കേരളം x ഗോവ സെമി ഫൈനൽ
text_fieldsബംബോലിം: സന്തോഷ് േട്രാഫി സെമിഫൈനലിൽ കേരളം ആതിഥേയരായ ഗോവയെ നേരിടും. തിങ്കളാഴ്ച ഗ്രൂപ് എയിലെ അവസാന മത്സരത്തിൽ സർവിസസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ഗോവ അവസാന നാലിൽ ഇടംപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സർവിസസ് സെമി കാണാതെ പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ മേഘാലയയെ 2^-0ത്തിന് ബംഗാൾ പരാജയപ്പെടുത്തി. നേരേത്ത സെമിയിൽ പ്രവേശിച്ച ബംഗാളാണ് ഗ്രൂപ് എ ജേതാക്കൾ. ഇവരുടെ എതിരാളികളെ ചൊവ്വാഴ്ചത്തെ ഗ്രൂപ് ബി മത്സരങ്ങൾ തീരുമാനിക്കും. തിലക്മൈതാനത്ത് കേരളം മഹാരാഷ്ട്രയെയും ബംബോലിമിൽ മിസോറം റെയിൽവേസിനെയും നേരിടും.
പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന സർവിസസ് കളിയുടെ എട്ടാം മിനിറ്റിൽത്തന്നെ അർജുൻ ടുഡുവിലൂടെ മുന്നിലെത്തിയിരുന്നു. ഫലം തോൽവിയെങ്കിൽ പുറത്താവുമായിരുന്ന ആതിഥേയതാരങ്ങൾ ഗോൾ മടക്കാൻ ആവുംവിധം ശ്രമിച്ചു. അവസാന 10 മിനിറ്റിലാണ് ഇവരുടെ രണ്ട് ഗോളും പിറന്നത്. പകരക്കാരായ അകരാജ് മാർട്ടിൻസ് 82ാം മിനിറ്റിലും കജേറ്റാൻ ഫെർണാണ്ടസ് 89ലും സ്കോർ ചെയ്തു. തിലക്മൈതാനത്ത് മേഘാലയയെ ബംഗാൾ പരാജയപ്പെടുത്തുകകൂടി ചെയ്തതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഗോവ സെമിയിൽ. എട്ടാം മിനിറ്റിൽ എസ്. റൊണാൾഡ് സിങ്ങും 84ൽ മൻവീർ സിങ്ങുമാണ് ബംഗാളിെൻറ ഗോൾ നേടിയത്. മേഘാലയക്കും സർവിസസിനും പുറമെ ചണ്ഡിഗഢാണ് ഗ്രൂപ്പിൽ സെമി കാണാതെ മടങ്ങിയ മറ്റൊരു ടീം.
കേരളത്തെ സംബന്ധിച്ച് ഇന്നത്തെ മത്സരഫലത്തിന് പ്രസക്തിയില്ലെങ്കിലും മികച്ച ജയവുമായി സെമിഫൈനൽ തയാറെടുപ്പ് നടത്താനായിരിക്കും ശ്രമം. കഴിഞ്ഞ മത്സരങ്ങളിൽ കരക്കിരുന്നവർക്ക് അവസരം ലഭിക്കും. മിസോറമിന് നാലും മഹാരാഷ്ട്രക്കും റെയിൽവേസിനും മൂന്ന് വീതവും പോയൻറാണുള്ളത്. അഞ്ച് പോയൻറുള്ള പഞ്ചാബിന് ഇനി കളിയില്ല. നാല് ടീമിനും ഇന്നത്തെ മത്സരഫലം നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.