യൂറോപ്പിൽ പോരാട്ടം കനക്കുന്നു; ആരാകും ചാമ്പ്യന്മാർ
text_fields2018ന് അവസാനമാവുേമ്പാൾ, യൂറോപ്പിലെ ഗ്ലാമർ ലീഗുകളിൽ പോരാട്ടങ്ങളും പാതി പിന്നിട്ടിരിക്കുന്നു. പതിവുപോലെ ഫ് രാൻസിലും ഇറ്റലിയിലും പി.എസ്.ജി-യുവൻറസ് ടീമുകൾ അതിവേഗം ബഹുദൂരും മുന്നോട്ട് പായുേമ്പാൾ, ഇംഗ്ലണ്ടിലും സ്പ െയ്നിലും ജർമനിയിലും മത്സരം കനക്കുകയാണ്. ഒന്നാം സ്ഥാനക്കാർ ഒരോ ആഴ്ച്ചയും മാറിമറിയുന്ന ഇംഗ്ലണ്ടിലാണ് ച ാമ്പ്യന്മാർ ആരാവുമെന്ന് ആരാധകർക്ക് ഉറ്റുനോക്കുന്നത്. പ്രവചനാധീതമായി മുന്നേറുന്ന യൂറോപ്പിലെ ടോപ് 5 ലീ ഗുകളിലെ വിശകലനമാണ് ചുവടെ.
ഇംഗ്ലണ്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നും ആവേശം കൊള ്ളിക്കുന്ന ലീഗാണ്. ‘ബിഗ് ബോസായി’ ഒന്നിനൊന്ന് മെച്ചമുള്ള ആറു ടീമുകൾ. പുറമെ ഏതു വമ്പന്മാരെയും അട്ടിമറിക്ക ാൻ കെൽപുള്ള ‘കുഞ്ഞൻ’ ടീമുകളും. ഇൗ സീസണിൽ ആദ്യ പകുതി അവസാനിക്കുേമ്പാൾ, കാര്യങ്ങൾ ആരും പ്രതീക്ഷിക്കാത്ത രീതിയി ൽ മാറിമറിയുന്നു. സീസണിെൻറ ആരംഭത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കുതിച്ചപ്പോൾ, ഇത്തവണയും കപ്പിലേക്കുള്ള ചാട്ടമാണെന്ന് പലരും കരുതി. അത്രക്കു വേഗമായിരുന്നു പെപ്പ് ഗാർഡിയോളയുടെ ടീമിെൻറ മുന്നേറ്റം. എന്നാൽ, ഡിസംബർ ആയപ്പോഴേക്കും റാങ്കിങ്ങ് മാറിമറിഞ്ഞു. തോൽവി അറിയാതെ കുതിച്ചിരുന്ന സിറ്റിക്ക് രണ്ടാഴ്ച്ചക്കിടെ മൂന്ന് തോൽവികൾ ഏറ്റുവാങ്ങി. ചെൽസിയോടായിരുന്നു ആദ്യ തോൽവി. പിന്നാലെ ക്രിസ്റ്റൽ പാലസിനോടും ലെസ്റ്റർ സിറ്റിയോടും അപ്രതീക്ഷിത തോൽവി. ലോകോത്തര താരങ്ങൾ ഏറെയുള്ള ഗ്വാർഡിയോളയുടെ ടീമിന് എന്തു പറ്റിയെന്നാണ് ആരാധകർ അതിയശം കൊള്ളുന്നത്. അപ്രതീക്ഷിത തോൽവിയോടെ 44 പോയൻറുമായി സിറ്റി മൂന്നാം സ്ഥാനത്തേക്കിറങ്ങി. സിറ്റിയുടെ തോൽവി ശരിക്കും ആഘോഷമാക്കിയത് ലിവർപൂളാണ്. ഏറെ നാൾ സിറ്റിയുടെ പിന്നിൽ ‘ഒാടിക്കൊണ്ടിരുന്ന’ ഇവർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 20 മത്സരം പൂർത്തിയായപ്പോൾ, 54 പോയൻറുാമായി ഒന്നാം സ്ഥാനം ലിവർപൂൾ പിടിച്ചെടുത്തു. മുഹമ്മദ് സലാഹ്-സാദിയോ മാനെ-ഫിർമീന്യോ ത്രയങ്ങൾ അരങ്ങു തകർക്കുന്ന ലിവർപൂൾ ഇതുവരെ തോറ്റിട്ടില്ല.
തൊട്ടുപിന്നിലുള്ളത് ടോട്ടൻഹാമാണ്. ലണ്ടനിലെ പുതിയ സ്റ്റേഡിയത്തിലേക്ക് മാറാനൊരുങ്ങുന്ന ടോട്ടൻഹാമുകാർ ഇപ്പേഴും ചാമ്പ്യന്മാരാവുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ, വോൾവർഹാംപ്റ്റണിനോട് ഇൗയിടെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത് തിരിച്ചടിയാണ്. 20 മത്സരങ്ങളിൽ 45 പോയൻറാണ് നിലവിൽ. ലിവർപൂളിനേക്കാൾ ഒമ്പത് പോയൻറ് പിറകിൽ. മൂന്നാം സ്ഥാനത്തുള്ള സിറ്റിക്കുപിന്നിൽ ചെൽസിയാണ്. കിരീട മോഹം അടിയറവ് വെച്ചിട്ടില്ലെങ്കിലും ലക്ഷ്യം ആദ്യ നാലിൽ എത്തി നേരിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയെന്നതാണ്. ആഴ്സനലിെൻറയും മാഞ്ചസ്റ്റർ യുനൈറ്റഡിെൻറയും കാര്യമെന്താവുമെന്ന് ഇൗ സീസൺ അവസാനം വരെ കാത്തിരിക്കണം. ആഴ്സൻ വെങ്ങർയുഗം അവസാനിച്ച് ഉനയ് എംറിയുടെ കീഴിൽ പുതിയ സീസൺ തുടങ്ങിയ ഗണ്ണേഴ്സ് പട തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയെങ്കിലും ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്. മൗറീന്യോയൊ പുറത്താക്കി പുതിയ കോച്ചിന് കീഴിൽ അങ്കം തുടങ്ങിയ മാഞ്ചസ്റ്ററുകാർ പഴയെ പ്രതിരോധ കളിയെല്ലാം മാറ്റി അറ്റാക്കിങ്ങിലേക്ക് നീങ്ങിയപ്പോൾ, കളിയും മാറിയിട്ടുണ്ട്. 32 പോയൻറുമായി നിലവിൽ ആറാം സ്ഥാനത്താണ് യുനൈറ്റഡ്
ലാലിഗയിൽ ബാഴ്സ ഇഫക്ട്
കഴിഞ്ഞ സീസണിെൻറ ആവർത്തനം തന്നെയാണ് ഇക്കുറിയും ലാലിഗയിൽ. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ 17 മത്സരങ്ങൾ പിന്നിട്ടപ്പോൾ 37 പോയൻറുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. എങ്കിലും കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ലാലിഗയിൽ ആർക്കും വെക്തമായ ആധിപത്യമില്ല. ഒന്നാമതുള്ള ബാഴ്സയും രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡും(34) തമ്മിലുള്ള പോയൻറ് വ്യത്യാസം മൂന്ന് മാത്രം. ഒരു സമനിലയിലോ തോൽവിയിലോ ലാലിഗയിൽ ഒന്നാം സ്ഥാനം മാറിമറിഞ്ഞേക്കാം. അത്ലറ്റികോയുടെ പിറകിൽ 32 പോയൻറുമായി സെവിയ്യയാണ് മൂന്നാമത്.
യൂറോപ്പ്യൻ ചാമ്പ്യന്മാരയ റയൽ മഡ്രിഡിെൻറ സീസണിലെ പതനമാണ് ഇൗ വർഷം അവസാനിക്കുേമ്പാൾ ഏറെ ശ്രദ്ധേയം. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്ത്രങ്ങളുടെ മാന്ത്രികൻ സിനദിൻ സിദാനും കളംമാറിയത് ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. 16 മത്സരങ്ങളിൽ അഞ്ചെണ്ണം തോറ്റ മഡ്രിഡുകാർ 29 േപായൻറുമായി നാലാം സ്ഥാനത്താണ്. പുതിയ േകാച്ച് സാൻറിയാഗോ സൊളാരി ഒരു പാട് മാറ്റങ്ങൾ നടത്തിനോക്കിയെങ്കിലും രക്ഷയില്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ കരാറുകൾ നടത്താൻ മാനേജ്മെൻറ് നിർബന്ധിതരാണ്. അല്ലെങ്കിൽ ഒരു പക്ഷേ, സീസൺ അവസാനിക്കുേമ്പാൾ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാതെ ഗ്ലാമർ ടീമിന് തലതാഴ്ത്തേണ്ടിവരും.
ഇറ്റലിയിൽ യുവെ തന്നെ
സീരി ‘എ’ പുതിയ സീസണിൽ വാർത്തകളിൽ ഇടം പിടിച്ചത് കാൽപന്തു കളിയിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റലിയിൽ കാലുകുത്തുമെന്നതിലായിരുന്നു. റയൽ മഡ്രിഡ് വിട്ട് യുവൻറസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധകർ ആവേശപൂർവം സ്വീകരിക്കുകയും ചെയ്തു. സീസണിൽ പാതി പിന്നിടുേമ്പാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറിയാണ് യുവെൻറസ് പറക്കുന്നത്. 14 ഗോളുമായി ടോപ്പ് സ്കോറർ പട്ടികയിൽ മുന്നിലുള്ളത് പോർചുഗീസ് താരം തന്നെ. 19 മത്സരത്തിൽ 53 പോയൻറുമായി േപായൻറ് പട്ടികയിൽ ബഹുദൂരം യുവെ മുന്നിലുമാണ്. രണ്ടാമതുള്ള നാേപാളി 44 പോയൻറുമായി രണ്ടാമത്. ഇൻറർമിലാനും(39), ലാസിയോയുമാണ്(32) മൂന്നും നാലും സ്ഥാനങ്ങളിൽ.
ഫ്രാൻസിൽ പാരിസ് രാജാക്കന്മാർ
നെയ്മർ-എംബാപ്പെ-കവാനി ത്രയങ്ങളുടെ കുതിപ്പിൽ പി.എസ്.ജി തന്നെയാണ് ഫ്രഞ്ച് ലീഗിൽ ഒന്നാമത്. ഒരു മത്സരങ്ങളിൽ പോലും തോൽക്കാതെ 2018 അവസാനിക്കുേമ്പാൾ, 47 പോയൻറുമായി ബഹുദൂരം മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ലില്ലെ(34) പാരിസുകാർക്ക് വെല്ലുവിളിയേയല്ല. അതുകൊണ്ടു തന്നെ, ഫ്രഞ്ച് ലീഗിൽ ഇനിയൊരു ട്വിസ്റ്റിന് സാധ്യത വിരളമാണ്. ലീഗ് പാതി പിന്നിട്ടപ്പോൾ, പി.എസ്.ജിയുടെ കൗമാര താരം കെയ്ലിയൻ എംബാപ്പെയാണ് ഗോൾ സ്കോർ പട്ടികയിൽ(13) ഒന്നാമത്. ലീഗ് 1ൽ എടുത്തുപറയേണ്ടത് മുൻ ചാമ്പ്യന്മാരായ മോണകോയുടെ പതനമാണ്. 18 മത്സരത്തിൽ പത്തുതോൽവി ഏറ്റുവാങ്ങിയ മോണകോ, തരം താഴ്ത്തൽ മേഖലയിൽ 19ാം സ്ഥാനത്താണ്. തിയറി ഒൻറി കോച്ചായി വന്നെങ്കിലും കാര്യമുണ്ടായില്ല.
ജർമനിയിൽ ഡോർട്മുണ്ട് വിപ്ലവം
ബയേണിൽ കാഴ്ച്ചക്കാരായ ഡോർട്മുണ്ട് ജർമനിയിൽ വിപ്ലവം കുറിച്ചതാണ് ബുണ്ടസ് ലീഗയിൽ ഇൗ സീസണിലുണ്ടായ മാറ്റം. സീസണിെൻറ ആദ്യ പകുതി പിന്നിട്ടപ്പോൾ, ‘ ചാമ്പ്യന്മാരായി’രിക്കുകയാണ്(42 േപായൻറ്) ഡോർട്മുണ്ട്. എന്നാൽ, മഞ്ഞപ്പടക്ക് കൂടുതൽ സന്തോഷിക്കാനാവില്ല. മൂന്ന് തോൽവി ഏറ്റുവാങ്ങിയെങ്കിലും ബേയൺ മ്യൂണിക് 36 പോയൻറുമായി പിന്നിലുണ്ട്. നിർണായക അങ്കങ്ങൾ ഇനിയും മുന്നിലിരിക്കെ, ബയേൺ മ്യൂണിക്കിന് മുന്നേറാൻ അവസരമുണ്ട്. പകരക്കാരായി എത്തി അത്ഭുതം തീർക്കുന്ന ഡോർട്ട്മുണ്ടിെൻറ പാകോ അൽകാസറാണ്(12) ഗോൾ സ്കോറിങ്ങിൽ മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.