Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോ...

ക്രിസ്റ്റ്യാനോ റയൽ വിടുമോ?

text_fields
bookmark_border
ക്രിസ്റ്റ്യാനോ റയൽ വിടുമോ?
cancel

ഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുറ്റുമാണ് ഫുട്ബാൾ ട്രാൻസ്ഫർ ലോകം. റയൽ മഡ്രിഡിന് സീസണിൽ ഇരട്ട കിരീടം സമ്മാനിച്ചതിനു പിന്നാലെ സൂപ്പർ താരം മഡ്രിഡ് വിടുമോ?. ഉൗഹങ്ങൾക്കും കഥകൾക്കും പഞ്ഞമില്ലാത്ത താരവിപണിയിൽ നിന്നും പലവാർത്തകളാണ് പുറത്തുവരുന്നതെങ്കിലും ഒരു കാര്യം വ്യക്തം. മനസ്സുകൊണ്ട് ക്രിസ്റ്റ്യാനോ മഡ്രിഡിനോട് ബൈ പറഞ്ഞുകഴിഞ്ഞു. 

1.9 കോടി ഡോളറിെൻറ നികുതിവെട്ടിപ്പ് കേസിൽ സ്പാനിഷ് കോടതി കേസ് ചുമത്തിയതോടെയാണ് റൊണാൾഡോയുടെ കൂടുമാറ്റ വാർത്ത സജീവമാകുന്നത്. നികുതി വിവാദത്തിൽ നിയമപോരാട്ടത്തിൽ പിന്തുണ നൽകാനോ കേസിൽ ഇടപെടാനോ റയൽ മഡ്രിഡ് അധികൃതർ തയാറാവാത്തത് ക്രിസ്റ്റ്യാനോയുടെ മനംമടുപ്പിച്ചതായാണ് വിവരം. ഇതോടെ, തെൻറ  പഴയ തട്ടകമായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് മടങ്ങാൻ പോർചുഗൽ താരം തയാറായതായും, ഇതിനായി ഏജൻറ് ജോർജ് മെൻഡസിനെ ചുമതലപ്പെടുത്തിയതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 

റയൽ വിടാൻ സന്നദ്ധത അറിയിച്ചതോടെ, ചെൽസി, ഫ്രഞ്ച് ക്ലബ് പി.എസ്.ജി, ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് എന്നിവർ താൽപര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, ഭാവിസംബന്ധിച്ച് ക്രിസ്റ്റ്യാനോക്ക് തീരുമാനമെടുക്കാമെന്നാണ് റയലിെൻറ നിലപാട്. എന്നാൽ, റയൽ ആവശ്യപ്പെടുന്ന വൻതുക മുതൽ മുടക്കാൻ ആരും തയാറാവുന്നില്ല. 3.65 ലക്ഷം പൗണ്ടാണ് (2.98 കോടി രൂപ) റയലിൽ താരത്തിെൻറ ഒരാഴ്ചയിലെ പ്രതിഫലം. ഇൗ തുക നൽകാൻ മാഞ്ചസ്റ്റർ തയാറാണെങ്കിലും റയൽ മഡ്രിഡ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുകയായ 350 ദശലക്ഷം പൗണ്ട്  (2850 കോടി രൂപ) നൽകാൻ തയാറല്ല. 2009ൽ 94 ദശലക്ഷം യൂറോക്കായിരുന്നു യുനൈറ്റഡിൽനിന്നും റൊണാൾഡോ റയലിലെത്തിയത്. 

ക്രിസ്റ്റ്യാേനാക്കായി ഒരു ക്ലബും സമീപിച്ചിട്ടില്ലെന്ന് റയൽ മഡ്രിഡ് പ്രസിഡൻറ് േഫ്ലാറെൻറിന പെരസ് പറഞ്ഞു. താരം റയൽ വിടുമെന്ന വാർത്തകൾ ഉൗഹങ്ങൾ മാത്രമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു നാലാം തവണയും റയൽ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പെരസിെൻറ മറുപടി. ഇപ്പോൾ പോർചുഗലിനായി കോൺഫെഡറേഷൻസ് കപ്പിൽ കളിക്കുന്ന റൊണാൾഡോ മടങ്ങിയെത്തിയാൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മഡ്രിഡിൽ തുടരണമെന്ന കോച്ച് സിനദിൻ സിദാെൻറ അപേക്ഷയും ക്രിസ്റ്റ്യാനോ തള്ളിയതായി സ്പാനിഷ് പത്രമായ ‘മാർസ’ റിപ്പോർട്ട് ചെയ്തു. ഇനിയൊരു തിരിച്ചുവരവില്ലെന്ന് ക്രിസ്റ്റ്യാനോ സഹതാരങ്ങളോട് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം, നികുതി വെട്ടിപ്പ് കേസിൽ ക്ലബിെൻറ ഇടപെടലിനായി സമ്മർദം ചെലുത്തുന്നതിനുള്ള ‘നാടകമാണ്’ ട്രാൻസ്ഫർ വിവാദമെന്നും അഭിപ്രായങ്ങളുണ്ട്. സമാന കേസിൽ കുരുങ്ങിയ ലയണൽ മെസ്സിക്കായി ബാഴ്സ ഇടപെട്ടപോലെ തനിക്കായി റയൽ ഇടപെടണെമന്നാണ് പോർചുഗൽ താരത്തിെൻറ ആവശ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ronaldo
News Summary - will christano leave real madrid
Next Story