Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കടുത്ത ആരാധകൻ ധോണിക്ക് നൽകിയ സമ്മാനം ‘ചെപ്പോക്ക് സ്റ്റേഡിയം’;  വിഡിയോ കാണാം
cancel
Homechevron_rightSportschevron_rightSports Specialchevron_rightകടുത്ത ആരാധകൻ ധോണിക്ക്...

കടുത്ത ആരാധകൻ ധോണിക്ക് നൽകിയ സമ്മാനം ‘ചെപ്പോക്ക് സ്റ്റേഡിയം’; വിഡിയോ കാണാം

text_fields
bookmark_border

ക്രിക്കറ്റ് പ്രേമികൾക്കിടയിൽ സചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്‍ലിക്കും വീരേന്ദർ സെവാഗിനുമടക്കം പല ഇതിഹാസ താരങ്ങൾക്കും ധാരാളം ഫാൻസുണ്ട്. എന്നാൽ, എല്ലാ താരങ്ങളുടെയും ആരാധകർക്ക് മഹേന്ദ്ര സിങ് ധോണിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ചെന്നൈ സൂപർ കിങ്സ് ​എവിടെ പോയി കളിച്ചാലും ഗാലറിയിൽ നിന്ന് ധോണിക്ക് ജയ് വിളി ഉയരുന്നത് അതുകൊണ്ടാണ്. മാത്രമല്ല, ഇന്ത്യൻ ടീമിന് ഏറ്റവും കൂടുതൽ ഐ.സി.സി കീരീടങ്ങൾ നേടിക്കൊടുത്ത നായകനാണ് മഹി. തന്റെ നായകത്വത്തിൽ നേടിയ ഐ.സി.സി ലോകകപ്പ് സാക്ഷാൽ സചിൻ ടെണ്ടുൽക്കർക്ക് ഡെഡിക്കേറ്റ് ചെയ്ത മഹിയെ ഇഷ്ടപ്പെടാതിരിക്കാൻ ക്രിക്കറ്റ് പ്രേമികൾക്ക് കഴിയുമോ..?

ഇപ്പോഴിതാ, ധോണിക്കൊരു സവിശേഷമായ സമ്മാനം നൽകിയിരിക്കുകയാണ് ഒരു കടുത്ത ആരാധകൻ. തന്റെ ഇഷ്ട താരത്തിന് ആ സമ്മാനം നേരിട്ട് കൊടുക്കാനുള്ള ഭാഗ്യവും ആ ഫാനിന് ലഭിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങൾ അനുഭവിച്ചറിഞ്ഞ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ ഒരു മിനിയേച്ചർ പതിപ്പാണ് ക്യാപ്റ്റൻ കൂളിന് സമ്മാനമായി ലഭിച്ചത്.




ചെന്നൈ സൂപ്പർ കിംഗ്‌സിനും ധോണിക്കും ചെപ്പോക്ക് സ്റ്റേഡിയം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും തനിക്ക് ലഭിച്ച ഹൃദയസ്പർശിയായ സമ്മാനം കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ആസ്വദിക്കുന്ന ധോണിയുടെ വിഡിയോ ഇപ്പോൾ വൈറലാണ്. ഫ്ലെഡ് ലൈറ്റുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള നിരവധി ബിൽറ്റ്-ഇൻ ലൈറ്റുകളുമായി കുഞ്ഞൻ ചെപ്പോക്ക് സ്റ്റേഡിയം അതിമനോഹരമായി നിർമിച്ചിട്ടുണ്ട്. സമ്മാനം ചെന്നൈ നായകന് ഏറെ ബോധിച്ചിട്ടുണ്ടെന്നാണ് വിവരം.

വിഡിയോ കാണാം...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniChepauk Stadium
News Summary - MS Dhoni Delighted By Heartwarming Gift
Next Story