കോവിഡ്-19 നിയന്ത്രിതമായില്ലെങ്കിൽ ഒളിമ്പിക്സും റദ്ദാക്കുമെന്ന്
text_fieldsടോക്യോ: കായികലോകം കാത്തിരിക്കുന്ന ടോക്യോ ഒളിമ്പിക്സിന് ഇനി അഞ്ചു മാസത്തിൽ താഴ െ മാത്രം. എന്നാൽ, ലോകമാകെ പടരുന്ന കൊറോണ വൈറസ് (കോവിഡ്-19) ഭീതിക്കിടയിൽ ഒളിമ്പിക് സിെൻറ ഭാവിയും അനിശ്ചിതത്വത്തിൽ. ഒളിമ്പിക്സ് ആതിഥേയ രാജ്യമായ ജപ്പാനിൽ രോഗബാധ ിതരുടെ എണ്ണം കൂടുന്നതും, ഏഷ്യയിലും യൂറോപ്പിലും ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങൾക ്ക് തിരിച്ചടിയാവുന്നതും വിശ്വ കായികമാമാങ്കത്തെ ബാധിക്കുെമന്നാണ് നിരീക്ഷണം. അത ിനിടെ, കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കുമെന്ന മുന്ന റിയിപ്പുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലെ മുതിർന്ന അംഗം രംഗത്തെത്തി.
രോഗം നിയന്ത്രണവിധേയമായില്ലെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കപ്പെടുമെന്ന് കാനഡയിൽനിന്നുള്ള ഐ.ഒ.സി അംഗമായ ഡിക് പൗണ്ട് അറിയിച്ചു. മാറ്റിവെക്കുകയോ വേദി മാറ്റുകയോ പോംവഴിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘നിർണായക തീരുമാനത്തിന് മൂന്നു മാസമാണ് മുന്നിലുള്ളത്.
രണ്ടു മാസത്തിനുള്ളിൽ ഒളിമ്പിക്സിെൻറ വിധി എന്തെന്ന് വ്യക്തമാവും’’ -അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് ജപ്പാൻ ഒളിമ്പിക് മന്ത്രി സെയ്കോ ഹഷിമോടോ രംഗത്തെത്തി. ‘‘ഡിക് പൗണ്ടിെൻറ പരാമർശത്തിൽ ഐ.ഒ.സിയുടെ വിശദീകരണം തേടി. ഒളിമ്പിക്സ് ഒരുക്കങ്ങളുമായി രാജ്യം മുന്നോട്ടുപോവുകയാണ്’’ -ഹഷിമോടോ പാർലമെൻറിനെ അറിയിച്ചു.
ചൊവ്വാഴ്ച ടോേക്യായിലെ സമീപ നഗരിയായ ചിബയിൽ മൂന്നു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക്സിൽ തൈക്വാൻഡോ, ഫെൻസിങ്, ഗുസ്തി മത്സരങ്ങളുടെ വേദിയാണ് ചിബെ. ജൂൈല 24നാണ് ഒളിമ്പിക്സിെൻറ കൊടിയേറ്റം.
രോഗം പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ കലാ-കായിക പരിപാടികളെല്ലാം രണ്ടാഴ്ചത്തേക്ക് റദ്ദാക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ നിർദേശിച്ചു. ഈ മാസം 22ന് ആരംഭിക്കേണ്ടിയിരുന്ന ഒളിമ്പിക് വളൻറിയർമാരുടെ പരിശീലന പരിപാടി രണ്ടു മാസത്തേക്ക് റദ്ദാക്കി. 80,000 വളൻറിയർമാരുടെ പരിശീലനമായിരുന്നു ഷെഡ്യൂൾ ചെയ്തത്.
വ്യാഴാഴ്ച ജപ്പാനിലെ ക്യോട്ടോയിൽ ആരംഭിക്കേണ്ട സൗഹൃദമത്സരത്തിൽനിന്ന് ദക്ഷിണാഫ്രിക്ക അണ്ടർ 23 ഫുട്ബാൾ ടീം പിൻവാങ്ങി. ജപ്പാനിലെ ജെ ലീഗ് ഉൾപ്പെടെയുള്ള മുഴുവൻ ഫുട്ബാൾ മത്സരങ്ങളും മാർച്ച് പകുതിവരെ റദ്ദാക്കി.
ഷൂട്ടിങ് ലോകകപ്പ്: ആറു രാജ്യങ്ങൾ പിന്മാറി
ന്യൂഡൽഹി: മാർച്ച് 15ന് ന്യൂഡൽഹിയിൽ ആരംഭിക്കേണ്ട ഷൂട്ടിങ് ലോകകപ്പിൽനിന്ന് ആറു രാജ്യങ്ങൾ പിൻവാങ്ങി. കോവിഡ്-19 പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിലെ നിർണായക ചാമ്പ്യൻഷിപ്പായിരുന്നു ഇത്. ചൈന, ഹോങ്കോങ്, ഉത്തര കൊറിയ, തുർക്മെനിസ്താൻ, തായ്വാൻ ടീമുകളാണ് പിൻവാങ്ങിയത്. നയതന്ത്രപ്രശ്നങ്ങളുടെ പേരിൽ പാകിസ്താൻ നേരേത്തതന്നെ പിൻവാങ്ങിയിരുന്നു.
അതേസമയം, ഇന്ത്യൻ ഷൂട്ടർമാരുടെ വിദേശ പരിശീലനം ഒഴിവാക്കാനാണ് ദേശീയ ഫെഡറേഷൻ തീരുമാനം. ഏപ്രിലിൽ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സ് സന്നാഹ ചാമ്പ്യൻഷിപ്പിന് ഷൂട്ടർമാരെ അയക്കില്ലെന്ന് എൻ.ആർ.എ.ഐ പ്രസിഡൻറ് രണിന്ദർ സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.