Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവളൻറിയർമാരുടെ ലോകം

വളൻറിയർമാരുടെ ലോകം

text_fields
bookmark_border
russia-56
cancel

നാട്ടിൽനിന്ന് വന്ന സുഹൃത്തിന് പതിനായിരങ്ങൾ അണിനിരന്ന് പ്രകമ്പനം സൃഷ്ടിക്കുന്ന ഫാൻ ഫെസ്റ്റ് കാണണമെന്ന് ആഗഹം. അതിനായി അവനെയും കാത്തിരിക്കുമ്പോൾ ജങ്ഷനിലുള്ള സിറ്റി വളൻറിയർ കിയോസ്കിൽ കയറി. രണ്ട് തരം വളൻറിയേഴ്സാണ് ലോകകപ്പിനായി റഷ്യയിലുള്ളത്. ഒന്ന് ഫിഫയുടെ ഔദ്യോഗിക വളൻറിയേഴ്സും പിന്നെ സിറ്റി അധികൃതരുടെ നേതൃത്വത്തിലുള സിറ്റി വളൻറിയേഴ്സ് എന്ന സന്നദ്ധ സംഘവും.

ലോകകപ്പിന് എത്തുന്ന സഞ്ചാരികൾക്ക് നഗരത്തെ കുറിച്ചുള്ള യഥാർഥ ചിത്രം നൽകാൻ സിറ്റി വളൻറിയേഴ്സ് സദാജാഗരൂകരാണ്. വളരെ നല്ല ഇംഗ്ലീഷിൽ സദാ പുഞ്ചിരിതൂകുന്ന ഇവരെല്ലാം കോളജ് വിദ്യാർഥികളാണ്. ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള സിറ്റി ടൂറും ഇവർ ആസൂത്രണം ചെയ്യുന്നു. വൈവിധ്യമാർന്ന പ്രമോഷൻ പരിപാടികളും വളരെ തിരക്കുപിടിച്ച ജോലിക്കിടയിൽ ചെയ്യുന്നുണ്ട്. കൂടെയുണ്ടായിരുന്ന കോഴിക്കോട് ബാറിലെ അഭിഭാഷകൻ ക്ലിൻറിന് നൽകിയ ഒരു പണി നല്ല രസകരമായിരുന്നു. അവരുടെ കൈയിലുള്ള കാമറ നോക്കി റഷ്യയെക്കുറിച്ചുള്ള കവിതാശകലം വ്യത്യസ്ത പോസുകളിലായി അവതരിപ്പിക്കുക എന്നതായിരുന്നു അത്.   ‘റഷ്യയെ എെൻറ കൺകോണിൽ ആവേശത്തോടെ ഞാൻ കാണുന്നു’ എന്നർഥം വരുന്ന കവിത വളരെ ആവേശത്തോടെ ക്ലിൻറ് പാടി. 

ഇത്തരത്തിൽ വൈവിധ്യം കലർന്ന ഒട്ടനവധി പരിപാടികൾ ഇവർ ആസൂത്രണം ചെയ്യുന്നു. കൈയിൽ മെഗാഫോണുമായി വളരെ ഉറക്കെ ഒഴുകിവരുന്ന ജനസാഗരത്തെ നോക്കി ഒരു വളൻറിയർ എന്തോ പറയുന്നുണ്ട്. റഷ്യൻ ഭാഷയിലായതുകൊണ്ട് ഒന്നും മനസ്സിലായില്ല. കിയോസ്കിൽ ചെന്ന് കാര്യമന്വേഷിച്ചപ്പോൾ ഫാൻ ഫെസ്റ്റ് മഴ കാരണം നിർത്തിവെച്ചിരിക്കുന്നു എന്ന അറിയിപ്പായിരുന്നുവത്രെ അത്. ചിരിച്ചുകൊണ്ട് നട്ടുച്ച നേരത്തെ വെയിലിനെ നോക്കിയപ്പോൾ വിശദമായ വിവരങ്ങൾ വന്നു. നാല് മണി മുതൽ ഇടിമിന്നേലാട് കുടിയ ശക്തമായ മഴ ഉണ്ടാവും. ഏകദേശം 40 മിനിറ്റ് നീളും. മലയാളിയുടെ സ്വാഭാവിക സംശയം കാരണം അതങ്ങോട്ട് വിശ്വാസം വന്നില്ല. കൃത്യം നാലുമണിക്ക് നല്ല ഉഗ്രൻ മഴ, ഇടിമിന്നേലാട് കൂടിത്തന്നെ.  വേഗം അടുത്ത് കണ്ട വലിയ ഹാളിന് മുന്നിലേക്ക് നീങ്ങി. അവിടെ ഒരു കല്യാണത്തിെൻറ ഫോട്ടോ ഷൂട്ട് നടക്കുന്നു. വരനെയും വധുവിനെയും അടുത്തുപോയി കണ്ടു. കൂടെയുള്ളത് അമ്മയും അമ്മായിഅമ്മയും. ഇവർ രണ്ടു പേരും മത്സരിച്ച് ഫോട്ടോഗ്രാഫറോട് വ്യത്യസ്ത പോസുകൾ പറഞ്ഞു കൊടുക്കുന്നു. ഫാൻ ഫെസ്റ്റ് നിരാശ മാറ്റിവെച്ച് റഷ്യൻ കല്യാണം കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ടെലിവിഷനിൽ കളി കാണാൻ സൗകര്യമുള്ള റസ്റ്റാറൻറ് തേടി നടന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsrussia world cupWorld cup 2018
News Summary - Volunteers in russia world cup-Sports news
Next Story