Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightസെമിക്കിടെ...

സെമിക്കിടെ രവികുമാറിന്‍റെ കൈ കടിച്ചുപറിച്ച് എതിരാളി; ബഹുമാനം കൂടിയെന്ന് ആരാധകർ-VIDEO

text_fields
bookmark_border
സെമിക്കിടെ രവികുമാറിന്‍റെ കൈ കടിച്ചുപറിച്ച് എതിരാളി; ബഹുമാനം കൂടിയെന്ന് ആരാധകർ-VIDEO
cancel

ടോക്യേ: ഒളിമ്പിക്സിൽ പുരുഷൻമാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ച രവികുമാർ ദാഹിയ രാജ്യത്തിന്‍റെ യശസ്സ് ഉയർത്തിയിരുന്നു. സെമിഫൈനലിൽ കസാഖ്സ്ഥാന്‍റെ നൂരിസലാം സനായേവിനെയാണ് രവികുമാർ മലർത്തിയടിച്ചത്. ജയത്തോടെ സുശീൽകുമാറിന് (2012-ലണ്ടൻ) ശേഷം ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിൽ കടക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായി ദാഹിയ മാറിയിരുന്നു.

എന്നാൽ സെമിഫൈനലിന്‍റെ അന്ത്യനിമിഷത്തിൽ ദാഹിയയെ കൈ എതിരാളി ക്രൂരമായി കടിച്ച് പറിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കസഖ് ഗുസ്തി താരത്തെ ദാഹിയ പിൻഡൗൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. എങ്കിലും വേദന കടിച്ചമർത്തിയ ദാഹിയ എതിരാളിയെ പിൻഡൗൺ ചെയ്തു. ഇതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. രംഗങ്ങൾ കൂടി കണ്ടതോടെ ബഹുമാനം കൂടലിയെന്നാണ് ആരാധകർ പറയുന്നത്.


മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ് നടത്തിയാണ് സനയേവിനെ തോൽപ്പിച്ചത്. തുടരെ എട്ടുപോയന്‍റുകൾ നേടി വിജയമുറപ്പിച്ചിരുന്ന സനയേവ് 9-2ന് മുന്നിലായിരുന്നു. പിന്നീടായിരുന്നു രവികുമാറിന്‍റെ ഉഗ്രൻ തിരിച്ചുവരവ്.

ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന് മലർത്തിയടിച്ചാണ് രവികുമാർ സെമിയിലേക്ക് കടന്നത്.23കാരനായ രവികുമാർ ഹരിയാനയിെല നഹ്റി സ്വദേശിയാണ്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ സ്വർണവും രവികുമാർ നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlingtokyo olympics 2021Ravi Kumar Dahiya
News Summary - Ravi Kumar Dahiya brutally bitten by Nurislam Sanayev during Tokyo Olympics Wrestling semi
Next Story