Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫിയിൽ ...

സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ

text_fields
bookmark_border
സന്തോഷ് ട്രോഫിയിൽ  കേരളം സെമിയിൽ
cancel

മിസോറമിെൻറ പോസ്റ്റിൽ ഗോൾമഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ? അവധിദിനത്തിൽ കേരളത്തിെൻറ മത്സരം കാണാൻ വാസ്കോയിലെ തിലക്മൈതാനത്തെത്തിയ മലയാളി കളിേപ്രമികൾക്ക് അതിന് ഭാഗ്യമുണ്ടായി. നിരവധി കൈയടികളുടെ താളത്തിൽ വടക്കുകിഴക്കൻ ഫുട്ബാൾ കരുത്തിനെതിരെ പോരിനിറങ്ങിയ കേരളം മിസോവലയിൽ നാലു തവണ പന്തെത്തിച്ചപ്പോൾ പ്രതിഫലമായി കിട്ടിയത് ഒരു വർഷത്തെ ഇടവേളക്കു ശേഷമൊരു സെമിഫൈനൽ ടിക്കറ്റ്. ബംബോലിമിൽ ഗ്രൂപ് ബിയിലെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് എതിരില്ലാത്ത ഒരു ഗോളിന് മഹാരാഷ്ട്രയോട് തോറ്റതാണ് 4-1െൻറ വിജയം ആഘോഷിച്ച കേരളത്തിന് ഇന്നലെത്തന്നെ അവസാന നാലിൽ ഇടം നേടിക്കൊടുത്തത്. അണ്ടർ 21 താരം അസ്ഹറുദ്ദീൻ (65, 84) രണ്ടു തവണ സ്കോർ ചെയ്തപ്പോൾ തുടക്കത്തിലേ ടീമിനെ മുന്നിലെത്തിച്ച് ജോബി ജസ്റ്റിനും (7) എസ്. സീസണും (ഒമ്പത്) മിസോറമിനെ മാനസികമായി തളർത്തിയിരുന്നു. ചൊവ്വാഴ്ച മഹാരാഷ്ട്രയുമാണ് കേരളത്തിെൻറ നാലാമത്തെയും അവസാനത്തെയും കളി.

ഡബ്ളടിച്ച് മുന്നോട്ട്
പ്ലെയിങ് ഇലവനിൽ ഇത്തവണയും കോച്ച് വി.പി. ഷാജിയുടെ പരീക്ഷണങ്ങൾ. മുേന്നറ്റനിരയിൽ രണ്ടുപേർ, ജോബിയും സഹലും. ഉസ്മാൻ ബെഞ്ചിലിരുന്നപ്പോൾ ഷെറിൻ സാമാണ് ടീമിനെ നയിച്ചത്. കടലാസിലെ മിസോറമിനെയല്ല കളത്തിൽ കണ്ടത്. കേരള താരങ്ങളുടെ കാലിൽനിന്ന് പന്തുകിട്ടാൻ ക്ലേശിച്ച അവർ ഇടക്കിടെ പരുക്കൻ കളി പുറത്തെടുത്തു. തുടക്കംമുതലേ കേരളത്തിെൻറ വരുതിയിലായിരുന്നു കാര്യങ്ങൾ. മൂന്നാം മിനിറ്റിൽ ആദ്യ കോർണർ കിക്കെടുക്കാൻ ജിഷ്ണു ബാലകൃഷ്ണനെത്തുന്നു. പന്ത് സ്വീകരിച്ച് മിസോ പ്രതിരോധനിരയെ മറികടന്ന് പോസ്റ്റിലേക്കടിക്കാൻ സഹൽ അബ്ദുസ്സമദിെൻറ വിഫലശ്രമം.
ലിജോയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ശരിക്കും ക്ലിക്കായി. ശ്രീരാഗാണ് കിക്കെടുത്തത്. പന്ത് കൈയിലാക്കാൻ ഗോൾകീപ്പർ തയാറെടുക്കവെ ജോബിയുടെ ഹെഡർ. നേരെ പോസ്റ്റിലേക്ക് നീങ്ങിയതോടെ കേരളത്തിെൻറ ഗോളാരവം (1^-0). ആഘോഷമൂഡ് തീരുംമുമ്പേ വീണ്ടും. ഒമ്പതാം മിനിറ്റിൽ ലിജോയുടെ പാസ്, പിന്നെ ജിഷ്ണുവിെൻറ േക്രാസ്. ഗോൾകീപ്പറിൽനിന്ന് റീബൗണ്ട് ചെയ്ത പന്ത് പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന സീസൺ തിരിച്ച് പോസ്റ്റിലേക്കുതിർത്തതും കൃത്യം വലയിൽ (2^-0). 11ാം മിനിറ്റിലാണ് മിസോറമിെൻറ ഭാഗത്തുനിന്ന് കാര്യമായൊരു നീക്കമുണ്ടാകുന്നത്.

ഫൗൾപ്ലേക്ക് ചുവപ്പ്
മത്സരത്തിൽ മിസോറം താരങ്ങൾ നാലു മഞ്ഞക്കാർഡ് കണ്ടു. കേരളനിരയിൽ പേക്ഷ ആർക്കും റഫറിയുടെ മുന്നറിയിപ്പ് സിഗ്നൽ ലഭിച്ചില്ല. 16ാം മിനിറ്റിലായിരുന്നു ആദ്യ മഞ്ഞക്കാർഡ്. മുഹമ്മദ് പാറക്കോട്ടിലിനെയും തുടർന്ന് ശ്രീരാഗിനെയും കാലുവെച്ച് വീഴ്ത്തി മിസോറം കളിക്കാർ. ശ്രീരാഗിനെതിരായ ഫൗളിെൻറ ഗൗരവം മനസ്സിലാക്കിയ റഫറി, ലാൽദിങ്ഹേതയെ കാർഡ് കാണിച്ചു. ഈ ഫൗളിെൻറ പേരിൽ ഇരു ടീമും തമ്മിൽ അൽപനേരം ഉന്തുംതള്ളുമുണ്ടായി.
ജോബിക്ക് ലഭിച്ച സുവർണാവസരങ്ങൾ ഗോളായിരുന്നെങ്കിൽ ആദ്യ പകുതിയിൽത്തന്നെ കേരളം വൻലീഡ് നേടിയെനെ. 20, 23 മിനിറ്റുകളിൽ ജോബി സ്കോർ ചെയ്യുമെന്നുറപ്പിച്ച സമയത്തെല്ലാം മിസോ ഗോളിയോ ഡിഫൻഡർമാരോ തടഞ്ഞു. 25ാം മിനിറ്റിൽ ശ്രീരാഗിനെ ഫൗൾ ചെയ്തതിന് മറ്റൊരു മഞ്ഞക്കാർഡ്. ഇപ്രാവശ്യം ലാൽഫക്സുവാലക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ ഇടതുവിങ്ങിലൂടെ കേരളത്തിെൻറ പോസ്റ്റ് ലക്ഷ്യമാക്കി കുതിക്കവെ തനിയേ വീണ ഫക്സുവാല റഫറിയുമായി കയർത്തു. രണ്ടാം മഞ്ഞക്കാർഡും ചുവപ്പും വാങ്ങി മിഡ്ഫീൽഡറുടെ മടക്കം. രണ്ടു ഗോളിന് പിന്നിൽ നിന്ന മിസോറം കളി തുടങ്ങി അരമണിക്കൂറിനുള്ളിൽത്തന്നെ പത്തുപേരായി ചുരുങ്ങി.

സൂപ്പർ സബ് അസ്ഹർ
കേരളത്തിന് തുടരത്തുടരെ ഗോളവസരങ്ങൾ. രണ്ടാം മത്സരത്തിലെ ഹീറോ മുഹമ്മദ് പാറക്കോട്ടിലിെൻറ മുന്നേറ്റങ്ങൾ. മധ്യനിരയിൽ ജിഷ്ണു ഒരുക്കിയ മികച്ച മുഹൂർത്തങ്ങൾ. 30ാം മിനിറ്റിൽ മുഹമ്മദിെൻറ സിസർകട്ടിലൂടെ ജോബിയുടെ മറ്റൊരു പാഴ്ശ്രമം. ആദ്യ പകുതി അവസാനിക്കാനിരിക്കെ മിസോ താരങ്ങൾ കേരള ക്യാമ്പിൽ നേരിയ അങ്കലാപ്പുണ്ടാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിെൻറ പന്തടക്കം. ജോബിക്ക് തുടരത്തുടരെ വീണുകിട്ടിയ അവസരങ്ങൾ. 60ാം മിനിറ്റിൽ സഹലിന് പകരം അസ്ഹറിനെ ഇറക്കി. 64ാം മിനിറ്റിൽ ജോബിയെ പിൻവലിച്ച് ഉസ്മാനെയും. പഞ്ചാബിനെതിരെ അവസാന അഞ്ചു മിനിറ്റിൽ രണ്ടു ഗോളടിച്ച് കേരളത്തിന് സമനില നേടിക്കൊടുത്ത അണ്ടർ 21 താരം മുഹമ്മദ് പാറക്കോട്ടിലിെൻറ വരവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അസ്ഹറിെൻറ പ്രകടനം. പരിശീലകൻ വി.പി. ഷാജിയുടെ സബ്സ്റ്റിറ്റ്യൂഷെൻറ ആദ്യ ഫലപ്രാപ്തി 65ാം മിനിറ്റിൽ. മൈതാനമധ്യത്തുനിന്ന് പന്തുമായി കുതിച്ച ഉസ്മാൻ ലൈനിനരികെ വെച്ച് അസ്ഹറുദ്ദീന് നൽകി. അഡ്വാൻസ് ചെയ്ത ഗോളി ലാൽറുവാത്പുഴയെ കടന്ന് പന്ത് വലയിൽ (3^-0).

ഉസ്മാൻ പന്ത് ഗോൾവര കടത്തിയെങ്കിലും ഓഫ്സൈഡ് വിസിൽ. 84ാം മിനിറ്റ്. ബോക്സിനരികിൽ ഉസ്മാെൻറ മറ്റൊരു പാസ്. ഇടത്തോട്ട് ഡൈവ് ചെയ്ത ഗോളിയെ കബളിപ്പിച്ച് അസ്ഹർ അനായാസം പോസ്റ്റിെൻറ വലതുമൂലയിലേക്കടിച്ചു (4^-0). തിരിച്ചടിക്കാൻ ഇടക്കിടെ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ 86ാം മിനിറ്റിൽ മിസോ താരങ്ങളുടെ മുഖത്ത് ചെറിയ സന്തോഷം വിരിഞ്ഞു. കേരള ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി എൽ. റവാമിയ ഗോൾ നേടുമ്പോൾ ഗോൾകീപ്പർ മിഥുനും നിസ്സഹായതയോടെ നോക്കി. 87ാം മിനിറ്റിൽ മുഹമ്മദിനെ പിൻവലിച്ച് നീഷോൺ ഇറങ്ങി. ഇഞ്ചുറി ടൈമിൽ അസ്ഹറിന് ഹാട്രിക് നേടാൻ അവസരം ലഭിച്ചത് പേക്ഷ ഗോളായില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhosh trophy
News Summary - santhosh trophy kerala beat misoram
Next Story