മാലിക്കിന്ന് ജയിക്കണം
text_fieldsമുംബൈ: വിജയമെന്നത് മാത്രമാണ് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ മാലി താരങ്ങളുടെ ഉള്ളിലുയരുന്ന മന്ത്രം. ‘ബി’ ഗ്രൂപ്പിലെ ആദ്യ പോരിൽ 3-2ന് പരഗ്വേയോട് തോറ്റ മാലിക്ക് ഇത്തവണ കരുത്തരായ തുർക്കിക്കെതിരെ ജയിേച്ച മതിയാകൂ.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇരുവരും പോരിനെത്തുേമ്പാൾ, ആദ്യ ജയമാണ് ലക്ഷ്യം. കഴിഞ്ഞമത്സരത്തിൽ ന്യൂസിലൻഡിനോട് തുർക്കി സമനില വഴങ്ങിയിരുന്നു. പ്രതിരോധത്തിലെ പിഴവും ഗോളടിക്കാൻ ആർത്തിപൂണ്ട കുതിപ്പുമാണ് പ്രശ്നമായതെന്നാണ് മാലി മുഖ്യ പരിശീലകൻ ജോനാസ് കോംലയുടെ വിലയിരുത്തൽ. ജർമൻ ക്ലബ് എഫ്.സി ഷാൽകെ 04 െൻറ താരമായ അഹ്മദ് കുട്ടുക്കുവിലാണ് തുർക്കിയുടെ പ്രതീക്ഷ. ആദ്യ കളിയിൽ മൂന്ന് പോയൻറു വാങ്ങിയ പരഗ്വേയും ന്യൂസിലൻഡും തമ്മിലാണ് രാത്രി എട്ടിന് കൊമ്പു കോർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.