ആൻഫീൽഡിനെ പൂന്തോട്ടമാക്കിയ േക്ലാപ്പിനൊരു ക്ലാപ്പ്
text_fieldsഏപ്രിൽ 28, ലിവർപൂൾ അവസാനമായി ഇംഗ്ലീഷ് ലീഗ് കിരീടമണിഞ്ഞതിെൻറ 30ാം വർഷികമായിരുന്നു. 1990ൽ കെന്നി ഡാൽഗ്ലിഷ് പരിശീലിപ്പിച്ച ടീം ലീഗ് കിരീടത്തിൽ മുത്തമിട്ടപ്പോൾ, ആൻഫീൽഡിൽ മറ്റൊരു ലീഗ് കിരീടമെത്താൻ 30 വർഷം കാത്തിരിക്കേണ്ടിവരുമെന്ന് അന്നത്തെ ലിവർപൂളിെന കണ്ടവരൊന്നും സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല.
1980 മുതൽ 10 വർഷത്തിനിടെ ഏഴുവട്ടം ലീഗ് കിരീടമണിഞ്ഞ ലിവർപൂളിന്, 1992ൽ ആരംഭിച്ച പ്രീമിയർ ലീഗിൽ കാത്തിരുന്നത് ദാരിദ്ര്യത്തിെൻറ നാളുകളായിരുന്നു. മികച്ച ടീമും പരിശീലകരുമെല്ലാമുണ്ടായിട്ടും പ്രീമിയർ ലീഗ് ആൻഫീൽഡിൽനിന്ന് മാറിനടന്നു. യുവേഫ ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പും ലീഗ് കപ്പും വരെ നേടിയിട്ടും ലിവർപൂളിനെ പ്രീമിയർഷിപ് അനുഗ്രഹിച്ചില്ല. ഈ കാത്തിരിപ്പുകൾക്കാണ് യുർഗൻ േക്ലാപ്പ് എന്ന ജർമൻ പരിശീലകൻ വിരാമം കുറിക്കുന്നത്.
2015ൽ ബ്രെണ്ടൻ റോജേഴ്സിെൻറ പിൻഗാമിയായെത്തിയ േക്ലാപ്പ് അഞ്ചുവർഷംകൊണ്ട് ആൻഫീൽഡിനെ പൂന്തോട്ടമാക്കിമാറ്റി. നാല് സുപ്രധാന കിരീടങ്ങൾക്കൊണ്ട് തെൻറ കാലം വർണാഭമാക്കി. ബൊറൂസിയ ഡോർട്മുണ്ടിൽ തൊട്ടതെല്ലാം പൊന്നാക്കിയ േക്ലാപ്പ് പതുക്കെയാണ് ലിവർപൂളിനെ ചരിത്ര ജയങ്ങളിലേക്ക് നയിച്ചത്.
2015-16 സീസണിൽ എട്ടാം സ്ഥാനത്തായിരുന്നുവർ, 2017ൽ നാലാം സ്ഥാനത്തെത്തി. 2018ൽ നാലും, 2019ൽ രണ്ടും സ്ഥാനത്ത്. കഴിഞ്ഞ വർഷം ഒരു പോയൻറ് വ്യത്യാസത്തിൽ സിറ്റിക്ക് നൽകിയ കിരീടമാണ് ഇക്കുറി ആധികാരിക വിജയ പരമ്പരകൾക്കൊടുവിൽ സ്വന്തമാക്കുന്നത്. പ്രതിരോധം മുതൽ മുന്നേറ്റം വരെ മികച്ച ഫോർമേഷനെ ഒരുക്കിയും, കിടയറ്റ റിസർവ് ബെഞ്ചിനെ സൃഷ്ടിച്ചും നടത്തിയ തയാറെടുപ്പ് വെറുതെയായില്ല. 2019ലെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തോടെയാണ് േക്ലാപ്പിെൻറ ലിവർപൂൾ വിസ്മയത്തിന് തുടക്കം കുറിക്കുന്നത്. ആഗസ്റ്റിൽ യുവേഫ സൂപ്പർ കപ്പും, ഡിസംബറിൽ ഫിഫ ക്ലബ് ലോകകപ്പുമണിഞ്ഞ് 2019നെ ലിവർപൂൾ ആരാധകരുടെ ഗോൾഡൻ ഇയർ ആക്കി.
2020ൽ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും പ്രീമിയർ ലീഗിൽ അനിഷേധ്യകുതിപ്പ് നടത്തി. കോവിഡ് വ്യാപനം കളി തടസ്സപ്പെടുത്തുേമ്പാൾ 25 പോയൻറിെൻറ ലീഡുണ്ടായിരുന്നു. പിന്നീട്, ഇംഗ്ലണ്ടിൽ കോവിഡ് പടർന്നു പിടിച്ചതോടെ സീസൺ റദ്ദാക്കാൻ ആവശ്യമുയർന്നപ്പോൾ ആധിയേറെയും േക്ലാപ്പിനും കുട്ടികൾക്കുമായിരുന്നു. സീസൺ പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ടാൽ ചാമ്പ്യന്മാർ ഉണ്ടാവില്ലെന്ന നിയമംതന്നെ വെല്ലുവിളിയായി. ഒടുവിൽ ആശങ്കയുടെ കാർമേഘം മാഞ്ഞ് കളിക്കളം വീണ്ടുമുണർന്നപ്പോൾ, രണ്ട് കളിക്കു പിന്നാലെ ലിവർപൂൾ കപ്പുയർത്തി.
മുഹമ്മദ് സലാഹും (17 ഗോൾ), സാദിയോ മാനെയും (15), റോബർട്ട് ഫെർമീന്യോയും (8) ഗോളടിച്ച് കൂട്ടുേമ്പാൾ, ട്രെൻറ് അലക്സാണ്ടർ, വിർജിൽ വാൻഡൈക്, ക്യാപ്റ്റൻ ജോർഡൻഹെൻഡേഴ്സൻ, ആൻഡ്ര്യൂ റോബർട്സൺ, ജോർജിന്യോ വിനാൽഡം, ഫാബിന്യോ എന്നിവർ കിടയറ്റ പ്രതിരോധവും, മധ്യനിരയുമായി േക്ലാപ്പിെൻറ പ്ലാനുകൾ നടപ്പാക്കി. വലക്കു കീഴെ വിശ്വസ്ത കരങ്ങളുമായി അലിസണും എപ്പോഴുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.