Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡച്ച് ഡിലൈറ്റ്

ഡച്ച് ഡിലൈറ്റ്

text_fields
bookmark_border
dutch
cancel

വെൽറ്റിൻസ് അരീന(ജർമനി): ഇടക്കാലത്ത് നഷ്ടമായ ഒാറഞ്ച് മധുരം വീണ്ടും പകർന്ന് നെതർലൻഡ്സ് യുവേഫ നേഷൻസ് ലീഗ് സെമിയിൽ. രണ്ടു ദിവസം മുമ്പ് ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ഉയിർത്തെഴുന്നേറ്റവർ, അതേ ആവേശത്തോടെ നിർണായക മത്സരത്തിൽ ജർമനിയെ കൂടി തളച്ച് (2-2) ലീഗ് ‘എ’ ഗ്രൂപ് ഒന്ന് ജേതാക്കളായി സെമിയിലേക്ക്. ജർമനിക്കു മുന്നിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം, അത്ഭുത പ്രകടനവുമായി തിരിച്ചുവന്നാണ് ഒാറഞ്ച് പടയോട്ടം. ഗ്രൂപ്പിൽ ഫ്രാൻസുമായി ഏഴു പോയൻറ് പങ്കിട്ട നെതർലൻഡ്സ് ഗോൾ ശരാശരിയിൽ ഒന്നാമതായി.

അതേസമയം, ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ പുറത്തായ ജർമനി നേഷൻസ് ലീഗിലും ഒരു ജയമില്ലാതെ പുറത്തായി. അടുത്ത വർഷം ലീഗ് ‘ബി’യിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 2016 യൂറോ കപ്പിലും, 2018 ലോകകപ്പിലും യോഗ്യതയില്ലാതെ നാണംകെട്ടതിെൻറ നിരാശമാറ്റി നെതർലൻഡ്സിെൻറ ഉയിർത്തെഴുന്നേൽപ്പ് കൂടിയായി ഇത്.

നെതർലൻഡ്സിന് പുറമെ സ്വിറ്റ്സർലൻഡ്, പോർചുഗൽ, ഇംഗ്ലണ്ട് ടീമുകളാണ് സെമിയിൽ പ്രവേശിച്ചത്. അതേസമയം, ഫ്രാൻസ്, സ്പെയിൻ, ക്രൊയേഷ്യ, ബെൽജിയം തുടങ്ങിയ വമ്പന്മാർ പുറത്തായി. അടുത്ത വർഷം ജൂണിൽ നടക്കുന്ന സെമി പോരാട്ടങ്ങളിൽ എതിരാളികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
തകർത്ത് തുടങ്ങി ജർമനി
നെതർലൻഡ്സ് ഫ്രാൻസിനെ തോൽപിച്ചതോടെ തന്നെ നേഷൻസ് ലീഗിൽനിന്ന് പുറത്തായ ജർമനിക്ക് അവസാന മത്സരം ആത്മാഭിമാനം കാക്കാനുള്ളതായിരുന്നു. ലോകകപ്പിൽ സ്വീഡനെതിരെ ഗ്രൂപ് റൗണ്ടിൽ മറികടന്നതൊഴിച്ചാൽ, പിന്നീട് ഒൗദ്യോഗിക മത്സരത്തിൽ ഒരു ജയംപോലും നേടാനാവാത്ത ജർമനി നെതലർലൻഡിസിനെതിരെ നന്നായി തുടങ്ങി. ലോയ്വിെൻറ ആദ്യ ഇലവനിൽ ലെറോയ് സാനെ-വെർണർ-സെർജ് നെബ്റെ സ്ട്രൈക്കർമാർ നെതർലൻഡിെൻറ ഗോൾ മുഖം തുടക്കം മുതലേ വിറപ്പിച്ചു. നെബ്റെയിൽ നിന്ന് പന്ത് സ്വീകരിച്ച് തിമോവെർണർ മിന്നൽ ഷോട്ടിൽ ഒമ്പതാം മിനിറ്റിൽ ഒാറഞ്ച് പടയുടെ വലകുലുക്കി. നെതർലൻഡ്സ് ഗോളി ജാസ്പർ സിലിസണിന് ഒരവസരവും നൽകാതെയാണ് വെർണറുടെ ഷോട്ട്. മികവുറ്റ മുന്നേറ്റങ്ങളുമായി നിറഞ്ഞുനിന്ന സാനെയും ഗോൾ നേടിയതോടെ(19) ഒാറഞ്ച് പടയുടെ പ്രതീക്ഷ അസ്മതിച്ചെന്ന് കരുതി. മെംഫിസ് ഡിപേയ്-ക്വിൻസി പ്രോമസ്-റിയാൻ ബാബെൽ ത്രയങ്ങളുടെ മുന്നേറ്റങ്ങളെല്ലാം മാറ്റ്സ് ഹുമ്മൽസും കൂട്ടരും തടഞ്ഞിട്ടു. ഇതോടെ തന്ത്രം മാറ്റാൻ നെതർലൻഡ്സ് കോച്ച് റൊണാൾഡ് കോമാൻ നിർബന്ധിതനായി.

കോമാെൻറ വാൻഡിക് തന്ത്രം
രണ്ടാം പകുതി കോമാെൻറ മൂന്ന് മാറ്റങ്ങളിൽ നെതർലൻഡ്സ് കളിയിൽ തിരിച്ചെത്തി. പന്തടക്കത്തിൽ മുന്നിലായിരുന്ന ജർമനിയിൽനിന്ന് കളിയുടെ നിയന്ത്രണം പതുക്കെ ഒാറഞ്ച് പട ഏറ്റെടുത്തു. 84 മിനിറ്റുവരെ ഗോൾ പിറക്കാതിരുന്നതോടെ കളിക്കിടയിൽ നടത്തിയ മാറ്റങ്ങൾ ജർമൻ ഡിഫൻസിൽ അസ്വാരസ്യങ്ങളുണ്ടാക്കി. നെതർലൻഡ്സ് ഡിഫൻറർ വിർജിൽ വാൻഡികിനെ മുന്നേറ്റത്തിൽ കളിപ്പിച്ചതായിരുന്നു കോമാെൻറ ഒളി തന്ത്രം. നീക്കം ഫലം കാണകയും ചെയ്തു. 85ാം മിനിറ്റിൽ ക്വിൻസി േപ്രാമസും 92ാം മിനിറ്റിൽ വാർഡിക്കും നേടിയ ഗോളിൽ ജയത്തോളം പോന്ന സമനിലയുമായി ഒാറഞ്ച് പട സെമിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsDutchVan DijkNations cup
News Summary - Van Dijk late strike fires Dutch into Nations League semis-Sports news
Next Story