ഇത് പുതിയ ഇന്ത്യ
text_fieldsമെൽബണെന്നു കേട്ടാൽ മുട്ടുവിറച്ചിരുന്നൊരു കാലമുണ്ടായിരുന്നു ടീം ഇന്ത്യക്ക്. അത്ര യേറെ ദ്രോഹിച്ചിട്ടുണ്ട് മെൽബണിലെ തീപാറുന്ന പന്തുകൾ. ഒരു പതിറ്റാണ്ടുമുമ്പ് ഒരു ബോ ക്സിങ് ഡേയിൽ സചിനും ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണുമടങ്ങിയ ലോകോത്തര ഇന്ത്യൻ നിരയെ 337 റൺസിന് തോൽപിച്ചാണ് അവർ നാണംകെടുത്തിയത്. അതിനുമുമ്പും ശേഷവും പലതവണ ഇന്ത്യൻ സ്വ പ്നങ്ങളെ ഒാസീസ് മണ്ണിൽ എറിഞ്ഞുടച്ചിട്ടുണ്ട്. യുവനിരയുടെ കരിയറിന് അടിവരയിട്ടി ട്ടുണ്ട്. കുത്തുവാക്കുകൾകൊണ്ട് നോവിച്ചിട്ടുണ്ട്. സിഡ്നിയിലും ബ്രിസ്ബേനിലും അഡ്ലെയ്ഡിലുമെല്ലാം കംഗാരുക്കൾക്കു മുന്നിൽ നാണംകെട്ട് തലകുനിച്ചുനിന്നിട്ടുണ്ട്. ഇനി അതെല്ലാം മറന്നേക്കൂ. നമുക്ക് തലയുയർത്താം. ഇത് പുതിയ ഇന്ത്യ, അത് പഴയ ആസ്ട്രേലിയ.
ഇന്ത്യയുടെ പരമ്പര
ഇത് ഇന്ത്യയുടെ ഉയർച്ചയോ ആസ്ട്രേലിയയുടെ തളർച്ചയോ? അവലോകനത്തിന് കോപ്പുകൂട്ടുേമ്പാൾ മുഖ്യപരിഗണന ഇന്ത്യയുടെ ജൈത്രയാത്രക്കു തന്നെയാണ്. പെെട്ടന്നൊരു ദിവസം നിനച്ചിരിക്കാതെ പൊട്ടിമുളച്ച വിജയമല്ലിത്. രാജ്യാന്തര ക്രിക്കറ്റിലെ സകല സൗഭാഗ്യങ്ങളും സ്വന്തമാക്കിയിട്ടും ഉപഭൂഖണ്ഡത്തിനു പുറത്തെ ദുർബലരെന്ന ചീത്തപ്പേര് മാറ്റാൻ പെടാപ്പാടുപെട്ട ഇന്ത്യൻ ക്രിക്കറ്റിെൻറ കാത്തിരിപ്പിെൻറ വിജയമാണിത്. കഴിഞ്ഞവർഷം അഞ്ചു പരമ്പരകളിലായി 15 മത്സരം. ഏഴു ജയം, ഏഴു തോൽവി, ഒരു സമനില. വിജയങ്ങളിലേറെയും വിദേശ മണ്ണിൽ. കഴിഞ്ഞുപോയത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ മാറ്റത്തിെൻറ വർഷമാണെന്ന് ആണയിട്ടുപറയാം. വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിനെ കുഴിച്ചുമൂടിക്കൊണ്ടിരുന്ന ജൊഹാനസ്ബർഗിലും നോട്ടിങ്ഹാമിലും മെൽബണിലുമെല്ലാം അവർ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. ലോർഡ്സിലും സതാംപ്ടണിലും െപർത്തിലും അവർ പൊരുതിവീണു. സചിനും ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണും കിണഞ്ഞുശ്രമിച്ചിട്ടും കിട്ടാതെപോയത് ഒരുകൂട്ടം യുവാക്കൾ കീഴടക്കിയിരിക്കുന്നു.
ആദ്യ മാർക്ക് വിരാട് കോഹ്ലിയെന്ന നായകന് കൊടുക്കാം. മുന്നിൽനിന്ന് പടനയിക്കുന്നവനാണ് നായകൻ. അങ്ങനെയെങ്കിൽ അക്ഷരം തെറ്റാെത കോഹ്ലിയെ നായകനെന്ന് വിളിക്കാം. രണ്ടാം ടെസ്റ്റിൽ സ്പെഷലിസ്റ്റ് സ്പിന്നറെ കളിപ്പിക്കാതിരുന്നതും ലോകേഷ് രാഹുലിെന വീണ്ടും പരീക്ഷിച്ചതുമൊഴിച്ചാൽ ഒരിടത്തും നായകന് പിഴച്ചിട്ടില്ല. ധീരമായ ഡിക്ലറേഷൻ, ബാറ്റിങ് ഒാർഡറുകളിലെ മാറ്റം, കൃത്യമായ ഫീൽഡിങ് വിന്യാസം, ഇതിനെല്ലാം പുറമെ ബാറ്റിങ്ങിലെ മാസ്മരിക പ്രകടനവും. കോഹ്ലിയുടെ പണി എളുപ്പമാക്കിയത് രണ്ടുപേരാണ്-പുജാരയും ബുംറയും. ഇൗ പരമ്പരയുടെ താരങ്ങൾ. ദ്രാവിഡിനോളം പോന്ന വന്മതിലാണ് പുജാര. ഇൗ പരമ്പരയിൽ മാത്രം 1258 പന്താണ് പുജാര നേരിട്ടത്.
അതായത് 200 ഒാവറോളം വരും. സ്കോർ ചെയ്തത് 74.42 ശരാശരിയോടെ 521 റൺസ്. ബുദ്ധിയുള്ള ബൗളർ എന്ന് ബുംറയെ എം.എസ്. ധോണി വിശേഷിപ്പിച്ചത് വെറുതെയല്ല. ഒാസീസ് മണ്ണിൽ 20ലേറെ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ബൗളറാണ് ബുംറ. ലോകകപ്പിൽ ഇന്ത്യയുടെ കുന്തമുന. ഇശാന്തും ഷമിയും ബുംറയുമടങ്ങിയ പേസ് ത്രയം എറിഞ്ഞുവീഴ്ത്തിയ 48 വിക്കറ്റുകളാണ് ഇന്ത്യൻ വിജയത്തിൽ വഴിത്തിരിവായത്. അവസാന നിമിഷത്തിൽ മായങ്ക് അഗർവാളിെൻറ മാസ് എൻട്രി, വിക്കറ്റിനു മുന്നിലും പിന്നിലും ഋഷഭ് പന്തിെൻറ ‘വെടിക്കെട്ട്’. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച രഹാനെയുടെ ബാറ്റിങ്. രവീന്ദ്ര ജദേജയുടെ സ്പിൻ മായാജാലം... ഇതെല്ലാം ചേരുംപടി ചേർന്നപ്പോഴാണ് സിഡ്നിക്ക് മുകളിൽ ത്രിവർണ പതാക പാറിപ്പറന്നത്.
ഒാസീസ് ടീം പെയ്ൻ
‘30 റൺസാണ് ഒാസീസ് ബാറ്റ്സ്മാൻമാരുടെ പുതിയ ഫിഫ്റ്റി’- ഇന്ത്യക്കെതിരായ ടീം പ്രഖ്യാപിച്ചപ്പോൾ ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. ഒരു വർഷത്തിനിടെ നിരവധി തവണയാണ് മുൻനിര ബാറ്റ്സ്മാൻമാർ 30നും 40നും ഇടയിൽ പുറത്തായത്. ഇൗ പരമ്പരയിൽ മാത്രം ഏഴുതവണ. കൃത്യമായ ബാറ്റിങ് ഒാർഡർ പോലുമില്ലാതെ സ്വന്തം നാട്ടിൽ അവർ കളിക്കാനിറങ്ങിയത് ആദ്യമായിട്ടായിരിക്കും. നാട്ടുകാർക്കു മുന്നിൽ ഒരു സെഞ്ച്വറി പോലുമില്ലാതെ പരമ്പര അവസാനിപ്പിക്കേണ്ട ഗതികേട്. ബൗളർമാരുടെ കാര്യവും മഹാകഷ്ടമാണ്. ഇന്ത്യയുടെ 20 വിക്കറ്റ് വീഴ്ത്താൻ ത്രാണിയുള്ള പേസർമാരില്ലാതെയാണ് ഒാസീസ് പടക്കിറങ്ങിയത്. ഒരു വർഷമായി ആസ്ട്രേലിയ ഇങ്ങനെയൊക്കെയാണ്. പന്തുചുരണ്ടൽ വിവാദത്തിൽപെട്ട് സ്മിത്തും വാർണറും പുറത്തായശേഷം ഒരു പരമ്പരപോലും ജയിച്ചിട്ടില്ല. പാകിസ്താനും (1-0) ദക്ഷിണാഫ്രിക്കയും (3-1) ഇപ്പോൾ ഇന്ത്യയും (2-1) കംഗാരുക്കളെ തരിപ്പണമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.