ലോകകപ്പ്: ഉദ്ഘാടന പോരാട്ടം അൽപസമയത്തിനകം
text_fieldsമോസ്കോ: ഇനി ഫുട്ബാൾ ലോകത്തിെൻറ കണ്ണുകൾ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലേക്ക്. ലോകകപ്പ് ഫുട്ബാളിന് കിക്കോഫ് കുറിച്ച് ആദ്യ പോരാട്ടത്തിന് സൗദി അറേബ്യയെ വെല്ലുവിളിച്ച് ആതിഥേയരായ റഷ്യ പോരാട്ടരാവുകൾക്ക് തിരികൊളുത്തും. ആറ്റുനോറ്റു കിട്ടിയ ലോകകപ്പിൽ ആദ്യ റൗണ്ട് പോലും കടന്നില്ലെങ്കിൽ ആതിഥേയർക്ക് അത് തീരാ ദുഃഖമാവുമെന്നതിനാൽ റഷ്യക്കിന്ന് ജയിച്ച് തുടങ്ങിയേ പറ്റൂ.
ഒരു ജയം പോലുമില്ലാതെ റഷ്യ
ആടിയും പാടിയും ‘ദവായിച്ചി റഷ്യ’ (കമോൺ റഷ്യ) എന്ന ആർപ്പുവിളി സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ച് ഉച്ചിയിൽ മുഴങ്ങുേമ്പാൾ, റഷ്യക്ക് സൗദിയെ മറികടക്കാനാവുമെന്നാണ് പ്രവചനങ്ങളത്രയും പറയുന്നത്. 70ാം സ്ഥാനക്കാരായ റഷ്യക്ക് ഒത്ത എതിരാളി തന്നെയാണ് സൗദി. റാങ്കിൽ മൂന്ന് പോയൻറ് മാത്രം മുന്നിൽ. എന്നാൽ, ആതിഥേയരെ അലട്ടുന്ന കാര്യം അതല്ല. അരയും തലയും മുറുക്കിയിറങ്ങിയിട്ടും 2018ൽ ലോകകപ്പിനു മുന്നേ ഒരു കളിയിൽപോലും റഷ്യക്ക് ജയിക്കാനായിട്ടില്ല. സന്നാഹ മത്സരങ്ങളിലെല്ലാം സമനിലയും തോൽവിയുമായിരുന്നു. അവസാനമായി ജയിച്ചത് കഴിഞ്ഞവർഷം ഒക്ടോബർ ദക്ഷിണ കൊറിയക്കെതിരെ (4-2). പിന്നോട്ടുനോക്കുേമ്പാൾ ഇങ്ങെനയൊക്കെയാണെങ്കിലും ആരാധകർക്കായി റഷ്യക്കിന്ന് ജയിച്ചേപറ്റൂ.
കോച്ച് സ്റ്റാനിസ്ലാവ് ചെർെചസോവിെൻറ അവസാന ഇലവൻ പ്രവചിക്കാൻ സാധ്യമല്ല. സന്നാഹത്തിൽ ബ്രസീൽ, ഫ്രാൻസ്, ഒാസ്ട്രിയ എന്നിവക്കെതിരെയെല്ലാം വ്യത്യസ്ത ഫോർമേഷനായിരുന്നു കോച്ച് പരീക്ഷിച്ചത്. 5-4-1ആണ് ഇഷ്ട രീതി. എന്നാൽ, സൗദിക്കെതിരെ ആക്രമണം കനപ്പിക്കേണ്ടതിനാൽ മുന്നേറ്റത്തിൽ രണ്ടുപേരെ വിന്യസിക്കാനാണ് (3-5-2) സാധ്യത. റഷ്യയുടെ സൂപ്പർ സ്ട്രൈക്കർ അലക്സാണ്ടർ കോക്കറിന് പരിക്കായതിനാൽ ഫെഡോർ സ്മോലോവ്, അലൻസി മിറാൻചുക് എന്നിവർക്കായിരിക്കും ആക്രമണ ചുമതല.
സൗദി നിസ്സാരക്കാരല്ല
മുൻ ചിലി ടീമിെൻറ പരിശീലകൻ യുവാൻ അേൻറാണിയോ പിസ്സിയുടെ സൗദി ടീം അത്ര നിസ്സാരക്കാരല്ല. ഇംഗ്ലണ്ടിനെപ്പോലെ ടീമിലുള്ള എല്ലാവരും സ്വന്തം നാട്ടിലെ ലീഗിൽതന്നെ കളിക്കുന്നവരായതിനാൽ ഏറെ ഒത്തിണക്കം കളിയിൽ കാണാനുണ്ട്. അവസാന സന്നാഹത്തിൽ ചാമ്പ്യൻ ജർമനിക്കെതിരെ പൊരുതിക്കളിച്ചത് ഇവർക്ക് ഏറെ ആത്മവിശ്വാസം നൽകും. 2-1ന് കളി തോറ്റെങ്കിലും സെൽഫ് ഗോളിെൻറ ആനുകൂല്യത്തിലാണ് യോ ആഹിം ലോയ്വിെൻറ ടീം രക്ഷപ്പെട്ടത്്. മറ്റൊരു സന്നാഹ മത്സരത്തിൽ ഇറ്റലിയോടും ഏറെ നേരം െപാരുതിയാണ് ഏഷ്യൻ പട (2-1) തോൽക്കുന്നത്. ഗ്രീസിനെതിരെയായിരുന്നു അവസാനമായി സൗദിയുടെ ജയം (2-0). ദേശീയ ടീമിെൻറ ടോപ് സ്കോറർ മുഹമ്മദ് അൽ സഹ്ലവിയാണ് ടീമിെൻറ കുന്തമുന. സഹ്ലവിക്കൊപ്പം മുഹന്നദ് അസീരിയും ചേരുേമ്പാൾ റഷ്യൻ പ്രതിരോധത്തിന് പണികൂടും.
നേർക്കുനേർ
ഇരുവരും നേർക്കുനേർ വന്നത് ഒറ്റത്തവണ മാത്രം. 1993 സൗഹൃദ മത്സരത്തിൽ, അന്ന് 4-2ന് സൗദി റഷ്യയെ തോൽപിച്ചിരുന്നു. എന്നാൽ, ലുഷ്നികി സ്റ്റേഡിയം റഷ്യയെ ചതിക്കില്ലെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ഇവിടെ 19 ജയവും ഏഴ് സമനിലയും നേടിയപ്പോൾ, ആതിഥേയർ തോറ്റത് അഞ്ചുതവണ മാത്രം. ഇതേ സ്റ്റേഡിയത്തിൽ റഷ്യ ബ്രസീലിനോട് 3^0ത്തിന് തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.