സ്പെയിനിനെ അവരുടെ നാട്ടിൽ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് VIDEO
text_fieldsമഡ്രിഡ്: ഇംഗ്ലണ്ടിൽ സ്വന്തം കാണികൾക്കു മുമ്പിൽ തോൽപിച്ച സ്പാനിഷ് പടയോട് പകരം ചോദിച്ച് ഗാരത് സൗത്ത് ഗെയ്റ്റും സംഘവും. യുവേഫ നാഷസ് ലീഗ് സൂപ്പർ പോരിൽ സ്പെയിനിനെ 3-2ന് ഇംഗ്ലണ്ട് തോൽപിച്ചു. ആദ്യ 38 മിനിറ്റിൽ നേടിയ മൂന്നു ഗോളുകളിലാണ് സ്പാനിഷ് പടയെ ഇംഗ്ലണ്ട് പിടിച്ചുകെട്ടിയത്. ഇതോടെ, ലീഗ് ‘എ’ ഗ്രൂപ് നാലിൽ ആദ്യ ജയവുമായി ഇംഗ്ലണ്ടിന് നാലു പോയൻറായി.ആറു പോയൻറുള്ള സ്പെയിനാണ് ഒന്നാമത്. 2003നുശേഷം ആദ്യമായാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര മത്സരത്തിൽ സ്വന്തം മണ്ണിൽ തോൽക്കുന്നത്. ലൂയിസ് എൻറിക്വെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനുശേഷം സ്പെയിനിെൻറ ആദ്യ തോൽവിയും. നേരേത്ത ഇംഗ്ലണ്ട്(2-1), ക്രൊയേഷ്യ(6-0), വെയ്ൽസ്(4-1) എന്നിവരോട് വമ്പൻ ജയവുമായായിരുന്നു സ്പെയിനിെൻറ കുതിപ്പ്.
ഇംഗ്ലണ്ടിെൻറ തുടക്കം
ആദ്യപകുതിയിൽ സ്പെയിനിനെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. 38 മിനിറ്റ് പൂർത്തിയായപ്പോഴേക്കും ആതിഥേയരുടെ വലയിൽ പന്തെത്തിയത് മൂന്നു തവണ. റാമോസും സംഘവും പതറിയ നിമിഷങ്ങൾ. സ്റ്റെർലിങ്ങാണ് ഗോൾവേട്ടക്ക് തുടക്കമിടുന്നത്. 16ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡ് സ്പാനിഷ് പ്രതിരോധങ്ങളെ കവച്ചു നൽകിയ ലോങ് പാസ് സ്റ്റെർലിങ് പിടിച്ചെടുക്കുന്നു. ബോക്സിലേക്ക് കടന്ന മാഞ്ചസ്റ്റർ സിറ്റി താരം ഞൊടിയിടയിൽ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് സ്പാനിഷ് ഗോളി ഡേവിഡ് ഡിഹിയ കാണുംമുേമ്പ വലയിലെത്തി. ചെറിയ ഇടവേളക്കുശേഷം രണ്ടുതവണ വീണ്ടും സ്പാനിഷ് വല കുലുങ്ങി. ക്യാപ്റ്റൻ ഹാരി കെയ്നാണ് രണ്ടുഗോളിെൻറയും ശിൽപി. കെയ്നിെൻറ ബ്രില്യൻറ് പാസിൽ 29ാം മിനിറ്റിൽ റാഷ്ഫോഡും 38ാം മിനിറ്റിൽ വീണ്ടും സ്റ്റെർലിങ്ങും. നാച്ചോയും റാമോസുമടങ്ങിയ പ്രതിരോധ കൊമ്പന്മാർക്ക് പൂർണമായി പിഴച്ച നിമിഷങ്ങൾ.
സ്പെയിനിെൻറ രണ്ടാം പകുതി
മൂന്നു ഗോളിന് മുന്നിട്ടുനിന്നതോടെ ഇംഗ്ലണ്ട് നയം വ്യക്തമാക്കിയിരുന്നു. പാസിങ് ഗെയ്മിൽ വിദഗ്ധന്മാരായ സ്പെയിനിന് പന്തു വിട്ടുനൽകി ഇംഗ്ലീഷ് പട പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഗോളി ജോർഡാൻ പിക്േഫാട്ടിനു മുന്നിൽ പത്തു പേരും അണിനിരന്നപ്പോൾ, വഴി കണ്ടെത്താനാവാതെ സ്പെയിൻ കുഴങ്ങി. പകരക്കാരനായിറങ്ങിയ പാകോ അൽകാസർ (58) ഗോൾ നേടിയതോടെയാണ് സ്പാനിഷ് താരങ്ങൾ തിരിച്ചുവരാനുള്ള ശ്രമം തകൃതിയാക്കിയത്. 98ാം മിനിറ്റിൽ െസർജിയോ റാമോസിെൻറ രണ്ടാം ഗോളുമെത്തിയെങ്കിലും തോൽവി ഒഴിവാക്കാർ ആതിഥേയർക്ക് അത് മതിയായിരുന്നില്ല. മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് 2-1ന് െഎസ്ലൻഡിെന തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.