Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടോട്ടൻഹാമിനും...

ടോട്ടൻഹാമിനും വലൻസിയക്കും അഗ്നിപരീക്ഷ

text_fields
bookmark_border
ടോട്ടൻഹാമിനും വലൻസിയക്കും അഗ്നിപരീക്ഷ
cancel
camera_alt????????????? ?????? ???????? ?????????? ??????????????????

ലണ്ടൻ: നാലാൾ അറിഞ്ഞുതുടങ്ങിയിട്ടില്ലാത്ത ‘ഇത്തിരിക്കുഞ്ഞന്മാർ’ പേടിപ്പിച്ചുവിട ്ട കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് ടോട്ടൻഹാമിനും ലാ ലിഗ വമ്പൻമാരായ വലൻസിയക്കും ചാ മ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ജീവൻമരണ പോരാട്ടം. ആദ്യമായി ചാമ്പ്യൻ സ് ലീഗ് നോക്കൗട്ടിലെത്തിയ രണ്ടു ടീമുകൾക്കു മുന്നിലാണ് ഇരുവർക്കും മുട്ടിടിക്കു ന്നത്.

ജർമനിയിലെ റെഡ്ബുൾ അറീനയിൽ ആർ.ബി ലീപ്സിഷിനെതിരെയാണ് ടോട്ടൻഹാം പന്തു തട്ടുന്നതെങ്കിൽ സ്വന്തം മൈതാനത്ത് ഇറ്റാലിയൻ ക്ലബായ അറ്റ്ലാൻറയാണ് വലൻസിയക്ക് എതിരാളികൾ. ആദ്യ പാദം തോറ്റ രണ്ടു ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് കടക്കാൻ എതിരാളികൾക്കെതിരെ ജയം മാത്രം പോരാ, വൻ മാർജിനിൽതന്നെ വേണമെന്നതാണ് വിഷയം.

കോവിഡ് ഭീതിയിൽ മത്സരം നീട്ടിവെക്കുന്നതുൾപ്പെടെ ആശങ്കകൾക്കുശേഷം ജർമൻ മൈതാനത്ത് നടക്കുന്ന എവേ മത്സരത്തിൽ ടോട്ടൻഹാമിന് ആധികളേറെയാണ്. ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് പിണഞ്ഞ തോൽവിക്കുശേഷം ടീം ഇതുവരെ ജയം കണ്ടിട്ടില്ല.

പ്രിമിയർ ലീഗിലും എഫ്.എ കപ്പിലും വൻവീഴ്ചകളുടെ തുടർക്കഥകളായിരുന്നു. പുറത്തിരിക്കുന്ന ഹാരി കെയ്നും സൺ ഹ്യൂങ്മിന്നിനും ഇനിയും പകരക്കാരായിട്ടില്ലാത്തതിനാൽ ടീം ഗോളടിക്കാൻ മറന്നുപോകുന്നതാണ് വലിയ പ്രശ്നം.

അടുത്തിടെ വലിയ തുകക്ക് ടീമിലെത്തിച്ച താൻഗുയി ഡംബലെയിലാണ് ഇനി പ്രതീക്ഷ. മറുവശത്ത്, ലീപ്സിഷ് ബുണ്ടസ് ലിഗയിൽ സമീപത്തായി തകർപ്പൻ ഫോം തുടരുകയാണ്.
രണ്ടാമത്തെ മത്സരത്തിൽ, മൂന്നു ഗോൾ വ്യത്യാസം മറികടക്കുകയെന്ന വലിയ ഭാരമാണ് വലൻസിയക്കു മുന്നിലുള്ളത്.

ആദ്യ പാദത്തിൽ അറ്റ്ലാൻറ 4-1നായിരുന്നു വലൻസിയയെ വീഴ്ത്തിയത്. നിലവിലെ ഫോം പരിഗണിച്ചാൽ ഇറ്റാലിയൻ ക്ലബിനെ വീഴ്ത്താൻ വലൻസിയക്കു നന്നായി വിയർക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tottenhammalayalam newssports news
News Summary - Tottenham dare to keep positive after Steven Bergwijn injury
Next Story