Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേശീയ സീനിയർ...

ദേശീയ സീനിയർ മീറ്റ്: കർണാടക കിരീടത്തിനരികെ

text_fields
bookmark_border
ദേശീയ സീനിയർ മീറ്റ്: കർണാടക കിരീടത്തിനരികെ
cancel
camera_alt?????????????? 800 ???????? ???????????????? ???????? ????????? ??????? ??????

തിരുവനന്തപുരം: പ്രായത്തെ കഠിനാധ്വാനത്തിലൂടെ മറികടന്ന് ഓളപ്പരപ്പിൽ ചരിത്രമെഴുതി റിച്ച മിശ്ര. വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ നാലാം സ്വർണം മുങ്ങിയെടുത്താണ് 35കാരി 72ാമത് ദേശീയ സീനിയർ മീറ്റിൽ പുതിയ ചരിത്രമെഴുതിയത്. 9:14.22 മിനിറ്റിലാണ് മത്സരം പൂർത്തിയാക്കിയത്. വനിതകളുടെ 50 മീറ്റർ ബട്ടർൈഫ്ലയിൽ എറണാകുളം സ്വദേശി ലിയാന ഫാത്തിമ ഉമർ നേടിയ വെങ്കലമാണ് കേരളത്തിെൻറ ഏക ആശ്വാസം.

ചാമ്പ്യൻഷിപ്പിന് നാളെ കൊടിയിറങ്ങാനിരിക്കെ (184) കർണാടകയാണ് മുന്നിൽ. കേരളം ഏഴാം സ്ഥാനത്താണ്. നേരേത്ത ദേശീയ ജൂനിയർ മീറ്റിലടക്കം വ്യക്തിഗതപട്ടം സ്വന്തമാക്കിയ ലിയാന 50 മീറ്റർ ബട്ടർൈഫ്ലയിൽ 29 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്. എറണാകുളം വെണ്ണല റഹ്മത്തിൽ ഉമർ നിസാറിെൻറയും റാഹിലയുടെയും മകളാണ്.

കർണാടക താരം സലോനി ദലാലും ഡൽഹിയുടെ സന്ദീപ് സേജ്വാലും പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽനിന്ന് മൂന്നാം സ്വർണവും മുങ്ങിയെടുത്തു. വനിതകളുടെ 100 മീറ്റർ െബ്രസ്റ്റ് സ്േട്രാക്കിൽ ദേശീയ റെക്കോഡോടെയായിരുന്നു സലോനിയുടെ മൂന്നാം സ്വർണം. 100 മീറ്റർ െബ്രസ്റ്റ് സ്േട്രാക്കിലാണ് സന്ദീപ് മൂന്നാം സ്വർണം കണ്ടെത്തിയത്.

50 മീറ്റർ ബട്ടർൈെഫ്ലയിൽ രാജ്യാന്തര താരം വീർധവാൽ ഘാട്ടെ ദേശീയ റെക്കോഡോടെ സ്വർണം നേടി. ഒമ്പതു വർഷം മുമ്പ് തിരുവനന്തപുരത്ത് വീർധാവൽ സ്ഥാപിച്ച 24.36 സെക്കൻഡ് 24.26ലേക്ക് മാറ്റിയെഴുതിയാണ് ജകാർത്ത ഏഷ്യൻ ഗെയിംസിെൻറ ക്ഷീണം താരം തീർത്തത്. വനിതകളുടെ 100 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒളിമ്പ്യൻ ശിവാനി ഘട്ടാരിയ വെള്ളിയിലൊതുങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newssports newsnational senior meet
News Summary - national senior meet-karnataka's march for title-sports news
Next Story