Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി:...

സന്തോഷ് ട്രോഫി: കേരളം ഇറങ്ങിയത് സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളായ കുഞ്ഞുങ്ങളുടെ കൈപിടിച്ച്

text_fields
bookmark_border
സന്തോഷ് ട്രോഫി: കേരളം ഇറങ്ങിയത് സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളായ കുഞ്ഞുങ്ങളുടെ കൈപിടിച്ച്
cancel
camera_alt??????????? ????????? ????????????????????? ???????????? ?????? ??? ????????????????????? ??????????? ???????????????

കോഴിേക്കാട്: സോഷ്യൽ മീഡിയയിൽ സൂപ്പർതാരങ്ങളായി മാറിയ കുഞ്ഞുങ്ങളുടെ കൈപിടിച്ച് സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ കേരളത്തിെൻറ മൈതാന ഇറക്കം. മലപ്പുറം മ മ്പാട് പുളിക്കലോടിയിലെ കളിസ്ഥലത്ത് പന്തു വാങ്ങാൻ യോഗം ചേർന്ന 13 അംഗ കുട്ടിക്കൂട്ടമാ ണ് കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയ നൂറുകണക്കിന് ഫുട്ബാൾ ആരാധകരുടെ ഹർഷാരവത് തിെൻറ അകമ്പടിയോടെ ടീമിന് അകമ്പടിയായത്. വെള്ളിയാഴ്ച കൊച്ചി നെഹ്റു സ്റ്റേഡിയത്തിെൻറ ഗാലറിയിൽ ബ്ലാസ്റ്റേഴ്സിെൻറ മഞ്ഞക്കുപ്പായമണിഞ്ഞ് ആർപ്പുവിളിച്ച ശേഷമാണ് കുട്ടിക്കൂട്ടം കോഴിക്കോട്ടെത്തിയത്.

നഗരത്തിലെ പെലോടൺ സ്േപാർട്സ് ആണ് ഇവർക്ക് ബൂട്ട് നൽകിയത്. വെള്ളിമാടുകുന്ന് ക്രസൻറ് ഫുട്ബാൾ അക്കാദമിയുടെ താരങ്ങളായിരുന്നു കഴിഞ്ഞ ദിവസം വരെ കളിക്കാർക്ക് അകമ്പടിയായത്. ശനിയാഴ്ച ക്രസൻറിലെ താരങ്ങളെ പിൻവലിച്ച് അക്കാദമിയുെട ജഴ്സിയിൽ ഈ കുട്ടികളെ ഇറക്കുകയായിരുന്നു. സ്റ്റേഡിയത്തിൽ പ്രവേശിച്ചതു മുതൽ ഫുട്ബാൾ ആരാധകരും മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ താരങ്ങളെ സ്നേഹവാക്കുകളാൽ വീർപ്പുമുട്ടിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അധ്യക്ഷനായിരുന്ന ഫ്രണ്ട്സ് ക്ലബിെൻറ പ്രസിഡൻറ് അദിൻ, മുഖ്യപ്രഭാഷണം നടത്തിയ കുഞ്ഞാവ എന്ന അനന്യ, ആമുഖ പ്രസംഗം നടത്തിയ സെക്രട്ടറി അർജുൻ, ആശംസയർപ്പിച്ച നിഷാദ്, മിഥുൻ, അലൻ, നിഹാദ്, അജിൻ രാജ്, അഭിജിത്ത്, അഥർവ്, കാശിനാഥ്, ആദിത്യൻ എന്നീ 12 പേരാണ് കോഴിക്കോട്ടെത്തിയത്. എന്നാൽ, 11 പേർക്കാണ് ഗ്രൗണ്ടിൽ അകമ്പടി പോകാനാകുമായിരുന്നുള്ളൂ. അവസരം കിട്ടാതെ ഒരു കുട്ടി കരഞ്ഞതോടെ കൂട്ടത്തിലെ മുതിർന്നവനായ മിഥുൻ ജഴ്സി ഊരി മാറിക്കൊടുത്തു.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ അനന്യ പോയിരുന്നില്ല. ശനിയാഴ്ച കേരള ക്യാപ്റ്റൻ വി. മിഥുെൻറ കൈ പിടിച്ചത് അനന്യയായിരുന്നു. കോഴിക്കോട്ടെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് അനന്യ പറഞ്ഞു. മാതാപിതാക്കളും ബന്ധുക്കളും ഗുരുവായൂരിൽ പോയിരിക്കുകയാണ്. കൂടെ പോകാതെ അനന്യ കോഴിക്കോേട്ടക്ക് വരുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായതോടെ എട്ടു പന്തുകൾ കിട്ടിയതായി സംഘത്തിൽപ്പെട്ട അദിൻ പറഞ്ഞു. കളിക്കാരെ മൈതാനത്തേക്ക് ആനയിച്ച ശേഷം ‘താരങ്ങൾ’ വി.െഎ.പി പവലിയനിലിരുന്ന് കളി കണ്ടു. കേരളത്തിെൻറ മുന്നേറ്റങ്ങളെ അവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആദ്യമായാണ് പലരും കോഴിക്കോട്ടെത്തുന്നത്. വൈറലായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സാമൂഹിക പ്രവർത്തകൻ സുശാന്ത് നിലമ്പൂരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophysushanth nilambur
News Summary - santosh trophy kerala team-sports news
Next Story