അവൾ നിസ്സാരക്കാരിയല്ല...ലോക ബാഡ്മിൻറൺ ഫൈനലിനെക്കുറിച്ച് സിന്ധു പറയുന്നു
text_fieldsന്യൂഡൽഹി: ‘‘ജപ്പാൻതാരങ്ങൾ പൊതുവെ അങ്ങനെയാണ്. അസാധാരണ കരുത്തുണ്ടാവും. നൊസോമി ഒകുഹാരയും ഒട്ടും മോശമല്ല. അവൾ അൽപം കടുപ്പമാണ്. ഒരു പോയൻറുപോലും അവളിൽനിന്ന് വെറുതെ കിട്ടില്ല’’ -ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പൊന്നോളംപോന്ന വെള്ളി ഇന്ത്യക്ക് സമ്മാനിച്ച പി.വി. സിന്ധുവിെൻറ വാക്കുകളാണിത്. സിന്ധു പറയുന്നത് തന്നെ വീഴ്ത്തിയ ജപ്പാൻതാരം നൊസോമി ഒകുഹാരയെക്കുറിച്ച്. 1.49 മണിക്കൂർ നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിൽ സാേങ്കതിക വിജയം ഒകുഹാര തട്ടിയെടുത്തെങ്കിലും തികഞ്ഞ സന്തോഷവതിയാണ് പി.വി. സിന്ധു. ഞായറാഴ്ച രാത്രി നടന്ന ലോക പോരാട്ടത്തെക്കുറിച്ച് സിന്ധു പറയുന്നു...
സന്തോഷവും നിരാശയും
തോൽവികൾ എപ്പോഴും നിരാശ സമ്മാനിക്കും. ലോക ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവിയിലും നിരാശയുണ്ട്. കൈയെത്തുംദൂരത്ത് സ്വർണം നഷ്ടമാകുന്നത് നിരാശജനകമാണ്. എങ്കിലും ഞാൻ സന്തോഷവതിയാണ്. വെള്ളി നേടാനായത് വലിയ കാര്യമാണ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരമായിരുന്നു അത്. മത്സരത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. അതൊരു നല്ല മത്സരമായിരുന്നു. പേക്ഷ, എെൻറ ദിവസമായിരുന്നില്ല. രാജ്യത്തിനുവേണ്ടി രണ്ടു പേർ മെഡൽ സ്വന്തമാക്കുന്നത് സന്തോഷകരമാണ്. സൈനയും നന്നായി കളിച്ചു.
എതിരാളിയെക്കുറിച്ച്
ഒാരോ പോയൻറും കഠിനമായിരുന്നു. പോയൻറ് വഴങ്ങാതിരിക്കാൻ ഞങ്ങൾ ഇരുവരും ശ്രദ്ധിച്ചു. മൂന്നാം സെറ്റ് എത്തിയപ്പോൾ രണ്ടു പേരും തളർന്നിരുന്നു. ജപ്പാൻതാരങ്ങളുടെ കായികക്ഷമതയെക്കുറിച്ച് ബോധ്യമുള്ളതിനാൽ തയാറെടുപ്പ് നടത്തിയിരുന്നു. ഇത് ലോക പോരാട്ടമാണെന്നും ഒാരോ പോയൻറും വിലപ്പെട്ടതാണെന്നും അറിയാമായിരുന്നു. നീണ്ട റാലി പ്രതീക്ഷിച്ച് ഇതിനായി നേരേത്ത പരിശീലനം നടത്തി. 73 ഷോട്ട് നീണ്ട റാലിയിൽ പ്രത്യേകതയുള്ളതായി തോന്നുന്നില്ല. ആ റാലിയുടെ അവസാനം ഞങ്ങൾ രണ്ടും തളർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.