മെല്ലാം ആധുനികഫുട്ബാളിലെ മിന്നുംതാരം പ്രതികരിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണ ാൾഡോയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചുമെല്ലാം തങ്ങളാണ് ഏറ്റവും മികച്ച താരങ്ങളെന്ന് സ്ഥാപിക്കാൻ ശ്രമിക്കാറുണ്ട്. നിങ്ങളതു ചെയ്യുന്നില്ല. ഒരു കളിക്കാരൻ എന്ന നിലക്ക് സ ്വയം എങ്ങനെ കാണുന്നു?
ആളുകൾ എന്നെക്കുറിച്ച് പറയുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഞാൻ എന്താണെന്ന് എനിക്കറിയാം. എന്താണ് ഞാൻ ചെയ്തതെന്നും എന്താണ് എനിക്ക് കഴിയുകയെന്നതുമൊക്കെ സംബന്ധിച്ച് സ്വന്തമായി േബാധ്യമുണ്ട്. അതുപക്ഷേ, ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. ജനങ്ങൾ അവരുടെ അഭിപ്രായം പറയട്ടെ. എന്നെക്കുറിച്ച് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കൂട്ടായ്മയെക്കുറിച്ച് പറയാനാണ് ഞാൻ താൽപര്യപ്പെടുന്നത്.
കാലംചെല്ലുന്നതോടെ താങ്കൾ ഒരു മിഡ്ഫീൽഡറെന്ന നിലയിലേക്ക് പരിവർത്തിക്കപ്പെടുന്നത് കാണുന്നുണ്ടോ?
എനിക്കറിയില്ല. കാര്യങ്ങൾ ഏതുവിധം മുന്നോട്ടുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. ഇപ്പോൾ പന്ത് സ്വീകരിക്കാനും പന്തുമായും മിഡ്ഫീൽഡുമായുമുള്ള കോൺടാക്ടിനുമായി സാധാരണഗതിയിൽ കുറെക്കൂടി ഡീപ് പൊസിഷനിലിറങ്ങി കളിക്കാറുണ്ട്. ഭാവിയിൽ എന്തു സംഭവിക്കുെമന്ന് എനിക്കറിയില്ല.
എത്രകാലം കളത്തിൽ തുടരുമെന്നതിനെക്കുറിച്ച് എന്തെങ്കിലും തോന്നൽ മനസ്സിലുണ്ടോ?
എത്രകാലം കളത്തിൽ തുടരാമെന്നത് നിങ്ങൾക്ക് സ്വയം തിരിച്ചറിയാൻ കഴിയും. സമയം മുന്നോട്ടുനീങ്ങുന്നതോടെ അതേക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും. ഇത്രത്തോളം ഞാൻ മുന്നോട്ടുപോയെന്നും ഇനി കൂടുതൽ പോകാനാകിെല്ലന്നും ആദ്യം പറയേണ്ടയാൾ ഞാൻ തെന്നയാണ്. ഈ പ്രയാണം നന്നായി തോന്നുന്നുവെന്നും ഇനിയും മുന്നോട്ടുപോകാൻ കഴിയുമെന്നും പറയേണ്ടതും ഞാൻ തന്നെയാണ്. വർഷങ്ങൾ മുന്നോട്ടുപോകുന്നതോടെ അതിനുള്ള ഉത്തരം ഞാൻ കണ്ടെത്തും.
ഈ വർഷം പരിക്കുകാരണം ചില മത്സരങ്ങൾ നഷ്ടപ്പെട്ടു. ശരീരം ഇപ്പോൾ കൂടുതൽ ഇടവേളകൾ ആവശ്യപ്പെടുന്നതിനെക്കുറിച്ച് എന്തു കരുതുന്നു?
മനസ്സ് ശരിയായ രീതിയിലായിരിക്കുന്ന േവളയിൽ ഈ ബ്രേക്ക് ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് 25 വയസ്സാണെന്ന് നിങ്ങൾ ചിന്തിക്കുേമ്പാൾ മുമ്പ് ചെയ്തിരുന്ന കാര്യങ്ങൾ ആ സമയത്തും അതുപോലെ തുടരാനാകും. എന്നാൽ, ശരീരത്തെക്കുറിച്ച് മുമ്പത്തേതിെനക്കാളും കരുതൽ വേണ്ട സമയങ്ങളുണ്ടാകും. പരിശീലന വേളകളിലും മത്സരങ്ങളിലുമടക്കം വ്യത്യസ്തമായ ഒരുക്കങ്ങളാണ് ഇതുമായി പൊരുത്തപ്പെടാൻ ആവശ്യം.
പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണയും ഇപ്പോഴത്തെ ബാഴ്സലോണയും തമ്മിലുള്ള വ്യത്യാസമെന്താണ്?
അതുകഴിഞ്ഞ് ഒരുപാടു കാലമായെന്നതാണ് സത്യം. ഇപ്പോൾ ഒരുപാട് പുതിയ താരങ്ങൾ ടീമിലുണ്ട്. അന്നത്തെ ടീമിലുണ്ടായിരുന്ന മൂന്നോ നാലോ പേരേ ഈ ടീമിലുള്ളൂ. ഓരോ സീസണിലും അണിയിലുള്ള കളിക്കാരുമായി ടീം മാറിക്കൊണ്ടിരിക്കുകയാണ്.
വിർജിൽ വാൻ ഡികിനെപ്പോലുള്ള ഒരു കളിക്കാരനെ മറികടക്കുകയെന്നത് എന്തുകൊണ്ടാണ് വെല്ലുവിളിയായി മാറിയത്?
തകർപ്പൻ ൈടമിങ്ങുള്ള, അറ്റാക്കറെ യഥാർഥ സമയത്ത് നേരിടാൻ കാത്തിരിക്കുന്ന മികച്ച ഡിഫൻഡറാണ് വാൻ ഡിക്. വേഗവും ഉയരവുമുള്ള അദ്ദേഹം ഏറെ ഊർജമുള്ള കളിക്കാരനാണ്. വലിയ ചുവടുകൾ മികച്ച വേഗത്തിന് സഹായകമാകുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങുന്ന വാൻ ഡിക് ഒട്ടേറെ ഗോളുകളും നേടിയിട്ടുണ്ട്.
ബാഴ്സലോണയെന്ന സുരക്ഷിതമേഖല വിട്ട് മറ്റു ലീഗുകളിലെ വെല്ലുവിളി നേരിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ താങ്കളെ ഉപദേശിക്കുന്നു. അദ്ദേഹം നാലു തവണ ടീം മാറിയിട്ടുണ്ട്. അതേക്കുറിച്ച് എന്തു പറയുന്നു?
ഒാരോരുത്തരും അവരവരുടെതായ ലക്ഷ്യങ്ങളും അനുഭവങ്ങളുമാണല്ലോ ഉറ്റുനോക്കുക. ബാഴ്സലോണയെന്ന, ലോകത്തെ ഏറ്റവും മികച്ച ക്ലബ് വിട്ടുപോകേണ്ട സാഹചര്യം ഒരിക്കലും എനിക്കുണ്ടായിട്ടില്ല. ഇവിടെ ഞാൻ പരിശീലനവും മത്സരങ്ങളും പിന്നെ ഈ നഗരത്തിലെ ജീവിതവുമടക്കം ഏറെ ആസ്വദിക്കുന്നു. മറ്റെവിടെയെങ്കിലുമെന്നതിനെക്കാൾ, ഈ ക്ലബിൽ നേടിയെടുക്കാവുന്ന ലക്ഷ്യങ്ങളാണ് ഞാൻ ഉറ്റുനോക്കുന്നത്.
മറ്റെല്ലാ അവാർഡുകളും ജയിച്ചിട്ടും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം താങ്കളിൽ നിന്നകന്നു. എന്തു പറയുന്നു?
വ്യക്തിപരമായ അവാർഡുകൾ എെൻറ ലക്ഷ്യമല്ലെന്ന് എല്ലായ്പോഴും ഞാൻ പറയാറുണ്ട്. ഫിഫ ദ ബെസ്റ്റ്, ബാലൻ ഡി ഓർ, ഗോൾഡൻ ബൂട്ട് എന്നതും എെൻറ ലക്ഷ്യങ്ങളിൽപെട്ടിരുന്നവയല്ല. മികച്ച ഗോളിനുള്ള പുരസ്കാരവും അതുപോലെത്തന്നെ. അത് കിട്ടിയാൽ നല്ലത്. ഇല്ലെങ്കിൽ എല്ലാം ഓ കെ.
ഈ വർഷം പുഷ്കാസ് പുരസ്കാരം നേടിയ ഡാനിേയൽ സോറിയുടെ സിസർകട്ട് ഗോളിനെക്കുറിച്ച് എന്തു പറയുന്നു?
വളരെ നല്ല ഗോളായിരുന്നു അത്. ദൂരത്തുനിന്ന് ഉയരത്തിൽ ചാടിയുള്ള ആ സിസർകട്ട് ഏറെ ആകർഷകം. സോറി അർഹിക്കുന്ന അവാർഡാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.