Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവേഫ നേഷൻസ് ലീഗ്;...

യുവേഫ നേഷൻസ് ലീഗ്; ജർമനിയെ മൂന്നു ഗോളിന് മുക്കി നെതർലൻഡ്സ്

text_fields
bookmark_border
uefa-nations-league
cancel

ആംസ്റ്റർഡാം: റഷ്യൻ ലോകകപ്പിൽ ഗ്രൂപ് റൗണ്ടിൽ തോറ്റുപുറത്തായതിെൻറ ഷോക്ക് വിട്ടുമാറിയിട്ടില്ലെന്ന് തെളിയിച്ച് ജർമനിക്ക് വീണ്ടും തിരിച്ചടി. യുവേഫ നേഷൻസ് ലീഗിൽ നെതർലൻഡ്സ് മുൻ ലോകചാമ്പ്യന്മാരെ 3-0ത്തിന് തോൽപിച്ചു. വിർജിൽ വാൻഡിക് (30), മെംഫിസ് ഡിപായ് (86), ജോർജീന്യോ വെയ്നാൾഡും (93) എന്നിവരാണ് ജർമനിയുടെ കഥകഴിച്ചത്.

16 വർഷത്തിനിടക്ക് ആദ്യമായാണ് ജർമനി നെതർലൻഡ്സിനോട് തോൽക്കുന്നത്. മൂന്നു ഗോളുകൾക്ക് തകരുന്നത് ചരിത്രത്തിലാദ്യവും. പെറുവിനോട് സൗഹൃദമത്സരത്തിൽ ഗോളടിച്ചത് മാറ്റിനിർത്തിയാൽ ടോണി ക്രൂസ് ലോകകപ്പിൽ നേടിയ ഗോളാണ് ജർമനിക്കാരുടെ അവസാനത്തേത്. ഇതോടെ കോച്ച് യോആഹിം ലോയ്വിന് സമ്മർദമേറി. ലോകകപ്പിൽ ദാരുണ പ്രകടനത്തിനുശേഷം പിടിച്ചുനിൽക്കുകയായിരുന്നു ലോയ്വ്. ഖത്തർ ലോകകപ്പ് വരെയാണ് ലോയ്വുമായുള്ള കരാർ. ലീഗ് എ ഗ്രൂപ്പിൽ മൂന്ന് ടീമുകളും രണ്ടു കളി വീതം പൂർത്തിയാക്കിയതോടെ ജർമനി ഒരു പോയൻറുമായി അവസാന സ്ഥാനത്തായി. നേരേത്ത, ഫ്രാൻസിനോട് ഗോൾരഹിത സമനിലയിലുമായിരുന്നു. ഫ്രാൻസിന് നാലും നെതർലൻഡ്സിന് മൂന്നും പോയൻറാണുള്ളത്.

മാനം കാക്കാൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ തോമസ് മ്യൂളർക്കും തിമോ വെർണർക്കും ഒപ്പം മാർക് ഉത്തിന് അരങ്ങേറ്റത്തിന് അവസരം നൽകിയാണ് ജർമൻ കോച്ച് കരുക്കൾ നീക്കിയത്.

4-3-3 ശൈലിയിൽ പന്തുതട്ടിയ ജർമൻ പടക്ക് നീക്കങ്ങൾക്ക് വേഗമുണ്ടായിരുന്നെങ്കിലും ലോകകപ്പിലെപ്പോലെ സ്ട്രൈക്കർമാർ ദൗത്യം മറന്നപ്പോൾ കളി കൈവിട്ടു. ഡെൻസൽ ഡെംഫ്രൈസ്, മാർെട്ടൻ ഡെ റൂൺ, സ്റ്റീവൻ ബെർഗ്വിൻ എന്നിവർക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയാണ് ഡച്ച് കോച്ച് റൊണാൾഡ് കോമാൻ ടീമിനെയിറക്കിയത്.

ലിയോൺ സ്ട്രൈക്കർ ഡിപായിയെ മുന്നിൽ നിർത്തിയായിരുന്നു നെതർലൻഡ്സിെൻറ അറ്റാക്ക്. 30ാം മിനിറ്റിലാണ് ആദ്യം ജർമനിയുടെ വലയിൽ പന്തെത്തിയത്. ലിവർപൂൾ താരം വാൻഡികിെൻറ ഹെഡറാണ് ജർമൻ ഗോളി മാനുവൽ നോയറിന് പിടികൊടുക്കാതെ വലയിലായത്. ഡിപായിയുടെ കോർണറിൽ റ്യാൻ ബാബേലിെൻറ ഹെഡർ ബാറിൽ തട്ടി മടങ്ങിയപ്പോൾ വാൻഡിക് അവസരം മുതലാക്കുകയായിരുന്നു. സമനിലനീക്കങ്ങളൊന്നും ഫലം കാണാതിരുന്നതോടെ രണ്ടാം പകുതിയിൽ ലെറോയ് സാനെ, ജൂലിയൻ ഡ്രാക്സ്ലർ, ജൂലിയൻ ബ്രാൻഡ്റ്റ് എന്നിവരെ കളത്തിലിറക്കിയെങ്കിലും രക്ഷയുണ്ടായില്ല.

86ാം മിനിറ്റിൽ രണ്ടാമതും ജർമനി ഗോൾ വഴങ്ങി. മാറ്റ് ഹമ്മൽസിെൻറയും ജിറോം ബോട്ടങ്ങിെൻറയും പിഴവ് അടയാളപ്പെടുത്തുന്ന ഗോളായിരുന്നു ഇത്. പകരക്കാരനായിറങ്ങിയ ക്വിൻസി പ്രോമിസ് വലതുവിങ്ങിലൂടെ മുന്നേറി നൽകിയ പാസിൽ ഡിപായ് അനായാസം ലക്ഷ്യംകണ്ടു. ഇഞ്ചുറി സമയത്ത് ലിവർപൂൾ താരം വെയ്നാൾഡും മനോഹരമായ മുന്നേറ്റത്തിനൊടുവിൽ നാല് ജർമൻ പ്രതിരോധങ്ങളെ വകഞ്ഞുമാറ്റി തൊടുത്ത ഷോട്ടും ഗോളായതോടെ ജർമനിയുടെ പതനം പൂർണമായി. മറ്റു മത്സരങ്ങളിൽ ബൾഗേറിയ സൈപ്രസിനെ 2-1 തോൽപിച്ചപ്പോൾ അയർലൻഡ്-ഡെന്മാർക് മത്സരം ഗോൾരഹിത സമനിലയിലായി.

ചരിത്രംകുറിച്ച് ജിബ്രാൾട്ടർ

യൂറോപ്പിലെ ചെറുരാജ്യമായ ജിബ്രാൾട്ടർ കഴിഞ്ഞ ദിവസം പുതുചരിത്രം രചിച്ചു. 30,000ത്തോളം മാത്രം ജനസംഖ്യയുള്ള കുഞ്ഞുരാജ്യം ഒൗദ്യോഗിക ഫുട്ബാൾ മത്സരത്തിൽ ആദ്യമായി ജയിച്ചു. ലീഗ് ‘ഡി’ ഗ്രൂപ് നാലിൽ ഹെൻറിക് മിഖിതരിയാെൻറ അർമീനിയയെയാണ് ജിബ്രാൾട്ടർ തോൽപിച്ചത്. 50ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ഇവരുടെ രക്ഷക്കെത്തിയത്. മത്സരവിജയം മൈതാനത്തുെവച്ചുതന്നെ നൃത്തംചവിട്ടി താരങ്ങൾ ആഘോഷിച്ചു. ഇതിനുമുമ്പ് സൗഹൃദമത്സരങ്ങളിൽ ചിലതു മാത്രമാണ് ജബ്രാൾട്ടർ ജയിച്ചത്. തുടർച്ചയായ 22 േതാൽവികൾക്കുശേഷമായിരുന്നു ഇൗ വിജയമെന്നത് ജബ്രാൾട്ടറുകാരെ ഏറെ സന്തുഷ്ടരാക്കുന്നു. ഫിഫ റാങ്കിൽ 198ാം സ്ഥാനത്താണ് ജിബ്രാൾട്ടർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsUEFA Nations League
News Summary - UEFA nations League- Sports news
Next Story