Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'വിദ്വേഷ...

'വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ നിലപാടിന് നന്ദി'; നീരജിനെ അഭിനന്ദിച്ച് മുഹമ്മദ് കൈഫ്

text_fields
bookmark_border
വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ നിലപാടിന് നന്ദി; നീരജിനെ അഭിനന്ദിച്ച് മുഹമ്മദ് കൈഫ്
cancel

ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ വിേദ്വഷ പ്രചാരണങ്ങൾക്കെതിരായ നിലപാടിനെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാകിസ്താൻ ജാവലിങ് താരം അർഷാദ് നദീം തന്‍റെ ജാവലിനിൽ കൃത്രിമം കാണിച്ചെന്ന പ്രചാരണങ്ങൾ തള്ളിയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും നീരജ് രംഗത്തെത്തിയിരുന്നു.

''സ്പോർട്സിനെ വിദ്വേഷ പ്രചാരണങ്ങൾക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവർക്കെതിരായ നിലപാടിന് നീരജ് ചോപ്രക്ക് നന്ദി. കളിക്കളത്തിലെ എതിരാളിക്ക് നല്ലൊരു സുഹൃത്താകാൻ സാധിക്കും. അയാൾ ഏത് ദേശക്കാരനാണെന്നതിന് അവിടെ പ്രസക്തിയില്ല. സ്പോർട്സ് ഒന്നിപ്പിേൻറതാണെന്നും വിഭജനത്തിേൻറത് അല്ലെന്നും ഒരു സ്വർണമെഡൽ കൂടി ലോകത്തെ ഓർമിപ്പിക്കുന്നു'' -കൈഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഒരു അഭിമുഖത്തിനിടെ നീരജ് ചോപ്ര പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നീരജ് ചോപ്ര എത്തിയത്. സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും അക്കൗണ്ടുകളുമായിരുന്നു വിദ്വേഷ പ്രചാരണത്തിന് പിന്നിൽ.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നീരജ് ചോപ്ര പറഞ്ഞതിങ്ങനെ: ''മത്സരത്തിന് മുമ്പ് എല്ലാ മത്സരാർഥികളും അവരുടെ ജാവലിനുകൾ ഒഫീഷ്യൽസിനെ ഏൽപിക്കണം. ഇങ്ങനെ പരിശോധിച്ചെത്തുന്ന ജാവലിൻ ഏതു മത്സരാർഥിക്കും ഉപയോഗിക്കാം. എന്‍റെ ജാവലിൻ വെച്ച് പാക് താരം തയാറെടുപ്പ് നടത്തിയത് അങ്ങനെയാണ്. എന്‍റെ ഉൗഴം വന്നപ്പോൾ ജാവലിൻ ഞാൻ ആവശ്യപ്പെടുകയും അദ്ദേഹം തിരികെ നൽകുകയും ചെയ്തു'' -നീരജ് വ്യക്തമാക്കി. നീരജും അർഷാദും സുഹൃത്തുക്കളാണ്.

'എന്‍റെ പേര് നിങ്ങളുടെ താൽപര്യങ്ങൾക്കും സ്ഥാപിത അജണ്ടകൾക്കും വേണ്ടി ഉപയോഗിക്കരുതെന്ന് ഞാൻ അപേക്ഷിക്കുന്നു. ഒന്നാകാനും ഐക്യത്തോടെ ഇരിക്കാനുമാണ് സ്പോർട്സ് ഞങ്ങളെ പഠിപ്പിക്കുന്നത്. എന്‍റെ ചില പ്രസ്താവനകളിൽ ചിലരുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നെ നിരാശപ്പെടുത്തുന്നു'' -നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. നീരജിന്‍റെ ട്വീറ്റ് പങ്കിട്ട് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraMohammad Kaif
News Summary - Mohammad Kaif thanks to neeraj chopra
Next Story