
കൊടികയറാൻ ആറുദിവസം മാത്രം; േടാക്യോ ഒളിമ്പിക് വില്ലേജിൽ കോവിഡ്
text_fieldsടോക്യോ: ഒളിമ്പിക്സ് ആരംഭിക്കാൻ ആറുദിവസം മാത്രം ബാക്കിനിൽക്കേ ടോക്യോ ഒളിമ്പിക് വില്ലേജിൽ കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ. ഒളിമ്പിക് വില്ലേജിൽ റിേപ്പാർട്ട് ചെയ്യുന്ന ആദ്യ കേസാണിത്.
ജൂൈൽ 23നാണ് ഒളിമ്പിക്സ് ആരംഭിക്കുക. 'ഒളിമ്പിക് വില്ലേജിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ക്രീനിങ് പരിശോധനയിൽ റിപ്പോർട്ട് ചെയ്ത ഒളിമ്പിക്സ് ഗ്രാമത്തിലെ ആദ്യ കേസാണിത്' -സംഘാടക സമിതി അംഗമായ മാസ തകായ പറഞ്ഞു.
പതിനായിരക്കണക്കിന് കായിക താരങ്ങളും അധികൃതരും താമസിക്കുന്ന ഒളിമ്പിക്സ് ഗ്രാമത്തിൽനിന്ന് രോഗം സ്ഥിരീകരിച്ച വ്യക്തിയെ മാറ്റി നിരീക്ഷണത്തിലാക്കി. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് മഹാമാരിയെ തുടർന്ന് 2020ൽ നടത്തേണ്ടിരുന്ന ഒളിമ്പിക്സ് മാറ്റിവെക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒളിമ്പിക് വില്ലേജിൽനിന്ന് േകാവിഡിനെ അകറ്റിനിർത്താൻ കർശന നടപടികൾ സ്വീകരിച്ചതിന് ശേഷമായിരുന്നു ഒളിമ്പിക്സ് നടത്താനുള്ള തീരുമാനം.