ഫ്രഞ്ച് ഒാപൺ: റോജർ ഫെഡററെ വീഴ്ത്തി നദാൽ ഫൈനലിൽ
text_fieldsപാരിസ്: കളിമണ്ണ് നദാലിനുള്ളതാണെന്ന് ഒരിക്കൽകൂടി ടെന്നിസ് ലോകം സാക്ഷ്യപ്പെടു ത്തി. ഇതിഹാസങ്ങളുടെ പോരാട്ടമായി മാറിയ ഫ്രഞ്ച് ഒാപൺ പുരുഷ സിംഗ്ൾസ് സെമിയിൽ റോ ജർ ഫെഡററെ നേരിട്ടുള്ള മൂന്ന് സെറ്റിന് കീഴടക്കി നദാൽ ഫൈനലിൽ. സ്കോർ 6-3, 6-4, 6-2. കരിയറി ലെ 12ാം ഫ്രഞ്ച് ഒാപൺ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് ഇനി ഒരു ജയം ദൂരം മാത്രം. അതേസമ യം, 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ അവകാശിയായ ഫെഡറർക്ക് 11 വർഷത്തിനിടെ ഏറ്റവും മോശം തോൽവിയായിമാറി ഫിലിപ് ചാട്രിയർ കോർട്ടിലേത്.
2005 മുതൽ റൊളാങ് ഗാരോയിൽ 11 തവണ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടവുമായി മടങ്ങിയ നദാൽ പതിവ് െതറ്റിക്കാതിരുന്നാൽ സ്പാനിഷുകാരന് കളിമണ്ണിൽ 12ാം കിരീടമുത്തം. കാറ്റ് വീശിയടിച്ച കോർട്ടിൽ നദാലിെൻറ സമ്പൂർണ മേധാവിത്വമാണ് കണ്ടത്.‘റോജറിനെതിരെ ഇവിെട കളിക്കുന്നത് അവിശ്വസനീയമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ടെന്നിസ് ചരിത്രത്തിൽ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. മികച്ച മത്സരമായിരുന്നു ഇത്. കാറ്റുകൂടിയായതോടെ കളി കടുത്തതായി. മറ്റൊരു ഫൈനൽകൂടി കളിക്കാനായതിൽ സന്തോഷം’ -മത്സര ശേഷം നദാൽ പറഞ്ഞു.
രണ്ടുവർഷത്തെ ഇടവേളക്കുശേഷം േക്ലകോർട്ടിൽ കളിക്കാനെത്തിയ ഫെഡററിന് പ്രതീക്ഷിച്ച വെല്ലുവിളിതന്നെയായി നദാലിൽനിന്നും. ആദ്യ സെറ്റിൽതന്നെ സർവ് ബ്രേക്ക് ചെയ്തുകൊണ്ടായിരുന്നു നദാലിെൻറ തുടക്കം. ബാക്ഹാൻഡിലൂടെ സമ്മർദത്തിനു ശ്രമിച്ച ഫെഡറർക്കെതിരെ 3-0ത്തിെൻറ ലീഡ് പിടിച്ച് നദാൽ കുതിച്ചു. പിന്നീട് രണ്ട് പോയൻറിലൂടെ തിരിച്ചുവന്ന ഫെഡറർ ബ്രില്യൻറ് ഫോർഹാൻഡിലൂടെ വിറപ്പിക്കാൻ ശ്രമിച്ചെങ്കിലും നദാൽ വിട്ടില്ല. സമാനമായ റിേട്ടണിൽ സെറ്റ് സ്വന്തമാക്കി മുന്നോട്ട്. രണ്ടാം സെറ്റിൽ നദാലിനായിരുന്നു ലീഡ്. പതുക്കെ ഒപ്പമെത്തിയ നദാൽ 6-4ന് കളിപിടിച്ചു. അവസാന സെറ്റിലും ആദ്യ സ്കോർ ചെയ്തത് ഫെഡററെങ്കിലും അനായാസമായി സെറ്റ് ജയിച്ച് നദാലിെൻറ ഫൈനൽ ബർത്ത്. ഗാലറിയുടെ ‘റോജർ.. റോജർ..’ വിളികൾക്കിടയിൽ നന്നായി പൊരുതിയ ഫെഡറർക്ക്, നദാലിെൻറ കളിമണ്ണിലെ മാസ്റ്റർക്ലാസിനെ മറികടക്കാനായില്ല.
വനിതകളിൽ വൊൻഡ്രുസോവ x ബാതി ഫൈനൽ
1977ന് ശേഷം ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന റെക്കോഡിനരികെ ജൊഹാന കോൻറ വീണു. ചെക് റിപ്പബ്ലിക്കിെൻറ കൗമാര താരം മർകറ്റ വൊൻഡ്രുസോവ 7-5, 7-6, സ്കോറിനാണ് കോൻറയെ വീഴ്ത്തി ഫൈനലിൽ കടന്നത്.
ഇന്ന് നടക്കുന്ന ഫൈനലിൽ വൊൻഡ്രുസോവയും ആസ്ട്രേലിയയുടെ ആഷ്ലി ബാർതിയും ഏറ്റുമുട്ടും. അമേരിക്കയുടെ അനിസിമോവയെ തോൽപിച്ചാണ് ആസ്ട്രേലിയക്കാരി എട്ടാം സീഡ് താരം ബാർതി ഫൈനലിൽ കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.