നന്നായി കളിച്ചു, പക്ഷേ... ഡി മാറ്റിസ് ഹാപ്പിയല്ല
text_fieldsന്യൂഡല്‍ഹി: ചരിത്രത്തിലേക്ക് പന്തു തട്ടിയ ഇന്ത്യയുടെ കൗമാരക്കൂട്ടത്തില്നിന്ന് അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ആരും അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പരിചയസമ്പന്നരായ എതിരാളികളോട് പിടിച്ചുനില്‍ക്കുക, തോല്‍വിയുടെ ആഘാതം കുറക്കുക. ഇതിനപ്പുറം ഒരു സമനിലപോലും അതിവിദൂര സ്വപ്നമായി കൊണ്ടുനടന്ന ടീമാണ് വെള്ളിയാഴ്ച മൂന്നു ഗോളിന് തോറ്റിട്ടും നാടിെൻറ കൈയടി നേടിയത്. ആദ്യ മിനിറ്റുകളില്‍ ലോകകപ്പിന് ആദ്യമായി കളിക്കാനിറങ്ങിയതിെൻറ അമ്പരപ്പ് കാണിച്ച ടീം പതിയെ പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി കളത്തില്‍ നിലയുറപ്പിക്കുകയായിരുന്നു.
പ്രതിരോധത്തില്‍ ജിതേന്ദ്ര സിങ്ങും അന്‍വര്‍ അലിയും അമേരിക്കൻ പരിശീലകന് ജോണ്‍ ഹോക്വര്ത്തിെൻറ പോലും പ്രശംസപിടിച്ചു പറ്റി. ബാറിന് കിഴില്‍ ധീരജ് അപാര ഫോമിലായിരുന്നു. കോമള്‍ തട്ടലും അനികേത് സിങ്ങും അമര്‍ജിതും കളിയുടെ താളംകണ്ടത്തെിയ നേരങ്ങളില്‍ ഗോളിനടുത്തത്തെി. സസ്പെന്‍ഷനിലായ ബോറിസ് സിങ്ങിന് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച മലയാളിയായ രാഹുലും കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നതിെൻറ നല്ല ലക്ഷണങ്ങള്‍ കാട്ടിയ കൗമാരക്കൂട്ടം ഒന്നര മണിക്കൂര്‍ നേരം ഒട്ടും ക്ഷീണമില്ലാതെ കളിെച്ചന്നത് ഏതുതലത്തിലും ഇന്ത്യക്കാര്‍ക്ക് കണ്ടു പരിചയമില്ലാത്തതാണ്. പക്ഷേ, ഗാലറിയുടെ നിറഞ്ഞ പിന്തുണയിലും ചരിത്രത്തിലേക്ക് പിറക്കേണ്ട ഒരു ഗോള്‍ നിര്‍ഭാഗ്യംകൊണ്ട് അവരില്നിന്നൊഴിഞ്ഞുപോയി.
കഠിനമായ പ്രയത്നങ്ങള്‍ക്കൊടുവില്‍ രൂപപ്പെടുത്തിയ ടീം നന്നായി കളിച്ചെങ്കിലും പോർചുഗീസുകാരനായ പരിശീലകന് ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റിസ് മത്സരഫലത്തില്‍ സംതൃപ്തനല്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു പരിചയിക്കാത്തതിെൻറ പോരായ്മയാണ് ഈ തോല്‍വി സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കളിയുടെ നിലവാരമളന്നാല് ഇന്ത്യ 2-1 എന്ന സ്കോറിനായിരുന്നു തോല്ക്കേണ്ടിയിരുന്നത്. പ്രതിരോധം നന്നായി വിയര്‍ത്തു. ഗോളി ധീരജും. എന്നാല്‍, അനാവശ്യമായ പെനാൽറ്റി കളിയുടെ ഗതി നിര്‍ണയിച്ചു. രണ്ടാം ഗോള്‍ പ്രതിരോധത്തിെൻറ നോട്ടക്കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ഡി മാറ്റിസ് മൂന്നാം ഗോള്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റാത്തതിെൻറ ശിക്ഷയാണെന്നും കൂട്ടിച്ചേര്‍ത്തു. കാണികളുടെ പിന്തുണ വിലപ്പെട്ടതാണ്. ഇന്ത്യൻ ടീമിെൻറ 12ാമനായി കാണികളുമുണ്ടായിരുന്നു. പെനാല്‍റ്റി വഴങ്ങാതിരിക്കുകയോ ഒരു ഗോള്‍ തിരിച്ചടിക്കുകയോ ചെയ്തിരുന്നെങ്കില്‍ കളത്തില്‍ കളിയുടെ ചിത്രം മാറുമായിരുന്നുവെന്നും ഡി മാറ്റിസ് കരുതുന്നു. പ്രതീക്ഷിച്ചതിനുമപ്പുറം ഇന്ത്യ നന്നായി കളിച്ചെന്ന അമേരിക്കക്കാരുടെ പ്രശംസയും ഈ ടീമിന് കൂടുതല്‍ പ്രചോദനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
