കളി മതി; മാല വേണ്ട: സ്വർണ ചെയിൻ ഉൗരിച്ച് റഫറി
text_fieldsലണ്ടൻ: സ്വർണത്തിന് ഫുട്ബാളിലെന്ത് കാര്യം. ആഴ്സനൽ വിങ്ങർ ഐൻസ്ലി മെയ്റ്റ്ലാ ൻഡ് നിൽസനോയോട് റഫറി ചോദിച്ചത് ഇങ്ങനെയാവാം. കഴിഞ്ഞ ദിവസം യൂറോപ ലീഗ് ഗ്രൂപ് റ ൗണ്ടിൽ ആഴ്സനലും വിറ്റോറിയ ഗ്വിമാറസും ഏറ്റുമുട്ടിയപ്പോഴാണ് ഇംഗ്ലീഷ് താരമായ മെയ്റ്റ്ലാൻഡ് കഴുത്തിലണിഞ്ഞ സ്വർണചെയിൻ റഫറി പിടികൂടുന്നത്. കമ്മൽ, മോതിരം, മാല തുടങ്ങിയവയണിഞ്ഞ് കളിക്കാൻ പാടില്ലെന്ന നിയമം തെറ്റിച്ച് കളത്തിലിറങ്ങിയ മെയ്റ്റ്ലാൻഡിനെ 17ാം മിനിറ്റിലാണ് തുർക്കിക്കാരൻ റഫറി ഹാലിസ് ഒസ്കായ കൈയോടെ പിടികൂടുന്നത്.
ഉടൻ ടച്ച്ലൈനിന് പുറത്തേക്ക് അയച്ച താരത്തിൽനിന്ന് അസിസ്റ്റൻറ് റഫറി സ്വർണമാല ഊരിമാറ്റി. ഈ കാഴ്ച ടെലിവിഷൻ കാമറയും ഒപ്പിയെടുത്തു. കളിക്കാരുടെ ശരീരത്തിൽ മാല, കമ്മൽ തുടങ്ങിയവയൊന്നുമില്ലെന്ന് കിക്കോഫ് വിസിലിന് മുമ്പ് ഉറപ്പുവരുത്തേണ്ടത് റഫറിമാരുടെ ജോലിയാണ്. എന്നാൽ, ഈ പരിശോധനയെ വെട്ടിച്ചാണ് ആഴ്സനൽ താരം മാലയിട്ട് വന്നത്. മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.