വിമൽ കുമാർ; ബാഡ്മിൻറണിലെ മലയാളി സ്പർശം
text_fieldsബംഗളൂരു: രാജ്യം ബാഡ്മിൻറണിൽ നിസ്തുലമായ ആഗോള ഉയരങ്ങൾ കുറിക്കുേമ്പാൾ പശ്ചാത ്തലത്തിൽ അതിെൻറ സംവിധായകനായി ഒരു മലയാളിയുണ്ട്. പ്രകാശ് പദുകോൺ അക്കാദമിയുടെ ഡ യറക്ടറായി സേവനംചെയ്യുന്ന മുൻ ചാമ്പ്യൻ ഷട്ട്ലറായ യു. വിമൽ കുമാർ. തുടർച്ചയായി രണ്ടു വട്ടം ദേശീയ ചാമ്പ്യൻഷിപ് സ്വന്തം പേരിൽ കുറിച്ച് വർഷങ്ങൾക്കുമുമ്പ് റാക്കറ്റു കൊണ്ട് വിസ്മയംതീർത്ത അദ്ദേഹത്തെ ദ്രോണാചാര്യ പുരസ്കാരത്തിന് നാമനിർദേശം ചെയ്യുേമ്പാൾ ലഭിക്കുന്നത് അർഹിച്ച ആദരം.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വിമൽ കുമാർ 80കളിൽ നിരവധി രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിലും രാജ്യത്തിനായി കളിച്ചു. ഒരുകാലത്ത് ലോക റാങ്കിങ്ങിൽ ആദ്യ 20ൽ ഇടംപിടിച്ച വിമൽ കുമാർ നീണ്ട കാലം ദേശീയ പരിശീലകനായിരുന്നു. സൈന നെഹ്വാൾ, പാരുപ്പള്ളി കശ്യപ് എന്നിവരുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിനു കീഴിലാണ് പരിശീലനം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.