Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM GMT Updated On
date_range 7 Jan 2020 5:05 AM GMTബ്ലാസ്റ്റേഴ്സ്..നിങ്ങൾ എവിടെയായിരുന്നു ഇതുവരെ...!
text_fieldsbookmark_border
െകാച്ചി: ഹൈദരാബാദ് എഫ്.സിക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ തകർപ്പൻ ജയം (5-1) കണ്ട് ആരാധ കർക്ക് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം. കൊമ്പുകുലുക്കുന്ന വമ്പന്മാർ എവിടെയായി രുന്നു ഇതുവരെ? ഐ.എസ്.എൽ അവസാനത്തോടടുക്കുേമ്പാൾ ഈ കളി പുറത്തെടുത്തിട്ടെന്തു കാര് യമെന്ന് മത്സരശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോറിക്കു നേരെ ചോദ്യമെത്തിയപ്പേ ാൾ ആദ്യ നാലിലെത്താൻ ഇനിയും സാധ്യതയുണ്ടെന്നായിരുന്നു മറുപടി.
പ്രതിരോധം സീറോയായ, പോയൻറ് പട്ടികയിൽ പത്താം സ്ഥാനക്കാരായ ഒരു ടീമിനെതിരെ നേടിയ അഞ്ചുഗോൾ ജയം ഒരിക്കലും ടീം സെറ്റായി എന്നതിന് തെളിവാകില്ല. വേനൽക്കാലത്തെ ചാറ്റൽ മഴപോലെ ആരാധകർക്ക് ആർപ്പുവിളിക്കാനും കൈയടിക്കാനും ഒരു മത്സരമായി എന്നതിലുപരി ടീം കോഒാഡിനേഷനിൽ ബ്ലാസ്റ്റേഴ്സിന് ഇനിയും മുന്നോട്ടുപോകാനുണ്ട്. പരിക്കേറ്റ ചില താരങ്ങൾകൂടി തിരിച്ചെത്തിയാൽ മാത്രമേ അതു സാധ്യമാകൂ. അടുത്ത മത്സരം 12ന് ടൂർണമെൻറിലെ വമ്പന്മാരായ കൊൽക്കത്തക്കെതിരെയാണ്. ഹൈദരാബാദിനോട് ഏറ്റുമുട്ടുന്നതിനു മുമ്പ്, ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്ന ഏക ജയം കൊൽക്കത്തക്കെതിരെയായിരുന്നുവെന്നത് നേരാണ്.
എന്നാൽ, ആ മത്സരത്തിലെ പിഴവ് തിരുത്തി തിരിച്ചുവന്ന മുൻ ചാമ്പ്യന്മാർ, ഇപ്പോൾ പോയൻറ് പട്ടികയിൽ ഒന്നാമതാണ്. 11 മത്സരങ്ങളിൽ ആറു ജയവും മൂന്നു സമനിലയും രണ്ടു തോൽവിയുമായാണ് കൊൽക്കത്തക്കാർ ആദ്യ സ്ഥാനം പിടിച്ചെടുത്തത്. വമ്പൻ പ്രതിരോധ നിരയുള്ള എ.ടി.കെയെ അവരുടെ നാട്ടിൽ ചെന്ന് തോൽപിക്കുകയെന്നത് കഠിനമാവും. ജയിക്കാതിരുന്നാൽ സെമിയെന്ന സ്വപ്നം ബ്ലാസ്റ്റേഴ്സിന് വീണ്ടും അപ്രാപ്യമാവുകയും ചെയ്യും. നിലവിൽ 11 മത്സരങ്ങളിൽ രണ്ടു ജയവും അഞ്ചു സമനിലയും നാലു തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് 11 പോയൻറുമായി ഏഴാമതാണ്. മുന്നിലുള്ള ഒഡിഷ എഫ്.സി (15), ജാംഷഡ്പുർ (13), മുംബൈ സിറ്റി (16) എന്നിവരെ മറികടന്നു വേണം ബ്ലാസ്റ്റേഴ്സിന് കുതിക്കാൻ. എ.ടി.കെയോടൊപ്പം ഗോവയും(21) ബംഗളൂരുവും(19) ഏറക്കുറെ സെമിയോടടുത്ത് എത്തിക്കഴിഞ്ഞു. ഹൈദരാബാദിെൻറ പ്രതിരോധപ്പിഴവാണെങ്കിലും ബ്ലാസ്റ്റേഴ്സിെൻറ അഞ്ചു ഗോളും ഒന്നിനൊന്ന് മെച്ചമായിരുന്നു. പരിക്കുമാറി ലൂയി സുവർലൂൺ തിരിച്ചെത്തിയതാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തുണയായ വലിയ കാര്യം.
എ.ടി.െകക്ക് എതിരായ അടുത്ത മത്സരത്തിന് മാരിയോയും സിഡോൻചയും തിരിച്ചെത്തിയാൽ കോച്ച് എൽകോ ഷട്ടോറി പ്രതീക്ഷിച്ച ടീമിനെ ഒരുക്കാനാവും. ഒരുഗോൾ വഴങ്ങിയശേഷം, ഹൈദരാബാദിനെതിരെ സുവർലൂണിെൻറ ത്രൂ പാസിലാണ് ബർത്തലോമിയോ ഒഗ്ബച്ചെ ആദ്യ ഗോൾ നേടുന്നത്. എതിർ ഗോളി കട്ടിമണിയെ വെട്ടിമാറ്റി അനായാസമായാണ് മുൻ പി.എസ്.ജി താരത്തിെൻറ ഗോൾ. ഈ ഗോളിൽ നിന്നുള്ള ഊർജവുമായാണ് ഇരു പാദങ്ങളിലുമായി വീണ്ടും നാലുതവണ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് അത്ഭുതം കാണിച്ചത്. ടോപ് സ്കോറേഴ്സ് പട്ടികയിൽ ഒഗ്ബച്ചെ(ആറു ഗോൾ) ഇതോടെ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. എ.ടി.കെയുടെ റോയ് കൃഷ്ണ (8), ഗോവയുടെ ഫെറാൻ കൊറോമിനാസ് (7), സുനിൽ ഛേത്രി (7) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാർ. ഏഴു മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. അതിൽ ചെന്നൈയിനും ബംഗളൂരുവിനുമെതിരെയുള്ള രണ്ടു മത്സരങ്ങൾ മാത്രമാണ് ഹോം മാച്ച്. നീണ്ട എവേ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്ന മഞ്ഞപ്പടക്ക് എന്തായാലും ഹൈദരാബാദിനെതിരായ ജയം ചെറുതല്ലാത്ത പ്രതീക്ഷ നൽകും.
പ്രതിരോധം സീറോയായ, പോയൻറ് പട്ടികയിൽ പത്താം സ്ഥാനക്കാരായ ഒരു ടീമിനെതിരെ നേടിയ അഞ്ചുഗോൾ ജയം ഒരിക്കലും ടീം സെറ്റായി എന്നതിന് തെളിവാകില്ല. വേനൽക്കാലത്തെ ചാറ്റൽ മഴപോലെ ആരാധകർക്ക് ആർപ്പുവിളിക്കാനും കൈയടിക്കാനും ഒരു മത്സരമായി എന്നതിലുപരി ടീം കോഒാഡിനേഷനിൽ ബ്ലാസ്റ്റേഴ്സിന് ഇനിയും മുന്നോട്ടുപോകാനുണ്ട്. പരിക്കേറ്റ ചില താരങ്ങൾകൂടി തിരിച്ചെത്തിയാൽ മാത്രമേ അതു സാധ്യമാകൂ. അടുത്ത മത്സരം 12ന് ടൂർണമെൻറിലെ വമ്പന്മാരായ കൊൽക്കത്തക്കെതിരെയാണ്. ഹൈദരാബാദിനോട് ഏറ്റുമുട്ടുന്നതിനു മുമ്പ്, ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്ന ഏക ജയം കൊൽക്കത്തക്കെതിരെയായിരുന്നുവെന്നത് നേരാണ്.
എന്നാൽ, ആ മത്സരത്തിലെ പിഴവ് തിരുത്തി തിരിച്ചുവന്ന മുൻ ചാമ്പ്യന്മാർ, ഇപ്പോൾ പോയൻറ് പട്ടികയിൽ ഒന്നാമതാണ്. 11 മത്സരങ്ങളിൽ ആറു ജയവും മൂന്നു സമനിലയും രണ്ടു തോൽവിയുമായാണ് കൊൽക്കത്തക്കാർ ആദ്യ സ്ഥാനം പിടിച്ചെടുത്തത്. വമ്പൻ പ്രതിരോധ നിരയുള്ള എ.ടി.കെയെ അവരുടെ നാട്ടിൽ ചെന്ന് തോൽപിക്കുകയെന്നത് കഠിനമാവും. ജയിക്കാതിരുന്നാൽ സെമിയെന്ന സ്വപ്നം ബ്ലാസ്റ്റേഴ്സിന് വീണ്ടും അപ്രാപ്യമാവുകയും ചെയ്യും. നിലവിൽ 11 മത്സരങ്ങളിൽ രണ്ടു ജയവും അഞ്ചു സമനിലയും നാലു തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് 11 പോയൻറുമായി ഏഴാമതാണ്. മുന്നിലുള്ള ഒഡിഷ എഫ്.സി (15), ജാംഷഡ്പുർ (13), മുംബൈ സിറ്റി (16) എന്നിവരെ മറികടന്നു വേണം ബ്ലാസ്റ്റേഴ്സിന് കുതിക്കാൻ. എ.ടി.കെയോടൊപ്പം ഗോവയും(21) ബംഗളൂരുവും(19) ഏറക്കുറെ സെമിയോടടുത്ത് എത്തിക്കഴിഞ്ഞു. ഹൈദരാബാദിെൻറ പ്രതിരോധപ്പിഴവാണെങ്കിലും ബ്ലാസ്റ്റേഴ്സിെൻറ അഞ്ചു ഗോളും ഒന്നിനൊന്ന് മെച്ചമായിരുന്നു. പരിക്കുമാറി ലൂയി സുവർലൂൺ തിരിച്ചെത്തിയതാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തുണയായ വലിയ കാര്യം.
എ.ടി.െകക്ക് എതിരായ അടുത്ത മത്സരത്തിന് മാരിയോയും സിഡോൻചയും തിരിച്ചെത്തിയാൽ കോച്ച് എൽകോ ഷട്ടോറി പ്രതീക്ഷിച്ച ടീമിനെ ഒരുക്കാനാവും. ഒരുഗോൾ വഴങ്ങിയശേഷം, ഹൈദരാബാദിനെതിരെ സുവർലൂണിെൻറ ത്രൂ പാസിലാണ് ബർത്തലോമിയോ ഒഗ്ബച്ചെ ആദ്യ ഗോൾ നേടുന്നത്. എതിർ ഗോളി കട്ടിമണിയെ വെട്ടിമാറ്റി അനായാസമായാണ് മുൻ പി.എസ്.ജി താരത്തിെൻറ ഗോൾ. ഈ ഗോളിൽ നിന്നുള്ള ഊർജവുമായാണ് ഇരു പാദങ്ങളിലുമായി വീണ്ടും നാലുതവണ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് അത്ഭുതം കാണിച്ചത്. ടോപ് സ്കോറേഴ്സ് പട്ടികയിൽ ഒഗ്ബച്ചെ(ആറു ഗോൾ) ഇതോടെ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. എ.ടി.കെയുടെ റോയ് കൃഷ്ണ (8), ഗോവയുടെ ഫെറാൻ കൊറോമിനാസ് (7), സുനിൽ ഛേത്രി (7) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാർ. ഏഴു മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. അതിൽ ചെന്നൈയിനും ബംഗളൂരുവിനുമെതിരെയുള്ള രണ്ടു മത്സരങ്ങൾ മാത്രമാണ് ഹോം മാച്ച്. നീണ്ട എവേ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്ന മഞ്ഞപ്പടക്ക് എന്തായാലും ഹൈദരാബാദിനെതിരായ ജയം ചെറുതല്ലാത്ത പ്രതീക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story