Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightനന്ദി, ഗുഡ്ബൈ... ഈഡൻ;...

നന്ദി, ഗുഡ്ബൈ... ഈഡൻ; മഞ്ഞ‍യണിഞ്ഞ് യാത്രയയപ്പ് നൽകിയ കൊൽക്കത്തക്ക് നന്ദി പറഞ്ഞ് ധോണി

text_fields
bookmark_border
നന്ദി, ഗുഡ്ബൈ... ഈഡൻ; മഞ്ഞ‍യണിഞ്ഞ് യാത്രയയപ്പ് നൽകിയ കൊൽക്കത്തക്ക് നന്ദി പറഞ്ഞ് ധോണി
cancel

കൊൽക്കത്ത: ‘‘അടുത്ത മത്സരത്തിന് ഇവരിൽ ഭൂരിഭാഗവും കൊൽക്കത്തയുടെ ജഴ്സിയണിഞ്ഞാവും വരുക. എനിക്കൊരു യാത്രയയപ്പ് നൽകാനുള്ള ശ്രമമാണ്. ആയതിനാൽ ജനക്കൂട്ടത്തിന് നന്ദി’’ -ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണി പറഞ്ഞു. ഈ സീസണോടെ ധോണി ഐ.പി.എല്ലിൽനിന്ന് വിരമിക്കുമെന്ന സൂചനകൾ ശരിവെക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഈഡൻ ഗാർഡൻസിൽ ഒരിക്കൽക്കൂടി പാഡണിഞ്ഞ് ഇറങ്ങില്ലെന്ന് വാക്കുകളിൽ വ്യക്തം. കൗമാരക്കാരനായിരിക്കെ രഞ്ജി ട്രോഫിയിൽ ബിഹാറിനുവേണ്ടി കളിക്കുമ്പോൾ ധോണിയുടെ ഇഷ്ട മൈതാനങ്ങളിലൊന്നാണിത്.

പതിവുകാഴ്ചയായിരുന്നില്ല ഞായാഴ്ച വൈകീട്ട് ഈഡൻ ഗാർഡൻസിൽ. ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പിന്തുണക്കാൻ പർപ്പിൾ നിറത്തിലുള്ള ജഴ്സിയണിഞ്ഞ് ഗാലറി നിറക്കുന്നവരാണ് ആരാധകർ. എന്നാൽ, കൊൽക്കത്ത-ചെന്നൈ മത്സരത്തിൽ ധോണിയോടുള്ള സ്നേഹപ്രകടനമായി ഈഡൻ ഗാർഡൻസ് മഞ്ഞയണിഞ്ഞു. ധോണി ബാറ്റിങ്ങിനിറങ്ങുമ്പോൾ ആവേശക്കടൽ ഇളകിമറിഞ്ഞു. മൊബൈൽ ഫ്ലാഷുകൾ മിന്നി. 49 റൺസ് ജയവുമായാണ് സൂപ്പർ കിങ്സ് മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniEden GardensCSKKKR
News Summary - MS Dhoni on Eden Gardens dressed in yellow for the KKR game
Next Story