അടിതെറ്റി റയൽ; ബാഴ്സ ഒന്നാമത്
text_fieldsമഡ്രിഡ്: രാജപദവിക്ക് അങ്കം മുറുകിയ ലാ ലിഗയിൽ വമ്പന്മാരായ റയൽ മഡ്രിഡിന് ഞെട്ടി ക്കുന്ന തോൽവി. പട്ടികയിൽ ഏറെ പിറകിലുള്ള ലെവാെൻറയാണ് സിദാൻ സംഘത്തെ ഏകപക്ഷീയമാ യ ഒരു ഗോളിന് അട്ടിമറിച്ചത്. മിന്നും ഫോമിൽ കുതിച്ച റയൽ മഡ്രിഡ് കഴിഞ്ഞ ഒക്ടോബറി നുശേഷം ആദ്യ തോൽവി വഴങ്ങിയതോടെ പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം പാഴാക്കി. ഐബ റിനെ അഞ്ചു ഗോളിന് തകർത്തുവിട്ട ബാഴ്സലോണ ഇതോടെ രണ്ടു പോയൻറ് ലീഡുമായി ഒന്നാം സ ്ഥാനം നിലനിർത്തി.
ബുധനാഴ്ച മാഞ്ചസ്റ്റർ സിറ്റിയുമായി ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരത്തിന് ബൂട്ടുകെട്ടാനിരിക്കെ ആത്മവിശ്വാസം കെടുത്തുന്ന പ്രകടനമാണ് റയൽ എതിരാളികളുടെ തട്ടകത്തിൽ പുറത്തെടുത്തത്. ഉടനീളം കളി നിയന്ത്രിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടും ഗോളാക്കി മാറ്റാൻ മാത്രം മറന്നപ്പോൾ കിട്ടിയ അർധാവസരം വിശ്വസ്തനായ കീപ്പർ തിബോ കർട്ടുവയുടെ കൈകൾക്കു മുകളിലൂടെ അടിച്ചുകയറ്റി ലൂയി മൊറേൽസ് ആതിഥേയർക്ക് ജയമൊരുക്കി.
ഗാരെത് ബെയിലും ലൂക ജോവിച്ചും പരിക്കുമായി പുറത്തിരുന്ന കളിയുടെ രണ്ടാം പകുതിയിൽ എഡൻ ഹസാർഡും മടങ്ങിയത് ടീമിെൻറ മുന്നേറ്റങ്ങളെ തെല്ലൊന്നുമല്ല ബാധിച്ചത്. ഗോളി മാത്രം മുന്നിൽ നിൽക്കെ ഹസാർഡ് പാഴാക്കിയ പന്തും കരീം ബെൻസേമയും ഇസ്കോയും നഷ്ടപ്പെടുത്തിയ അവസരങ്ങളും തോൽവിയിൽ നിർണായകമായി.
മെസ്സി റിട്ടേൺസ്
മറുവശത്ത്, മാന്ത്രികത തിരിച്ചുകിട്ടിയ കാലുകളുമായി ഐബറിെനതിരെ ബൂട്ടുകെട്ടിയ മെസ്സി നേടിയ എണ്ണംപറഞ്ഞ നാലു ഗോളുകൾ ബാഴ്സയുടെ നില ഭദ്രമാക്കി. ദുർബലരായ എതിരാളികൾക്കു മുന്നിൽ മുട്ടുവിറക്കുന്ന പഴയ ശീലങ്ങൾ മാറ്റിവെച്ച ടീമും നായകൻ മെസ്സിയും സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. 26 മിനിറ്റിലായിരുന്നു മെസ്സി ഹാട്രിക് തികച്ചത്. 15ാം മിനിറ്റിൽ ഐബർ പ്രതിരോധത്തെ കാലുകളിൽ വട്ടംകറക്കിയ സോളോ നീക്കത്തിലായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ.
അതിവേഗവും പ്രതിഭയും മേളിച്ച പതിവുഷോട്ടിൽ എതിർ ഗോളിയെ കീഴടക്കിയ താരം 37ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ മെസ്സി നാലാം ഗോൾ നേടിയപ്പോൾ ആർതർ പട്ടിക തികച്ചു. മറ്റൊരു മത്സരത്തിൽ റയൽ സോസിഡാഡ് വലൻസിയയെ തോൽപിച്ചു (3-0).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.