Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hend Zaza
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_right12ാം വയസ്സിൽ...

12ാം വയസ്സിൽ ഒളിമ്പിക്സിൽ മാറ്റുരച്ച് ആ സിറിയൻ പെൺകുട്ടി പറയുന്നു -'നിങ്ങളുടെ സ്വപ്നങ്ങൾക്കുവേണ്ടി പോരാടുക'...

text_fields
bookmark_border

ടോക്യോ: യുദ്ധവും സംഘർഷങ്ങളും തലക്കുമുകളിൽ ഭീതി വിതക്കുേമ്പാഴും അവൾക്ക് നിറമുള്ള ചില സ്വപ്നങ്ങളുണ്ടായിരുന്നു. സിറിയൻ നഗരമായ ഹമായിൽ പ്രതിസന്ധികളെയെല്ലാം തൃണവത്ഗണിച്ച് റാക്കറ്റിനാൽ കുഞ്ഞുന്നാളിലേ ആ കുരുന്നുബാലിക അദ്ഭുതങ്ങൾ തീർത്തു. പ്രതിബന്ധങ്ങൾ സകല തീക്ഷ്ണതയും കാട്ടിയപ്പോഴും ആ പെൺകുട്ടി തന്‍റെ ടേബിൾ ടെന്നിസ് സ്വപ്നങ്ങളെ അത്രകണ്ട് താലോലിച്ചു. ഒടുവിൽ ലോകത്തിന്‍റെ മുഴുവൻ അഭിനന്ദനങ്ങൾക്കു കീഴെ, ഒളിമ്പിക്സിന്‍റെ മഹദ്വേദിയിൽ സ്വപ്നങ്ങക്കൊപ്പം അവൾ റാക്കറ്റുവീശി.

കരുത്തിന്‍റെ കളിയരങ്ങിലേക്ക് ലോകം കാലെടുത്തുവെക്കുേമ്പാൾ അവളെ എല്ലാവരും ഉറ്റുനോക്കിയിരുന്നു. ഭൂമിയിലെ മഹാപ്രതിഭകളുടെ സംഗമവേദിയിലേക്ക് നിരനിരയായി കളിക്കൂട്ടങ്ങൾ വരവറിയിക്കുന്നതിനിടയിൽ സിറിയൻ സംഘത്തെ നയിച്ചത് അവളായിരുന്നു. 12 വയസ്സ് മാത്രം പ്രായമുള്ള ഹെൻദ് സസ. ഉദയസൂര്യന്‍റെ നാട്ടിൽ മഹാമേള ഉദിച്ചുപൊങ്ങുേമ്പാൾ സിറിയയുടെ പതാകവാഹകയാകാനുള്ള നിയോഗം ആ ടേബിൾ ടെന്നിസ് കളിക്കാരിയെ ശ്രദ്ധേയയാക്കി. ഒടുവിൽ, വിശ്വവേദിയിൽ മാറ്റുരച്ച് അഭിമാനപൂർവം തിരിച്ചുനടക്കുേമ്പാൾ സ്വപ്നങ്ങളിലേക്ക് ഇതൊരു തുടക്കം മാത്രമാണെന്ന് പറയുകയാണ് ഈ കൊച്ചുമിടുക്കി.



ടോക്യോയിൽ മാറ്റുരക്കുന്ന നൂറുകണക്കിന് കായിക പ്രതിഭകളിൽ ഏറ്റവും ഇളയവളാണ് സസ. രണ്ടു വർഷംമുമ്പ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടുേമ്പാൾതന്നെ ലോകത്തിന്‍റെ സ്പോട്ലൈറ്റുകൾ അവളുടെ മേൽ പതിച്ചിരുന്നു. ഒളിമ്പിക്സിന്‍റെ സംഭവബഹുലമായ ചരിത്രത്തിൽ ടേബിൾ െടന്നീസിന്‍റെ റാക്കറ്റേന്തിയ ഏറ്റവും പ്രായം കുറഞ്ഞ താരവും സസയാണ്. 1968ലെ ഒളിമ്പിക്സിന്ശേഷം അവളേക്കാൾ ഇളയവരൊന്നും വിശ്വമേളയുടെ പോരിശയാർന്ന ഭൂമികയിൽ മത്സരിക്കാനിറങ്ങിയിട്ടുമില്ല.

കളിക്കുന്നതിനുമുേമ്പ ഒരർഥത്തിൽ ജയിച്ചുകഴിഞ്ഞിരുന്നു സസ. അത്ര കഠിനമായ സാഹചര്യങ്ങളിൽനിന്നാണ് അവൾ വിശിഷ്ടവേദിയിൽ ബർത്തുറപ്പിച്ചത്. യുദ്ധം തീർത്ത പ്രതിസന്ധികളിൽ ഊർജ വിതരണം തടസ്സപ്പെട്ട പരശ്ശതം ദിനങ്ങളിൽ അവളുടെ പരിശീലനം മുടങ്ങിയിട്ടുണ്ട്. കോൺക്രീറ്റ് നിലങ്ങളിലും പൊട്ടിയ ടേബിളുകളിലും പരിശീലിക്കാൻ നിർബന്ധിതയായിട്ടുണ്ട്. റാക്കറ്റും ബോളും കിട്ടാതലഞ്ഞിട്ടുമുണ്ട്. യുദ്ധം മൂർച്ഛിച്ച നാളുകളിൽ രാജ്യാന്തര മത്സരവേദികളിലേക്ക് യാത്ര ചെയ്യാനാകാതെ നിരാശയായി വീട്ടിൽ കരഞ്ഞിരുന്നിട്ടുണ്ട്.


എന്നിട്ടും അവൾ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു. എന്നെങ്കിലുമൊരിക്കൽ ടി.ടിയിൽ ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമാകണമെന്ന സ്വപ്നങ്ങളിലേക്കാണ് സസയുടെ യാത്ര. അതിനുള്ള തുടക്കവേദിയായ ടോക്യോയിൽ കരുത്തരായ എതിരാളികളെ മലർത്തിയടിച്ച് അവൾ മെഡലിൽ മുത്തമിടുമെന്ന അതിരു കടന്ന വിലയിരുത്തലും ആർക്കും ഉണ്ടായിരുന്നില്ല. അേപ്പാഴും ആദ്യറൗണ്ടിൽ ആസ്ട്രിയയുടെ പരിചയസമ്പന്നയായ ലിയൂ ജിയാക്കു മുന്നിൽ 11-4, 11-9, 11-3, 11-5 എന്ന സ്േകാറിന് അടിയറവു പറഞ്ഞ് മടങ്ങുേമ്പാഴും സസ തലയുയർത്തിപ്പിടിച്ചുതന്നെ നിന്നു. തന്‍റെ മാതാവാകാൻ പ്രായമുള്ള 39കാരിക്കുമുന്നിൽ പേക്ഷ, വിസ്മയിപ്പിക്കുന്ന മികവ് പല ഘട്ടത്തിലും ആ ബാലിക പുറത്തെടുത്തു. രണ്ടാം ഗെയിമിൽ 6-2ന് ലീഡ് നേടിയശേഷമാണ് ഗെയിം തലനാരിഴക്ക് വിട്ടുകൊടുത്തത്. രാജ്യാന്തരവേദികളിൽ കത്തിത്തെളിയാനുള്ള കാമ്പുണ്ട് സസയുടെ ചുവടുകൾക്കെന്ന് വിലയിരുത്തപ്പെട്ടു കഴിഞ്ഞു.



'കഴിഞ്ഞ അഞ്ചു വർഷമായി ഒരുപാട് ദുർഘട വഴികളാണ് ഞാൻ നടന്നുതീർത്തത്. ഒരു യുദ്ധം നിങ്ങൾക്കു ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കുേമ്പാൾ പ്രത്യേകിച്ചും. എന്നിട്ടും ഈ മുഹൂർത്തത്തിനുവേണ്ടിയാണ് ഞാൻ പോരാടിയത്. എന്‍റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കുള്ള സന്ദേശവും ഇതുതന്നെയാണ്. നിങ്ങളുടെ സ്വപ്നങ്ങൾക്കുവേണ്ടി പോരാടുക. എല്ലാ ബുദ്ധിമുട്ടുകൾക്കുമപ്പുറത്ത് ലക്ഷ്യത്തിലേക്ക് കഠിനമായി ശ്രമിക്കുക. തീർച്ചയായും നിങ്ങൾ ആ ലക്ഷ്യത്തിൽ എത്തിയിരിക്കും.' -ഇനിയുമൊരുപാടുദൂരം തന്‍റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കെൽപുള്ള സസ ലോകത്തിന് നൽകുന്ന സന്ദേശമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SyriaTable TennisOlympics 2021Hend Zaza
News Summary - Hend Zaza, 12, makes history at Tokyo Olympics
Next Story