Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2017 11:38 PM GMT Updated On
date_range 13 March 2017 11:38 PM GMTസന്തോഷ് ട്രോഫിയിൽ ഗോളടിച്ച് മിസോറമിെൻറ ഹോളി
text_fieldsbookmark_border
നവേലിം: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് ‘ബി’യിൽ മുൻ ചാമ്പ്യന്മാരായ മിസോറമിനും പഞ്ചാബിനും ഗോളടിേയാടെ ഹോളി ആഘോഷം. നാലു വർഷം മുമ്പ് ഇന്ത്യൻ ഫുട്ബാളിലെ അദ്ഭുതസംഘമായി വരവറിയിച്ച മിസോറം മുൻ ജേതാക്കൾകൂടിയായ മഹാരാഷ്ട്രയെ 3-1ന് തകർത്ത് കിരീടക്കുതിപ്പിന് തുടക്കമിട്ടു. പഞ്ചാബ് 2-1ന് റെയിൽവേസിനെയാണ് വീഴ്ത്തിയത്. കളിയുടെ ആദ്യ പകുതിയിൽ രജ്ബീർ സിങ്ങിെൻറ ഒരു ഗോളുമായി ലീഡ് നേടിയ പഞ്ചാബ് രണ്ടാം പകുതിയിലും വലകുലുക്കിയാണ് ജയം ഉറപ്പിച്ചത്. 16ാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചാണ് രജ്ബീർ ആദ്യ ഗോൾ നേടിയത്. റെയിൽവേയുടെ എൻജിൻ കളത്തിൽ വാം ആവുംമുേമ്പ പഞ്ചാബ് കളി കൈപ്പിടിയിലൊതുക്കിയിരുന്നു. തങ്ങളുടെ മധ്യനിരയിൽ കുരുക്കിയിട്ട പന്ത് വല്ലപ്പോഴും മാത്രമേ റെയിൽവേസിന് നൽകിയുള്ളൂ. രണ്ടാം പകുതിയിൽ, ഗെയിം പ്ലാൻ മാറ്റിയിറങ്ങിയ റെയിൽവേസ് നീക്കങ്ങൾ ടോപ്ഗിയറിലാക്കി. ഇതിന് 59ാം മിനിറ്റിൽ ഫലവുംകണ്ടു. ദീപാങ്കർദാസിെൻറ ക്രോസിൽ പന്തുപിടിച്ച രാജേഷ് സൂസനായകെൻറ ഷോട്ട് പഞ്ചാബ് ഗോളി പരംജിത് സിങ്ങിനെ കീഴടക്കി വലയിൽ. കളി ഒപ്പത്തിനൊപ്പം (1-1). തുടർന്ന് 61ാം മിനിറ്റിൽ രജ്ബീർ സിങ് വീണ്ടും പഞ്ചാബ് പടയുടെ രക്ഷകനായി.
മഹാരാഷ്ട്രക്കെതിരെ ഗ്രൗണ്ട് നിറഞ്ഞുകളിച്ചാണ് മിസോറം വരവറിയിച്ചത്. ആറാം മിനിറ്റിൽ എതിർഗോളിയുടെ മണ്ടത്തത്തിലൂടെ ലാൽചുംവാമ മിസോകളുടെ ആദ്യഗോൾ നേടി. മൈനസ്പാസിലെ പന്ത് തട്ടിയെടുത്തായിരുന്നു സ്കോറിങ്. പക്ഷേ, ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല. 12ാം മിനിറ്റിൽ രാഹുൽ ദാസ് മഹാരാഷ്ട്രയെ ഒപ്പമെത്തിച്ചു. പക്ഷേ, ആദ്യ പകുതി പിരിയുംമുേമ്പ മിസോറം 43ാം മിനിറ്റിൽ ലീഡുയർത്തി. ഉയർന്നുവന്ന പന്ത് ബോക്സിനകത്തുനിന്ന് മനോഹരമായ വോളിയിലൂടെ ലാൽഫുകുല വലയിലാക്കി ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ മിസോകളുടെ വിജയമുറപ്പിച്ച ഗോളും ലാൽഫുകുലയിലൂടെതന്നെ പിറന്നു.
സർവിസസ് x ബംഗാൾ ഇന്ന്
ഹാട്രിക് കിരീടം തേടിയെത്തിയ സർവിസസ് ഇന്നിറങ്ങും. ഗ്രൂപ് ‘എ’യിൽ കരുത്തരായ പഞ്ചാബാണ് എതിരാളി. ആദ്യമത്സരത്തിൽ ചണ്ഡിഗഢിനെ തോൽപിച്ചതിെൻറ ആത് മവിശ്വാസത്തിലാണ് ബംഗാളിെൻറ വരവ്. നായകനുൾപ്പെടെ എട്ട് മലയാളി താരങ്ങളുമായാണ് സർവിസസ് ഇറങ്ങുന്നത്. ക്യാപ്റ്റൻ രാരി എസ്. രാജ് (പാലക്കാട്), ഇര്‍ഷാദ് തൈവളപ്പില്‍ (മലപ്പുറം), വി.വി. ഫര്‍ഹാദ് (കോഴിക്കോട്), അനൂപ് പോളി (തൃശൂർ), പി.എം. ബ്രിട്ടോ (തിരുവനന്തപുരം), പി. ജൈന്‍ (കാസര്‍കോട്), എം.വി. കലേഷ്, വി.കെ. വിഷ്ണു (ഇരുവരും കണ്ണൂർ) എന്നിവരാണ് മലയാളികൾ. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ചണ്ഡിഗഢും മേഘാലയയും ഏറ്റുമുട്ടും.
മഹാരാഷ്ട്രക്കെതിരെ ഗ്രൗണ്ട് നിറഞ്ഞുകളിച്ചാണ് മിസോറം വരവറിയിച്ചത്. ആറാം മിനിറ്റിൽ എതിർഗോളിയുടെ മണ്ടത്തത്തിലൂടെ ലാൽചുംവാമ മിസോകളുടെ ആദ്യഗോൾ നേടി. മൈനസ്പാസിലെ പന്ത് തട്ടിയെടുത്തായിരുന്നു സ്കോറിങ്. പക്ഷേ, ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല. 12ാം മിനിറ്റിൽ രാഹുൽ ദാസ് മഹാരാഷ്ട്രയെ ഒപ്പമെത്തിച്ചു. പക്ഷേ, ആദ്യ പകുതി പിരിയുംമുേമ്പ മിസോറം 43ാം മിനിറ്റിൽ ലീഡുയർത്തി. ഉയർന്നുവന്ന പന്ത് ബോക്സിനകത്തുനിന്ന് മനോഹരമായ വോളിയിലൂടെ ലാൽഫുകുല വലയിലാക്കി ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ മിസോകളുടെ വിജയമുറപ്പിച്ച ഗോളും ലാൽഫുകുലയിലൂടെതന്നെ പിറന്നു.
സർവിസസ് x ബംഗാൾ ഇന്ന്
ഹാട്രിക് കിരീടം തേടിയെത്തിയ സർവിസസ് ഇന്നിറങ്ങും. ഗ്രൂപ് ‘എ’യിൽ കരുത്തരായ പഞ്ചാബാണ് എതിരാളി. ആദ്യമത്സരത്തിൽ ചണ്ഡിഗഢിനെ തോൽപിച്ചതിെൻറ ആത് മവിശ്വാസത്തിലാണ് ബംഗാളിെൻറ വരവ്. നായകനുൾപ്പെടെ എട്ട് മലയാളി താരങ്ങളുമായാണ് സർവിസസ് ഇറങ്ങുന്നത്. ക്യാപ്റ്റൻ രാരി എസ്. രാജ് (പാലക്കാട്), ഇര്‍ഷാദ് തൈവളപ്പില്‍ (മലപ്പുറം), വി.വി. ഫര്‍ഹാദ് (കോഴിക്കോട്), അനൂപ് പോളി (തൃശൂർ), പി.എം. ബ്രിട്ടോ (തിരുവനന്തപുരം), പി. ജൈന്‍ (കാസര്‍കോട്), എം.വി. കലേഷ്, വി.കെ. വിഷ്ണു (ഇരുവരും കണ്ണൂർ) എന്നിവരാണ് മലയാളികൾ. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ചണ്ഡിഗഢും മേഘാലയയും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story