Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ്യൂണിക്കിലെ...

മ്യൂണിക്കിലെ രക്ഷകൻ

text_fields
bookmark_border
മ്യൂണിക്കിലെ രക്ഷകൻ
cancel
camera_alt???????????????? ????????????? ??????????????? ?????? ???????

25ാം വയസ്സിൽ അയർലൻഡിലെ ഡൊൺകാസ്റ്റർ റോവേഴ്സിൽ നിന്നും ‘ബസ്ബി ബേബ്സിെൻറ’ മാ ഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് വരുേമ്പാൾ ഒരു ഗോൾകീപ്പർക്ക് നൽകാവുന്നതിൽ ഏറ്റവു ം ഉയർന്ന പ്രതിഫലമായിരുന്നു ഹാരി ഗ്രെഗിനുള്ള വാഗ്ദാനം. 23,000 പൗണ്ട് എന്ന കരാർ കേട്ട് ഫ ുട്ബാൾ ലോകം ഞെട്ടി. എന്നാൽ, 1957 ഡിസംബറിലെ കരാറിെൻറ വില രണ്ടു മാസത്തിനകം ഫുട്ബാൾ ലേ ാകം അറിഞ്ഞു.

1958 ഫെബ്രുവരി ആറിന് ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് ടീം സഞ്ചരിച്ച വിമാനം മ്യൂണിക്കിൽ കത്തിച്ചാമ്പലായപ്പോൾ ഹാരി രക്ഷകനായി അവതരിച്ചു. ബെൽഗ്രേഡിൽ നടന്ന യൂറോപ്യൻ കപ്പ് മത്സരം ജയിച്ച് മാഞ്ചസ്റ്ററിലേക്കു ള്ള യാത്രയിലായിരുന്നു കളിക്കാർ സഞ്ചരിച്ച ബ്രിട്ടീഷ് യൂറോപ്യൻ എയർവേസ്. സൂപ്പർ കോ ച്ച് മാറ്റ് ബസ്ബി, ബോബി ചാൾട്ടൻ, ബ്ലാൻഫ്ലവർ, ജോണി ബെറി, ഹാരി ഗ്രെഗ് തുടങ്ങി മുഴുവൻ ടീം കോച്ചിങ് സ്റ്റാഫും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 40ഓളം പേരുമായാണ് വിമാനം പറന്നത്.

യാത്രക്കിടെ മ്യൂണിക്കിൽ ഇന്ധനം നിറക്കാനിറങ്ങിയ വിമാനം, തിരിച്ചുയരാനുള്ള ശ്രമത്തിനിടെ കാലാവസ്ഥ പ്രതികൂലമായി. രൂക്ഷമായ മഞ്ഞുവീഴ്ചക്കിടെ ആദ്യ രണ്ട് ടേക്ഓഫ് ശ്രമവും പരാജയപ്പെട്ട്, മൂന്നാംവട്ട ശ്രമത്തിനിടെ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങി. തീഗോളമായ വിമാനത്തിൽ കൂട്ടക്കരച്ചിലായ നിമിഷം. ചിലർ എമർജൻസി ഡോർവഴി ചാടി രക്ഷപ്പെട്ടു. മറ്റുചിലർ വഴികളെല്ലാം അടഞ്ഞ് മരണം വരിച്ചു.

ഇതിനിടെയാണ് ഹാരി ഗ്രെഗിെൻറ മനോധൈര്യം ചിലർക്ക് പുതുജീവനായത്. കാബിന് മുകളിലെ ദ്വാരം ചവിട്ടി വലുതാക്കിയ ഹാരി അതുവഴി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ ഞെട്ടിത്തരിച്ചപോയ ബോബി ചാൾട്ടനെയും വയലറ്റിനെയും അരക്കെട്ടിൽ പിടിച്ച് വിമനത്തിന് പുറത്തേക്ക് തള്ളിയിട്ടു. മുൻഭാഗം തീപിടിച്ച വിമാനം ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന നിലയിൽ വീണ്ടും അകത്തേക്ക് കയറിയ ഹാരി പരിക്കേറ്റ് വീണ കോച്ച് ബസ്ബിയെയും ബ്ലാൻഫ്ലവറിനെയും പിടിച്ച് പുറത്തേക്ക് എറിഞ്ഞു.

എന്നിട്ടും അകത്ത് ആരൊക്കെയോ ഉണ്ടെന്ന് പറഞ്ഞ് തിരിെകയെത്തിയ അദ്ദേഹം ഒരു അമ്മയെയും കുഞ്ഞിനെയും കൂടി പുറത്തെത്തിച്ച ശേഷമേ തെൻറ പരിക്കിനെപോലും ഗൗനിച്ചുള്ളൂ. അപ്പോഴേക്കും ശേഷിച്ച കളിക്കാരും യാത്രക്കാരും അഗ്നിയായിമാറി. എട്ട് കളിക്കാരും മൂന്ന് കോച്ചിങ് സ്റ്റാഫും എട്ട് മാധ്യമപ്രവർത്തകരും ഉൾപ്പെടെ 23പേരാണ് കൊല്ലപ്പെട്ടത്.

മരണം ഉറപ്പിച്ച് സീറ്റിൽ അമർന്നിരുന്ന ചാൾട്ടനെയും മറ്റും ജീവിതത്തിലെത്തിച്ച ഹാരി മ്യൂണിക്കിലെ ഹീറോ ആയി വാഴ്ത്തപ്പെട്ടു. രക്ഷപ്പെട്ടവർ അപകടത്തിെൻറ ഷോക്കിൽനിന്ന് തിരികെയെത്താൻ മാസങ്ങളെടുത്തപ്പോൾ 13ദിവസംകൊണ്ട് ഗ്ലൗ അണിഞ്ഞ് ഗ്രൗണ്ടിലെത്തി ഹാരി വീണ്ടും വിസ്മയിപ്പിച്ചു. ‘വെറുമൊരു ധൈര്യം മാത്രമായിരുന്നു ഹാരിയുടേത്. അതിനേക്കാൾ, വലിയ മനുഷ്യസ്നേഹമായിരുന്നു’ -ഹാരിയുടെ രക്ഷാദൗത്യത്തെ കുറിച്ച് മുൻ അയർലൻഡ് ഫുട്ബാളർ ജോർജ് ബെസ്റ്റിെൻറ വാക്കുകൾ ഇങ്ങനെ.
‘എെൻറ ഹീറോ’ -– ചാൾട്ടൻ

‘അദ്ദേഹത്തിെൻറ സഹതാരമെന്നത് എന്നും അഭിമാനമാണ്. എനിക്ക് അദ്ദേഹം വീരനായകനാണ്. മ്യൂണിക്കിലെ ദുരന്തര രാത്രിയിലെ മനോധൈര്യംകൊണ്ടുമാത്രം അദ്ദേഹം മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ചരിത്രത്തിലെ വീരപുരുഷനാവും. അപകടത്തിനുശേഷം 13ാം ദിനം ഹാരി കളിക്കാനെത്തിയത് അവിശ്വസനീയമായിരുന്നു. കളത്തിലും പുറത്തും അദ്ദേഹം വിസ്മയമായിരുന്നു’ - തെൻറ രക്ഷകനായ ഹാരിയെ ചാൾട്ടൻ ഓർക്കുന്നു.

ദുരന്തത്തെ അതിജീവിച്ച കളിക്കാരുടെ പട്ടികയിൽ ഇനി ബോബി ചാൾട്ടൻ മാത്രമാണ് അവശേഷിക്കുന്നത്. ഹാരി രക്ഷിച്ച ബ്ലാൻഫ്ലവറിന് പിന്നീട് കളിക്കാൻ കഴിഞ്ഞില്ല. ഡെന്നിസ് വയലറ്റും ചാൾട്ടനും ലോകമറിയുന്ന താരങ്ങളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsharry gregg
News Summary - savior in munich -sports news
Next Story