Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബ്ലാസ്റ്റേഴ്സ്...

ബ്ലാസ്റ്റേഴ്സ് ജയിക്കാതിരുന്നതെങ്ങനെ..

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് ജയിക്കാതിരുന്നതെങ്ങനെ..
cancel

എന്തു വിലകൊടുത്തും വിജയിക്കേണ്ടുന്ന മത്സരത്തിൽ, അതിനായുള്ള മുഴുവൻ ഘടകങ്ങളും ഒത്തുവന്നിട്ടും തിരിച്ചടി ഇരന്നുവാങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. നിറഗാലറിയുടെ അകമഴിഞ്ഞ പിന്തുണയും കളത്തിൽ കണക്കുകൂട്ടലുകൾക്കനുസരിച്ചുള്ള കരുനീക്കങ്ങളുമൊക്കെയുണ്ടായിട്ടും നിർണായക വേളകളിൽ സമചിത്തത നഷ്ടമാവുന്ന ടീമിൽ പരിഹരിക്കാൻ ഇനിയുമൊരുപാടുണ്ടെന്ന് വരച്ചുകാട്ടുകയായിരുന്നു ഗോവക്കെതിരെ വഴങ്ങിയ സമനില. താരതമ്യേന മെച്ചപ്പെട്ട കളി പുറത്തെടുത്തിട്ടും അവസാന നിമിഷ ഗോളിെൻറ പ്രഹരമേറ്റ് നിരാശയിൽ പൊതിഞ്ഞ മുഖവുമായി സ്റ്റേഡിയം വിടേണ്ട അവസ്ഥ ആവർത്തിക്കുേമ്പാൾ മനോധൈര്യത്തിെൻറ അഭാവത്തിനാണ് മഞ്ഞപ്പടക്ക് മരുന്നുവേണ്ടതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഐ.എസ്.എൽ പട്ടികയിൽ തുടർസമനിലകളുടെ തിരിച്ചടികളുമായി ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ടീമിൽ ഇേപ്പാഴും പ്രതീക്ഷയർപ്പിക്കുന്ന പരശ്ശതം ആരാധകരെ തൃപ്തിപ്പെടുത്താനെങ്കിലും ടീം വിജയതൃഷ്ണയും ‘കട്ടക്ക്’ നിൽക്കാനുള്ള ആർജവവും കാട്ടേണ്ടതുണ്ട്.


തുടരുന്ന തിരിച്ചടികൾ
മത്സരത്തിെൻറ തുടക്കത്തിൽതന്നെ ലീഡ് നേടിയിട്ടും അത് കളഞ്ഞുകുളിക്കുന്നത് ബ്ലാസ്റ്റേഴ്സ് പതിവായി മാറ്റിയിരിക്കുന്നു. കഴിഞ്ഞ വർഷം ഏതാണ്ട് ഇതേസമയത്ത് പ്രഞ്ജാൽ ഭൂമിജ് മുംബൈ സിറ്റിക്കുവേണ്ടി കുറിച്ച സമനില ഗോളിെൻറ നിരാശ കൊച്ചിയുടെ മനസ്സിൽനിന്ന് അത്രപെട്ടെെന്നാന്നും മായാനിടയില്ല. അതേ പിഴവ് വീണ്ടും ആവർത്തിക്കുേമ്പാൾ ആ മേഖലയിൽ ബ്ലാസ്റ്റേഴ്സ് കാര്യമായ ഹോംവർക് ചെയ്യുന്നില്ലെന്നതിെൻറ സാക്ഷ്യവും കൂടിയാവുന്നു ഗോവക്കുവേണ്ടി ലെന്നി റോഡ്രിഗ്സ് നൽകിയ ഇഞ്ചുറി ൈടം പ്രഹരം. ഗോവക്കെതിരെ രണ്ടാംമിനിറ്റിൽതന്നെ ഗോൾ നേടുകയും രണ്ടാംപകുതിയുടെ തുടക്കത്തിൽ ആളെണ്ണത്തിൽ മുൻതൂക്കം ലഭിക്കുകയും ചെയ്തിട്ടും അത് മുതലെടുക്കാനായില്ലെന്ന കാഴ്ച ദയനീയമായിരുന്നു. പത്തുപേരുമായിക്കളിച്ച് ഗോവ ഇഞ്ചുറി ൈടം ഗോളിൽ കൊച്ചിയിൽനിന്ന് വിലപ്പെട്ട ഒരുപോയൻറുമായി മടങ്ങുേമ്പാൾ ഹോംഗ്രൗണ്ടിൽ അസുലഭാവസരം നഷ്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിെൻറ സമനില ഒരർഥത്തിൽ തോൽവിതന്നെയാണ്. ഏറിയ സമയത്തും ഗോവയെ അവരുടെ തനതു കളി പുറത്തെടുക്കാൻ അനുവദിക്കാതിരുന്ന മത്സരമാണ് ഈ വിധം നിരാശജനകമായ സമനിലയിലൊടുങ്ങിയത്. എതിരാളികളുടെ മൂന്ന് മികച്ച കളിക്കാർ -ഫെറാൻ കൊറോമിനാസ്, അഹ്മദ് ജാഹൂ, ഹ്യൂഗോ ബൗമസ്-കളിക്കാതിരുന്നതും മഞ്ഞക്കുപ്പായക്കാർക്ക് മുതലെടുക്കാനായില്ല. തെൻറ ടീം ഇതുവരെ ഓപൺ േപ്ലയിൽനിന്ന് ഗോൾ വഴങ്ങിയിട്ടില്ലെന്ന കോച്ച് എൽകോ ഷട്ടോറിയുടെ അഭിമാനവും ഗോവക്കെതിരെ വീണുടഞ്ഞു.


അലംഭാവം വരുത്തിയ വിന
ഈ സമനില ആരാധകരെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നത് അതുകൊണ്ടുതന്നെയാണ്. ടീം ഉണർന്നെണീക്കുമെന്ന പ്രതീക്ഷയോടെ ഒാരോ തവണയും സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് അന്തിമാഘോഷത്തിലേക്ക് വല കുലുക്കാൻ ടീം മറന്നുപോകുന്നു. റഫറി അന്തിമ വിസിൽ മുഴക്കിയ ഉടൻ കളം വിട്ടുപോകുന്ന എൽകോ ഷട്ടോറിയും കുനിഞ്ഞ ശിരസ്സുമായി മൈതാനത്തുനിന്ന് മടങ്ങുന്ന താരങ്ങളുമൊക്കെ ഈ കാണികൾ കാണാൻ കൊതിക്കുന്ന കാഴ്ചയേയല്ല. പരിക്കലട്ടുന്ന ടീമിെൻറ ഇടർച്ചകൾക്ക് അതൊരു കാരണമാവാം. എന്നാൽ, ഗോവക്കെതിരെ ജയം വഴുതിപ്പോയതിെൻറ കാരണം അലംഭാവം മാത്രമാണ്.

ഗോവൻ കോച്ച് സെർജിയോ ലൊബേര പറഞ്ഞതാണു ശരി. കഴിഞ്ഞ സീസണിലും ഏറ്റവുംമികച്ച കളിക്കാരനായ ഒഗ്ബെച്ചെയെ ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തു. ജാംഷഡ്പൂരിെൻറ മികച്ച താരങ്ങളായ സിഡോഞ്ചയും ആർക്വെസും അവർക്കൊപ്പമെത്തി. ഡൽഹിയുടെ മികച്ച കളിക്കാരനായിരുന്ന സുയിവർലോണിനെയും ബ്ലാസ്റ്റേഴ്സ് അണിയിലെത്തിച്ചു. സീസണിനു മുേമ്പ ഒരുക്കങ്ങളം തുടങ്ങി. പക്ഷേ, ടീമെന്ന നിലയിൽ അവർ ഒത്തിണങ്ങിയിട്ടില്ല.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - kerala blasters lost reason
Next Story