ലേലം കഴിഞ്ഞു; ബക്കറുടെ സമ്പാദ്യങ്ങൾക്ക് വില 5.88 കോടി
text_fieldsലണ്ടൻ: കടം കയറി മുടിഞ്ഞുപോയ മുൻ വിംബിൾഡൺ ഇതിഹാസം ബോറിസ് ബക്കർ ലേലത്തിനു െവച്ചി രുന്ന വിവിധ ഗ്രാൻഡ്സ്ലാം കപ്പുകൾ അടക്കമുള്ള വിജയ കിരീടങ്ങളെല്ലാം വിറ്റുപോയി. ഏഴു ലക്ഷം യുറോ (5.88 കോടി രൂപ) ആണ് ലഭിച്ചത്. ഏറ്റവും അധികം വില ലഭിച്ചത് 1989ൽ യു എസ് ഓപൺ ജയിച്ചപ്പോൾ ലഭിച്ച ട്രോഫിക്കാണ്. അതിനു മാത്രം 1.67 ലക്ഷം യുറോ (1.28 കോടി രൂപ)യാണ് കിട്ടിയത്. ഇവാൻ ലെൻഡലിനെ തോൽപിച്ചായിരുന്നു ബെക്കർ ഇൗ കിരീടം ചൂടിയത്.
ബെക്കർ ഉപയോഗിച്ച ടെന്നിസ് റാക്കറ്റ്, ഷൂ, വസ്ത്രങ്ങൾ, നൊവാക് ദ്യോകോവിച് സമ്മാനിച്ച വാച്ച്, 1992 ബാഴ്സലോണ ഒളിമ്പിക്സിൽ ഡബ്ൾസ് സ്വർണം നേടിയപ്പോൾ ലഭിച്ച സാക്ഷ്യപത്രം തുടങ്ങി 82 വസ്തുക്കളാണ് ലേലമേശയിലെത്തിയത്. എന്നാൽ, ഇതുകൊണ്ടൊന്നും ബും ബും ബോറീസിെൻറ സാമ്പത്തിക പ്രശ്നം പരിഹരിക്കപ്പെടില്ല. വഴിവിട്ട ജീവിതശൈലിയെ തുടർന്ന് കടംകയറിയ ബെക്കറിനെ 2017 ജൂണിൽ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.