Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ...

ആസ്ട്രേലിയൻ ഒാപൺ: ദ്യോകോവിച്, സെറീന, ഫെഡറർ രണ്ടാം റൗണ്ടിൽ

text_fields
bookmark_border
ആസ്ട്രേലിയൻ ഒാപൺ: ദ്യോകോവിച്, സെറീന, ഫെഡറർ രണ്ടാം റൗണ്ടിൽ
cancel
camera_alt???????? ????????????? ????????????? ??????? ????
മെൽബൺ: തീയണഞ്ഞ്, പുക മാറിയ ആകാശത്തിനു കീഴെ ആസ്ട്രേലിയൻ ഓപൺ പോരാട്ടങ്ങളുടെ കോർ ട്ടുണർന്നപ്പോൾ ആളിപ്പടർന്ന് ഒരു കൗമാരക്കാരി. നൊവാക് ദ്യോകോവിച്, െസറീന വില്യ ംസ്, നവോമി ഒസാക, റോജർ ഫെഡറർ, ആഷ്ലി ബാർതി, കരോലിൻ വോസ്നിയാകി തുടങ്ങിയ സൂപ്പർത ാരങ്ങൾ തടികേടാക്കാതെ കുതിച്ചപ്പോൾ മുൻ ലോക ഒന്നാം നമ്പറും 39കാരിയുമായി വീനസ് വില് യംസിനെ ദഹിപ്പിച്ച് 15കാരി കൊറി കോകോ ഗഫ് ആണ് ആസ്ട്രേലിയൻ ഓപണിെൻറ ആദ്യ ദിനത്തിൽ താരമായത്.

കഴിഞ്ഞ ജൂൈലയിൽ വിംബ്ൾഡണിെൻറ ആദ്യ റൗണ്ടിൽ വീനസിനെ അട്ടിമറിച്ച് ഗ്രാൻഡ്സ്ലാം ടെന്നിസിലേക്ക് വരവറിയിച്ച ഗഫ് ലണ്ടനിലെ വിജയം യാദൃച്ഛികമല്ലെന്ന് മെൽബണിൽ തെളിയിച്ചു. മുൻ ലോക ഒന്നാം നമ്പറുകാരിയായ വീനസിനെ നേരിട്ടുള്ള സെറ്റിന് അടിയറവു പറയിച്ച അമേരിക്കൻ കൗമാരക്കാരി തെൻറ സൂപ്പർ റോൾമോഡലിനെ വീണ്ടും നേരത്തേ യാത്രയാക്കി. സ്കോർ: 7-6, 6-3.

വിംബ്ൾഡണിൽ ക്വാളിഫയിങ് റൗണ്ട് കടമ്പകടന്നുവന്ന ഗഫ് വീനസിനെ അട്ടിമറിച്ച് തുടങ്ങിയ കുതിപ്പിൽ നാലാം റൗണ്ടിൽ ടോപ് സീഡുകാരിയായ സിമോണ ഹാലെപിനോടാണ് കീഴടങ്ങിയത്. ഇക്കുറി വീണ്ടും വീനസിനെ ആദ്യ റൗണ്ടിൽ നേരിടുേമ്പാൾ ആത്മവിശ്വാസത്തിലായിരുന്നു ഗഫ്. കഴിഞ്ഞ ഒക്ടോബറിൽ കരിയറിലെ ആദ്യ ഡബ്ല്യു.ടി.എ കിരീടം നേടിയ താരം ഇക്കുറി ജയൻറ് കില്ലർ വേഷത്തിലാണ് ഓസീസ് മണ്ണിലിറങ്ങിയത്. സെറീനക്കൊപ്പമായിരുന്നു ഓഫ് സീസണിലെ തയാറെടുപ്പ്. ഒരു വർഷം മുമ്പ് റാങ്കിങ് 200ന് പുറത്തായിരുെന്നങ്കിൽ ഇപ്പോൾ 66ലെത്തി.

ടെന്നിസിലെ സൂപ്പർതാരമാവണമെന്ന സ്വപ്നം വെളിപ്പെടുത്തിയ ഗഫിനെ വീനസും അഭിനന്ദിക്കാൻ മറന്നില്ല. ‘ആകാശമാണ് അവളുടെ പരിധി. അർഹിച്ചതായിരുന്നു ജയം. പ്രായത്തെക്കാൾ കവിഞ്ഞ പക്വത നേടിയിരിക്കുന്നു. കഠിനാധ്വാനത്തിനും ഫലമുണ്ട്’ -വീനസ് പറയുന്നു.മറ്റു മത്സരങ്ങളിൽ നിലവിലെ ജേതാവായ ഒസാക ചെക്കിെൻറ മേരി ബുസ്കോവയെയും (6-2, 6-4), സെറീന റഷ്യയുടെ അനസ്തസ്യ പൊറ്റപോവയെയും (6-0, 6-3), ബാർതി ലിത്വാനിയയുടെ സുരെങ്കോയെയും (5-7, 6-1, 6-1) തോൽപിച്ചു. റോജർ ഫെഡറർ അമേരിക്കയുടെ സ്റ്റീവൻ ജോൺസനെ (6-3, 6-2, 6-2) തോൽപിച്ചു.

നൊവാക് ദ്യോകോവിച് ജർമനിയുടെ യാൻ ലെനാർഡ് സ്ട്രഫിനോട് നാല് സെറ്റ് മത്സരത്തിനൊടുവിലാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോർ: 7-6, 6-2, 2-6, 6-1. പെട്ര ക്വിറ്റോവ, സിറ്റ്സിപാസ്, ഷുവായ് ഴാങ് എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു. മുൻ യു.എസ് ഓപൺ ജേതാവും ഫ്രഞ്ച് ഓപൺ ഫൈനലിസ്റ്റുമായ െസ്ലാവെയ്ൻ സ്റ്റീഫനെയാണ് തോൽപിച്ചത്. മഴകാരണം കുറെ മത്സരങ്ങൾ മാറ്റിവെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian open 2020
News Summary - australian open 2020
Next Story