മുംബൈയിൽ ഘാന x നൈജർ
text_fieldsമുംബൈ: കൗമാര ലോകകപ്പ് ഫുട്ബാളിലെ പരിചയസമ്പന്നരാണ് ഘാന. പ്രീക്വാർട്ടർ മത്സരത്തിലെ അവരുടെ എതിരാളി നൈജർ കന്നിയങ്കക്കാരും. എങ്കിലും, ആഫ്രിക്കൻ മണ്ണിൽ പരസ്പരം പൊരുതിയ പരിചയം ഇവർക്കുണ്ട്. മത്സരം കടുത്തതായിരിക്കുമെന്ന് ഇരു ടീമിെൻറയും കോച്ചുകൾ പറയുന്നു. നൈജർ കോച്ച് ഇസ്മായിൽ ടിമോകൊയുടെ വാക്കുകൾ കടമെടുത്താൽ ബുധനാഴ്ച ആരുടെ ദിവസമെന്നാണ് ഇനി അറിയേണ്ടത്.
ഒമ്പതാം തവണയാണ് ഘാന വിശ്വപോരിൽ ബൂട്ടണിയുന്നത്. 91’ലും 95’ ലും കിരീടം ചൂടിയവർ. 97 ലെ രണ്ടാമന്മാർ. 99 ലും 2007 ലും സെമി കളിച്ചവർ. ഒരു ഇടവേളക്കുശേഷമാണ് ഇത്തവണ ലോകകപ്പിന് എത്തുന്നത് എന്നതിനാൽ നാട് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുവെന്ന് കോച്ച് സാമുവേൽ ഫാബിൻ പറയുന്നു.
അണ്ടർ 17 ആഫ്രിക്കൻ കപ്പ് ഒാഫ് നാഷൻസിലൂടെയാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഗാബോണിൽ നടന്ന ആഫ്രിക്കൻ സെമിഫൈനലിെൻറ ആവർത്തനമാണ് വിശ്വപോരിലെ ഇൗ പ്രീ ക്വാർട്ടർ മത്സരം. ‘എ’ ഗ്രൂപ് മത്സരത്തിൽ കൊളംബിയയെയും ഇന്ത്യയെയും തോൽപിച്ച് ഒന്നാമന്മാരായാണ് ഘാന പ്രീക്വാർട്ടറിൽ എത്തിയത്. ഉത്തര കൊറിയയെ തോൽപിച്ച മൂന്ന് പോയിൻറ് ബലത്തിലാണ് ‘ഡി ’ ഗ്രൂപ്പിലെ മൂന്നാമന്മാരായ നൈജർ കടന്നുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.