Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2019 8:51 PM GMT Updated On
date_range 25 May 2019 8:51 PM GMTഫ്രഞ്ച് ഒാപൺ ടെന്നിസിന് ഇന്ന് തുടക്കം; മൂന്നു വർഷത്തിനു ശേഷം ഫെഡറർ റൊളാങ് ഗാരോയിൽ
text_fieldsbookmark_border
പാരിസ്: റാഫേൽ നദാൽ, റോജർ ഫെഡറർ, നൊവാക് ദ്യോകോവിച്... സെറീന വില്യംസ്, സിമോണ ഹാലെപ ്, നവോമി ഒസാക... മാസങ്ങൾ നീണ്ട ഇടവേളക്കു ശേഷം ടെന്നിസ് കോർട്ടിൽ പൂക്കാലം വരവായി. സൂ പ്പർതാരങ്ങൾ ഉഴുതുമറിക്കുന്ന കളിമണ്ണിലെ അങ്കമായ ഫ്രഞ്ച് ഒാപൺ ടെന്നിസിന് ഇന്ന് കളമുണരുന്നു. കളിമണ്ണിലെ സുൽത്താൻ റാഫേൽ നദാൽ, ലോക ഒന്നാം നമ്പറും രണ്ടാം കരിയർ സ്ലാമും ലക്ഷ്യമിടുന്ന നൊവാക് ദ്യോകോവിച്, ഇടവേളക്കു ശേഷം കളിമണ്ണിൽ പോരാട്ടത്തിനിറങ്ങുന്ന റോജർ ഫെഡറർ. പതിറ്റാണ്ടുകളായി ടെന്നിസ് കോർട്ട് വാഴുന്ന ത്രിമൂർത്തികൾ തന്നെയാണ് റൊളാങ് ഗാരോയിൽ ഇക്കുറിയും സൂപ്പർ ഹീറോസ്.
2018 വിംബ്ൾഡൺ മുതൽ യു.എസ്. ഒാപൺ, പുതു സീസണിൽ ആസ്ട്രേലിയൻ ഒാപൺ കിരീടങ്ങൾ ജയിച്ച ദ്യോകോവിചാണ് ഫോമിൽ ഒന്നാം നമ്പർ. നാല് ഗ്രാൻഡ്സ്ലാമും നേടി 2016ൽ കരിയർ സ്ലാം സ്വന്തമാക്കിയ ദ്യോകോ ഇക്കുറി ഫ്രഞ്ച് ഒാപൺകൂടി നേടിയാൽ പിറക്കുന്നത് പുതു ചരിത്രമാവും. കലണ്ടർ വർഷത്തിലോ, തുടർച്ചയായോ നാല് ഗ്രാൻഡ്സ്ലാമും നേടുന്ന രണ്ടാമനെന്ന റെക്കോഡ്. ആസ്ട്രേലിയൻ ഇതിഹാസം റോഡ് ലാവറാണ് നേരത്തെ സമാന റെക്കോഡ് (1962, 1969) സ്വന്തമാക്കിയത്. മികച്ച ഫോമിലുള്ള ദ്യോകോവിച് ഒന്നാം നമ്പറുകാരനായാണ് റൊളാങ് ഗാരോയിലെത്തുന്നത്.
നിലവിെല ഫ്രഞ്ച് ഒാപൺ ചാമ്പ്യനും 11 തവണ ഇവിടെ കിരീടമണിഞ്ഞ താരവുമായ നദാൽ രണ്ടാം സീഡിലുണ്ട്. കളിമണ്ണിലെ കളി മതിയാക്കാൻ തീരുമാനിച്ച റോജർ ഫെഡററിന് തിരിച്ചുവരവാണിത്. 2016 മുതൽ ഫ്രഞ്ച് ഒാപണിൽനിന്നും വിട്ടുനിൽക്കുന്ന ഫെഡ് എക്സ്പ്രസ് സന്നാഹ മത്സരങ്ങളായ മഡ്രിഡിലും ഇറ്റാലിയൻ ഒാപണിലും കളിച്ചാണ് പാരിസിലെത്തുന്നത്. 2018ലെ ആസ്ട്രേലിയൻ ഒാപണാണ് 20 ഗ്രാൻഡ്സ്ലാമുകൾക്ക് അവകാശിയായ ഫെഡററുടെ അവസാന കിരീടം. ഏക ഫ്രഞ്ച് ഒാപൺ കിരീടത്തിെൻറ പത്താം വാർഷികം കൂടിയാണിത്. 17 ഗ്രാൻഡ്സ്ലാം നേടിയ നദാലാവെട്ട കഴിഞ്ഞ ജനുവരിയിൽ ആസ്ട്രേലിയൻ ഒാപൺ ഫൈനലിൽ ദ്യോകോയോട് പൊരുതിവീഴുകയായിരുന്നു. ത്രിമൂർത്തികൾക്ക് വെല്ലുവിളിയാവാൻ ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ്, സെറ്റഫാനോ ടിറ്റ്സിപാസ്, കെ നിഷികോറി തുടങ്ങിയ യുവതാരങ്ങളുമുണ്ട്.
വനിതകളിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. ഫിറ്റ്നസില്ലാതെ സെറിന വലയുേമ്പാൾ, നവോമി ഒസാകയാണ് കിരീട ഫേവറിറ്റ്. യു.എസ് ഒാപണും, ആസ്ട്രേലിയൻ ഒാപണും നേടി ഒന്നാം നമ്പറിൽ നിൽക്കുന്ന ജപ്പാൻതാരം ഹാട്രിക് കിരീടമാണ് പാരിസിൽ ലക്ഷ്യമിടുന്നത്. മരിയ ഷറപോവ, നിക് കിർഗിയോസ്, തോമസ് ബെർഡിച്, മിലോ റോണിച് എന്നിവർ ടൂർണമെൻറിനില്ല.
2018 വിംബ്ൾഡൺ മുതൽ യു.എസ്. ഒാപൺ, പുതു സീസണിൽ ആസ്ട്രേലിയൻ ഒാപൺ കിരീടങ്ങൾ ജയിച്ച ദ്യോകോവിചാണ് ഫോമിൽ ഒന്നാം നമ്പർ. നാല് ഗ്രാൻഡ്സ്ലാമും നേടി 2016ൽ കരിയർ സ്ലാം സ്വന്തമാക്കിയ ദ്യോകോ ഇക്കുറി ഫ്രഞ്ച് ഒാപൺകൂടി നേടിയാൽ പിറക്കുന്നത് പുതു ചരിത്രമാവും. കലണ്ടർ വർഷത്തിലോ, തുടർച്ചയായോ നാല് ഗ്രാൻഡ്സ്ലാമും നേടുന്ന രണ്ടാമനെന്ന റെക്കോഡ്. ആസ്ട്രേലിയൻ ഇതിഹാസം റോഡ് ലാവറാണ് നേരത്തെ സമാന റെക്കോഡ് (1962, 1969) സ്വന്തമാക്കിയത്. മികച്ച ഫോമിലുള്ള ദ്യോകോവിച് ഒന്നാം നമ്പറുകാരനായാണ് റൊളാങ് ഗാരോയിലെത്തുന്നത്.
നിലവിെല ഫ്രഞ്ച് ഒാപൺ ചാമ്പ്യനും 11 തവണ ഇവിടെ കിരീടമണിഞ്ഞ താരവുമായ നദാൽ രണ്ടാം സീഡിലുണ്ട്. കളിമണ്ണിലെ കളി മതിയാക്കാൻ തീരുമാനിച്ച റോജർ ഫെഡററിന് തിരിച്ചുവരവാണിത്. 2016 മുതൽ ഫ്രഞ്ച് ഒാപണിൽനിന്നും വിട്ടുനിൽക്കുന്ന ഫെഡ് എക്സ്പ്രസ് സന്നാഹ മത്സരങ്ങളായ മഡ്രിഡിലും ഇറ്റാലിയൻ ഒാപണിലും കളിച്ചാണ് പാരിസിലെത്തുന്നത്. 2018ലെ ആസ്ട്രേലിയൻ ഒാപണാണ് 20 ഗ്രാൻഡ്സ്ലാമുകൾക്ക് അവകാശിയായ ഫെഡററുടെ അവസാന കിരീടം. ഏക ഫ്രഞ്ച് ഒാപൺ കിരീടത്തിെൻറ പത്താം വാർഷികം കൂടിയാണിത്. 17 ഗ്രാൻഡ്സ്ലാം നേടിയ നദാലാവെട്ട കഴിഞ്ഞ ജനുവരിയിൽ ആസ്ട്രേലിയൻ ഒാപൺ ഫൈനലിൽ ദ്യോകോയോട് പൊരുതിവീഴുകയായിരുന്നു. ത്രിമൂർത്തികൾക്ക് വെല്ലുവിളിയാവാൻ ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ്, സെറ്റഫാനോ ടിറ്റ്സിപാസ്, കെ നിഷികോറി തുടങ്ങിയ യുവതാരങ്ങളുമുണ്ട്.
വനിതകളിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. ഫിറ്റ്നസില്ലാതെ സെറിന വലയുേമ്പാൾ, നവോമി ഒസാകയാണ് കിരീട ഫേവറിറ്റ്. യു.എസ് ഒാപണും, ആസ്ട്രേലിയൻ ഒാപണും നേടി ഒന്നാം നമ്പറിൽ നിൽക്കുന്ന ജപ്പാൻതാരം ഹാട്രിക് കിരീടമാണ് പാരിസിൽ ലക്ഷ്യമിടുന്നത്. മരിയ ഷറപോവ, നിക് കിർഗിയോസ്, തോമസ് ബെർഡിച്, മിലോ റോണിച് എന്നിവർ ടൂർണമെൻറിനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story