Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2019 5:38 PM GMT Updated On
date_range 20 Sep 2019 5:38 PM GMTഗുസ്തി: ബജ്റങ്ങിനും രവിക്കും വെങ്കലവും ഒളിമ്പിക്സ് യോഗ്യതയും
text_fieldsbookmark_border
നുർസുൽതാൻ (കസാഖ്സ്താൻ): ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ട വെങ്കലവു ം ഒളിമ്പിക്സ് യോഗ്യതയും. പുരുഷ വിഭാഗം 57 കിലോ ഫ്രീസ്റ്റൈലിൽ രവി ദാഹിയയും 65 കിലോയി ൽ ബജ്റങ് പൂനിയയുമാണ് വെങ്കലവും 2020 ടോക്യോ ഒളിമ്പിക്സ് ബർത്തും ഉറപ്പിച്ചത്. ബജ് റങ് 2013 ലോകചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018ൽ വെള്ളിയും നേടിയിരുന്നു.
സെമിയിൽ ആതിഥേയ താരം ദൗലത് നിയാസ്ബെകോവിനോട് േതാറ്റ ബജ്റങ്, റെപാഷെ ഗ്രൗണ്ടിലൂടെയെത്തിയ മംഗോളിയയുടെ തുൾഗ തുമർ ഒചിറിനെ 8-7ന് മലർത്തിയടിച്ചാണ് വെങ്കലം നേടിയത്. സെമിയിൽ ഉഗ്രപോരാട്ടം കാഴ്ചവെച്ചെങ്കിലും റഫറിയിങ്ങിലെ പക്ഷപാതം ബജ്റങ്ങിന് തിരിച്ചടിയാവുകയായിരുന്നു. ‘‘ഹൃദയം തകർക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്.
മത്സരത്തിൽ എന്താണ് നടന്നതെന്ന് ലോകം കണ്ടതാണ്. ഇൗ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഇന്ന് വെങ്കലത്തിനായി മത്സരിക്കേണ്ടവനല്ല ഞാൻ’’ -മെഡൽ നേട്ടത്തിലും സെമിയിൽ റഫറിയുടെ തട്ടിപ്പിലെ പ്രതിഷേധം ബജ്റങ് ആവർത്തിച്ചു. ആദ്യ ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയ രവികുമാർ നിവലിലെ ഏഷ്യൻ ചാമ്പ്യനായ ഇറാെൻറ റിസ അഹ്മദലിയെ 6-3ന് കീഴ്പ്പെടുത്തിയാണ് വെങ്കലമണിഞ്ഞത്. വ്യാഴാഴ്ച സെമിയിലെത്തിയതോടെ ബജ്റങ്ങും രവി ദാഹിയയും ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു.
സെമിയിൽ ആതിഥേയ താരം ദൗലത് നിയാസ്ബെകോവിനോട് േതാറ്റ ബജ്റങ്, റെപാഷെ ഗ്രൗണ്ടിലൂടെയെത്തിയ മംഗോളിയയുടെ തുൾഗ തുമർ ഒചിറിനെ 8-7ന് മലർത്തിയടിച്ചാണ് വെങ്കലം നേടിയത്. സെമിയിൽ ഉഗ്രപോരാട്ടം കാഴ്ചവെച്ചെങ്കിലും റഫറിയിങ്ങിലെ പക്ഷപാതം ബജ്റങ്ങിന് തിരിച്ചടിയാവുകയായിരുന്നു. ‘‘ഹൃദയം തകർക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്.
മത്സരത്തിൽ എന്താണ് നടന്നതെന്ന് ലോകം കണ്ടതാണ്. ഇൗ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഇന്ന് വെങ്കലത്തിനായി മത്സരിക്കേണ്ടവനല്ല ഞാൻ’’ -മെഡൽ നേട്ടത്തിലും സെമിയിൽ റഫറിയുടെ തട്ടിപ്പിലെ പ്രതിഷേധം ബജ്റങ് ആവർത്തിച്ചു. ആദ്യ ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയ രവികുമാർ നിവലിലെ ഏഷ്യൻ ചാമ്പ്യനായ ഇറാെൻറ റിസ അഹ്മദലിയെ 6-3ന് കീഴ്പ്പെടുത്തിയാണ് വെങ്കലമണിഞ്ഞത്. വ്യാഴാഴ്ച സെമിയിലെത്തിയതോടെ ബജ്റങ്ങും രവി ദാഹിയയും ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story