Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലുഷ്നികിയിലൂടെ...

ലുഷ്നികിയിലൂടെ രാവുണരുന്നു

text_fields
bookmark_border
luzhniki-stadiumx
cancel
camera_alt???? x ???? ?????? ???????? ????? ??????? ????????? ???????????

മോസ്കോ: ലോകത്തെ ശാസ്ത്രവും സാഹിത്യവുംകൊണ്ട് വിസ്മയിപ്പിച്ച വോൾഗ നദിക്കരയിൽ ഇനി കാൽപന്തിെൻറ ഉത്സവരാവുകൾ. ആരാധക ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മുഹൂർത്തം വന്നണഞ്ഞു. വർഷങ്ങൾ മാസങ്ങളായും പിന്നീട് ആഴ്ചകളും ദിവസങ്ങളായും എണ്ണിത്തീർന്നതിനൊടുവിൽ ചരിത്രംപിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. രാഷ്ട്രീയവും നയതന്ത്രയുദ്ധവും മറന്ന് ഇംഗ്ലണ്ടും ജർമനിയുമെല്ലാം വ്ലാദിമിർ പുടിെൻറ മണ്ണിലെത്തി. കളിയഴകിെൻറ നൂറുപൂക്കൾ വിരിയിക്കാൻ ബ്രസീലും അർജൻറീനയും സ്പെയിനുമുണ്ട്. പ്രവചനങ്ങളും സ്വപ്നങ്ങളും അട്ടിമറിക്കാൻ ആഫ്രിക്കയിൽനിന്ന് നൈജീരിയയും സെനഗാളും ഇൗജിപ്തുമെത്തി. ലോക ഫുട്ബാളിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാൻ ഏഷ്യൻ ഫുട്ബാൾ മിടുക്കുമായി ജപ്പാനും ദക്ഷിണ കൊറിയയും ഇറാനുമുണ്ട്. 

ഇവിടെ ഇനി ഒരു ഭൂമിയേ ഉള്ളൂ. വൈരവും വർണവെറിയും വംശീയതയും കളത്തിന് പുറത്താക്കി ഫുട്ബാളിെൻറ കൊടിക്കൂറക്കു കീഴിൽ ലോകമൊന്നിക്കുന്നു. പന്തുതട്ടുന്നത് അഞ്ചു വൻകരയിലെ 32 രാജ്യങ്ങളാണെങ്കിലും കൺപാർത്തിരിക്കുന്നത് ലോകമാണ്. അതിൽ യോഗ്യതയില്ലാത്ത ഇറ്റലിയും നെതർലൻഡ്സുമുണ്ട്. ലോകകപ്പ് വിദൂര സ്വപ്നമായ ഇന്ത്യയും ഒട്ടനവധി ഏഷ്യൻ രാജ്യങ്ങളുമുണ്ട്. 
പക്ഷേ, ഇവിടെ ഒരു പന്ത് വിശ്വമാനവരെ ഒന്നാക്കുന്നു. ഒരു പന്തിനു പിന്നാലെയാണ് ഇനിയുള്ള ഒരു മാസക്കാലം ലോകത്തിെൻറ ഒാട്ടം. 

ലുഷ്നികിയിൽ കിക്കോഫ്
ഗ്രൂപ് ‘എ’യിൽ ആതിഥേയരായ റഷ്യയും ഏഷ്യൻ സംഘമായ സൗദി അറേബ്യയും തമ്മിലെ പോരാട്ടത്തോടെ ലുഷ്നികി ഒളിമ്പിക് സ്റ്റേഡിയം കാൽപന്തിെൻറ വിശ്വ ആരവത്തിന് കൺതുറക്കും. 1980ലെ മോസ്കോ ഒളിമ്പിക്സിെൻറ മുഖ്യവേദിയായിരുന്ന ലുഷ്നികി സ്റ്റേഡിയം 80,000 പേർക്ക് ഇരിപ്പിട സൗകര്യമൊരുക്കിയാണ് ആരാധകരെ വരവേൽക്കുന്നത്. ഫിഫയുടെ പുതിയ സാേങ്കതിക പരീക്ഷണങ്ങളായ ‘വിഡിയോ അസിസ്റ്റൻറ് റഫറിയിങ്’, ഗോൾലൈൻ ടെക്നോളജി സംവിധാനങ്ങളും റഷ്യ ലോകകപ്പിൽ അരങ്ങേറും. ഉദ്ഘാടന ദിനത്തിൽ ഒരു മത്സരം മാത്രമാണെങ്കിലും പിന്നാലെ കളി മുറുകും. വെള്ളിയാഴ്ച മൂന്ന് മത്സരങ്ങൾക്കാണ് റഷ്യൻ മണ്ണ് സാക്ഷ്യം വഹിക്കുന്നത്.

ഉദ്ഘാടനം സംഗീതമയം
കിക്കോഫിന് 30 മിനിറ്റ് മുമ്പ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കംകുറിക്കും. റോബി വില്യംസ് നയിക്കുന്ന സംഗീതവിരുന്നുമായാണ് തുടക്കം. അകമ്പടിയായി നൃത്ത, ജിംനാസ്റ്റിക്സ് ആർട്ടിസ്റ്റുകളും വാദ്യമേളക്കാരുമായി 500 കലാകാരുമുണ്ടാവും. ലോകകപ്പിെൻറ ഒൗദ്യോഗിക ഗാനവുമായി വിൽസ്മിത്തും നിക്കി ജാമും രംഗത്തെത്തും. റോബി വില്യംസിനൊപ്പം റഷ്യൻ ഒപേറ ഗായിക എയ്ഡ ഗരിഫുല്ലിനയും രംഗത്തെത്തും. ഇവർക്കൊപ്പം മുൻ ബ്രസീൽ സൂപ്പർതാരം െറാണാൾഡോയും സ്റ്റേഡിയത്തിലുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasaudi arabiamalayalam newssports newsWorld Cup Football 2018
News Summary - World Cup Football start today -Sports News
Next Story