ക്രിസ്റ്റ്യാനോ വെല്ലുവിളിച്ചു; തോറ്റു സെമന്യക്കു മുന്നിൽ
text_fieldsലണ്ടൻ: കോവിഡ് കാലത്ത് ‘പണിയില്ലാതെ’ വീട്ടിലിരിക്കുന്ന സഹജീവികളെ വെറുതെയൊന്ന ് വെല്ലുവിളിച്ചുകളയാമെന്ന് കരുതിയ യുവൻറസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പണികിട്ടിയത് വിചാരിക്കാത്ത കോണിൽനിന്ന്. നൈക് ലിവിങ് റൂം കപ് ചലഞ്ചിൽ പങ്കെട ുത്ത് 45 സെക്കൻഡിൽ 147 തവണ കിടന്ന് കാൽതൊട്ട താരം താൻ കുറിച്ച റെക്കോഡ് തൊടാൻ ആർക്കെ ങ്കിലുമാകുമോയെന്ന് വെല്ലുവിളിച്ചിരുന്നു.
ആദ്യ ദിവസം ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ഡാലട്ട് തുടങ്ങി പലരും ശ്രമിച്ച് പരാജയപ്പെട്ടു. അതിെൻറ വിഡിയോകളും വൈറലായി. പക്ഷേ, വൈകാതെ ദക്ഷിണാഫ്രിക്കക്കാരിയായ അത്ലറ്റ് കാസ്റ്റർ സെമന്യ അനായാസം മറികടന്നുവെന്നു മാത്രമല്ല, 29 തവണ അധികം കാൽതൊട്ട് റോണോയെ ശരിക്കും പിന്നിലാക്കുകയും ചെയ്തു. ‘കൂട്ടുകാരെ, വെല്ലുവിളിക്ക് ക്രിസ്റ്റ്യാനോക്ക് നന്ദി, അദ്ദേഹം തെൻറ പരമാവധി ചെയ്തു.
പക്ഷേ, ഞാൻ 45 സെക്കൻഡിൽ 176 തവണ ചെയ്തിരിക്കുന്നു’- ഇൻസ്റ്റഗ്രാമിൽ വിഡിയോ സഹിതം സെമന്യ പോസ്റ്റ് ചെയ്തു. ടോക്യോ ഒളിമ്പിക്സിൽ 200 മീറ്റർ വനിത വിഭാഗത്തിൽ മത്സരിക്കാൻ ഒരുക്കങ്ങളിലാണ് സെമന്യ. പുരുഷ ഹോർമോണിെൻറ അളവു കൂടുതലാണെന്നു കാണിച്ച് അത്ലറ്റിക്സിൽ നിരവധി ഇനങ്ങളിൽ സെമന്യക്ക് അയോഗ്യത ലഭിച്ചിരുന്നു.
സ്പ്രിൻറ് ഇനങ്ങളിൽ വിലക്ക് ബാധകമല്ലാത്തതിനാലാണ് 200 മീറ്ററിൽ മത്സരിക്കുന്നത്. വീട്ടിലിരുന്ന് പരിശീലനം തുടരാൻ ലക്ഷ്യമിട്ടാണ് നൈക് ലിവിങ് റൂം കപ് ചലഞ്ച് തുടങ്ങിയത്. വിവിധ കായിക മേഖലകളിലെ താരങ്ങൾ ഇതിൽ ഭാഗഭാക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.