ഗ്രൂപ് എച്ച് -പ്രവചനം അസാധ്യമാക്കുന്ന ഗ്രൂപ്
text_fields2017 ഡിസംബർ ഒന്നിന് മോസ്കോയിൽ നടന്ന ലോകകപ്പ് ഫൈനൽ റൗണ്ട് നറുക്കെടുപ്പിൽ ജർമനിക്കും ബ്രസീലിനും ഒപ്പം സീഡ് ചെയ്യപ്പെട്ട എട്ട് ടീമുകളിൽ ഒന്നായിരുന്നു പോളണ്ട്. ലോകകപ്പിലോ യൂറോ കപ്പിലോ അടുത്ത കാലത്തൊന്നും കാര്യമായ പ്രകടനങ്ങൾ ഒന്നും പോളണ്ടിൽ നിന്നുണ്ടായിട്ടില്ലെങ്കിലും റോബർട്ട് ലെവൻഡോസ്കി എന്ന ഒരു അതുല്യ മുന്നേറ്റക്കാരെൻറ ഗോളടി മികവിൽ കഴിഞ്ഞ യോഗ്യത മത്സരങ്ങളിൽ അവർ പുറത്തെടുത്ത പോരാട്ടവീര്യവും യൂറോ കപ്പിൽ ക്വാർട്ടർ വരെ എത്തിയശേഷം വിജയികളായ പോർചുഗലിന് എതിരെയുള്ള ഷൂട്ട്ഔട്ട് പരാജയവും സൗഹൃദമത്സരങ്ങളിലെ മികവും അവർക്കു ലോകറാങ്കിങ്ങിൽ പത്താംസ്ഥാനം നേടിക്കൊടുത്തു. 2002 ലോകകപ്പിൽ അന്നത്തെ ജേതാക്കളായി കപ്പ് നിലനിർത്താൻ എത്തിയ ഫ്രാൻസിനെ ആദ്യ മത്സരത്തിൽ തന്നെ നാണംകെടുത്തി തിരിച്ചയച്ച ആഫ്രിക്കൻ വൻകരയുടെ പ്രതിനിധികളായ സെനഗൽ ആണ് അവസാന ഗ്രൂപ്പിലെ രണ്ടാമത്തെ ടീം.
കഴിഞ്ഞ ലോകകപ്പിലെ വിസ്മയ ടീമായ കൊളംബിയ അന്നത്തെ ഗോൾഡൻ ബൂട്ടിന് ഉടമയായ ഹാമിഷ് റോഡ്രിഗസിെൻറ ഗോളടി മികവിൽത്തന്നെയാണ് ഇത്തവണയും ഫുട്ബാൾ കലാകാരന്മാരുടെ ഭൂഖണ്ഡത്തിൽനിന്ന് ബ്രസീലിനും അർജൻറീക്കും പെറുവിനുമൊപ്പം യോഗ്യത നേടി പോളണ്ടിെൻറ ഗ്രൂപ്പിൽ എത്തിയിരിക്കുന്നത്. ബ്രസീൽ ലോകകപ്പിൽ ഗ്രൂപ് സിയിൽ ജപ്പാനോടൊപ്പം മത്സരിക്കുവാൻ ഉണ്ടായിരുന്ന കൊളംബിയയെ ഇത്തവണയും ആദ്യ റൗണ്ടിൽത്തന്നെ ജപ്പാൻകാർക്ക് ഒരു നിയോഗംപോലെ കിട്ടിയിട്ടുണ്ട്. അന്ന് അവരിൽനിന്ന് നേരിട്ട ഒന്നിനെതിരെ നാല് ഗോളുകളുടെ പരാജയത്തിന് പകരം തീർക്കുവാനുള്ള അവസരമാണ് ജപ്പാൻകാർക്ക് ലഭിച്ചിരിക്കുന്നത്.
പോളണ്ടിനെ ഒറ്റയടിക്ക് ലെവൻഡോവ്സ്കി ടീം എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അവരുടേത് ഒരു സന്തുലിത ടീമാണ്. അവരുടെ വെറ്ററന്മാരായ പിസ്ച്ചേക്കും ബാലാഷാവേസികിയും ഇന്നും വിസ്മയിപ്പിക്കുന്ന ഗതിവേഗമാണ്. ഏതൊരു പ്രതിരോധനിരയും കടന്നു പന്തെത്തിക്കുന്നവരാണവർ. നാപ്പോളിയിയുടെ യുവതാരം പിയറ്റൊർ സീലിൻസ്കി യൂറോപ്പിലെ ഏറ്റവും മികച്ച ഒഫൻസിവ് മധ്യനിരക്കാരിൽ ഒരാളാണ്. കെവിൻ ഡി ബൃയുവിന് ഒപ്പമാണ് ഈ പോളണ്ടുകാരെൻറ സ്ഥാനം. ഇവർ മൂന്നുപേരും കൊണ്ടെത്തിച്ച പന്തുകളിൽനിന്ന് ആറ് ഗോളുകൾ നേടിയ ലേവ തന്നെയാണ് പോളണ്ടിെൻറ രക്ഷകനായി റഷ്യയിൽ അവരെ മുന്നിലെത്തിക്കുന്നതും. അതിശക്തമായ ഒരു പ്രതിരോധനിരയുള്ള ഇവർക്ക് ഗോൾവല കാക്കുന്ന വോസ്സിസിചു സെസ്സ്നി വിശ്വസ്തനായ ഗോൾ കീപ്പറുമാണ്. 16 വർഷത്തെ ഇടവേളക്കുശേഷമാണ് 2002ലെ അട്ടിമറിക്കാരായ സെനഗൽ ലോകകപ്പിന് മടങ്ങിവരുന്നത്.
ലിവർപൂളിെൻറ സൈദോ മാനേ നാപ്പോളിയുടെ ഖലീദോ കുലിബാലി എന്നീ പരിചയസമ്പന്നർക്കും ഒപ്പം ഭാവിയിലെ ഏറ്റവും ശ്രദ്ധേയനായ ഫുട്ബാളർ എന്ന വിശേഷണമുള്ള മൊണോക്കോയുടെ ഖേയിത ടിയാവോയും അടങ്ങിയ ആഫ്രിക്കൻ പ്രതിനിധികൾ ആക്രമണം കലയാക്കിയ ടീമാണ്. ഒപ്പം കരുത്തുറ്റ പ്രതിരോധനിരയും അവർക്കുണ്ട്. കളിക്കളത്തിലെ പുറത്തും കളി കാര്യമായിട്ടെടുക്കുന്നവരാണ് കൊളംബിയ. 1994ൽ സ്വന്തം ടീമിനെതിരെ അബദ്ധത്തിൽ ഗോൾ നേടിയ ആന്ദ്രേ എസ്കോബാറിനെ വെടിെവച്ചുകൊന്നു പ്രതികാരം തീർത്തവരുടെ നാട്ടുകാരാണ് കഴിഞ്ഞ ലോകകപ്പിൽ ഹാമസ് റോഡ്രിഗ്വസിെൻറ ഗോൾ മികവിൽ ക്വാർട്ടറിൽ വരെ എത്തിയത്. ഇത്തവണയും ശക്തരാണവർ.
ഹാമിഷിനൊപ്പം കളംനിറഞ്ഞു കളിക്കുവാനുള്ളത് ഭാവിയുടെ താരങ്ങളായ രണ്ടു പിൻനിരക്കാരാണ് ടോട്ടൻഹാമിെൻറ 21കാരനായ സെൻറർ ബാക് ഡേവിസൺ സാഞ്ചസും ബാഴ്സലോണയുടെ പുതിയ താരം യാരി മീന ഗോൺസാലസും. അതുപോലെ ദാവീദ് ഒസ്പീനയും ലിയാൻഡ്രോ കസ്റ്റലാനോയും ഹോസെ ഗ്വാഡർഡാഡോയും അടങ്ങുന്ന ഗോളിമാരും അവരുടെ ടീമിെൻറ കരുത്താണ്. ഏറ്റവും ആകർഷകമായി കളിക്കുന്നവർ എന്ന പേരുള്ള അവർ ഇത്തവണ അട്ടിമറിക്കാരുടെ പട്ടികയിൽപ്പെടുന്ന ടീമാണ്.
കഴിഞ്ഞതവണ കൊളംബിയയോട് ഏറ്റ പരാജയത്തിന് പകവീട്ടാനായിട്ടാകണം നറുക്കെടുപ്പിൽ മറഡോണയും കഫുവും ഇത്തവണ ജപ്പാനെ കൊളംബിയക്ക് ഒപ്പം ഒരേ ഗ്രൂപ്പിൽത്തന്നെ കൊണ്ടെത്തിച്ചത്. ഗോൾ കീപ്പിങ് മികവിലൂടെ ഏഷ്യൻ വൻകരയിൽനിന്ന് സൗദി അറേബിയക്ക് തൊട്ടുപിന്നെ യോഗ്യത നേടിയ ജപ്പാെൻറ രക്ഷകൻ എഫ്.സി. മെറ്റിസിെൻറ വലകാക്കുന്ന എജി കാവാശിമയായിരുന്നു. യൂറോപ്യൻ ലീഗിലെ പരിചയ സമ്പന്നരാണ് അവരുടെ ടീമിെൻറ ശക്തി.
ഇൻറർമിലാെൻറ യൂട്ടോ നാഗമോട്ടോ സൗത് ഹാംട്ടെൻറ മൊയാ യോശീദ ഫ്രാൻക് ഫുർട്ടിെൻറ മക്കാട്ടോ ഹാസീബി, ലെസ്റ്റർ സിറ്റിയുടെ ഷിൻജി ഒക്കാസാക്കി, സ്റ്റ്യൂറ്റ്ഗാർട്ടിെൻറ താക്കൂമോ അസാനോ, ഫോട്ടോണ ഡ്യുസൽഡോർഫിെൻറ ഗെങ്കി ഹാറാകൂച്ചി എന്നിവർ ഏഷ്യൻ പ്രതിനിധികളെ സന്തുലിതമായ ഒരു ടീമായി മാറ്റിയിട്ടുണ്ട്. ലോക ഫുട്ബാളിലെ സൂപ്പർ പവറുകൾ എന്ന വിശേഷണം ലഭിക്കാത്ത താരതമ്യേന ഒരേ നിലവാരമുള്ള നാല് ടീമുകൾ ഒന്നിച്ച് അണിനിരക്കുന്ന റഷ്യൻ ലോകകപ്പിലെ അവസാന ഗ്രൂപ്പിൽനിന്ന് ആര് അടുത്ത റൗണ്ടിലേക്ക് കടന്നുവരും എന്നത് പ്രവചനാതീതമാണ്. കളിക്കാരുടെ പരിചയസമ്പന്നതയും സാർവദേശീയ മത്സര പരിചയവും പരിഗണിക്കുമ്പോൾ രണ്ടുതവണ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായിരുന്ന പോളണ്ടും കഴിഞ്ഞതവണത്തെ ക്വാർട്ടർ ഫൈനലിസ്റ്റുകളായ കൊളംബിയയും ആയിരിക്കും അടുത്ത റൗണ്ടിൽ ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.