Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 10:56 AM GMT Updated On
date_range 7 Jan 2019 6:01 PM GMTലാ ലിഗ: ബാഴ്സക്ക് ജയം; റയലിന് തോൽവി
text_fieldsbookmark_border
മഡ്രിഡ്: ലാ ലിഗയിൽ വമ്പന്മാരായ റയൽ മഡ്രിഡിന് സ്വന്തം മൈതാനത്ത് ഞെട്ടിക്കുന്ന തോ ൽവി. റയൽ സോസീഡാഡാണ് 2-0ത്തിന് റയലിനെ മലർത്തിയടിച്ചത്. അതേസമയം, മികച്ച ഫോം തുടരു ന്ന ബാഴ്സലോണ ഗെറ്റാഫെക്കെതിരെ 2-1െൻറ വിജയവുമായി ഒന്നാം സ്ഥാനത്ത് ലീഡ് അഞ്ചു പോയ ൻറാക്കി ഉയർത്തി. അഞ്ചാമതുള്ള റയലിനെക്കാൾ 10 പോയൻറ് മുന്നിലാണ് ബാഴ്സ. 18 മത്സരങ്ങ ൾ പൂർത്തിയായപ്പോൾ ബാഴ്സ (40), അത്ലറ്റികോ മഡ്രിഡ് (35), സെവിയ്യ (33), അലാവെസ് (31), റയൽ (30) എന് നിങ്ങനെയാണ് ആദ്യ അഞ്ചു സ്ഥാനക്കാരുടെ പോയൻറ് നില.
റയലിെൻറ സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന കളിയിൽ തുടക്കത്തിൽ പെനാൽറ്റിയിൽനിന്ന് വില്യൻ ജോസും (മൂന്ന്) ഒടുക്കത്തിൽ റൂബൻ പാർഡോയും (83) നേടിയ ഗോളുകൾക്കാണ് സോസീഡാഡ് ജയിച്ചത്. ലൂകാസ് വാസ്ക്വസ് 61ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് 10 പേരുമായാണ് റയൽ അവസാന അരമണിക്കൂർ കളിച്ചത്. 2004നുശേഷം സോസീഡാഡ് റയലിെൻറ തട്ടകത്തിൽ നേടുന്ന ആദ്യ ജയമാണിത്.
റയൽ നിരയിൽ പരിക്കുമുലം ഗാരെത് ബെയ്ൽ പുറത്തിരുന്നപ്പോൾ 18കാരൻ വിനീഷ്യസ് ജൂനിയറാണ് പകരമെത്തിയത്. ബ്രസീലുകാരൻ മികച്ച കളി കെട്ടഴിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഗോൾവലക്കു മുന്നിൽ കരീം ബെൻസേമയും പകച്ചപ്പോൾ ഗോൾക്ഷാമം തുടർന്നു. ഗെറ്റാഫെക്കെതിരെ ലാ ലിഗയിലെ തെൻറ 399ാം ഗോൾ കുറിച്ച ലയണൽ മെസ്സിയും (20) സഹസ്ട്രൈക്കർ ലൂയി സുവാരസും (39) ആണ് ബാഴ്സക്ക് ജയം സമ്മാനിച്ചത്. ജയ്മി മാറ്റയുടെ (43) വകയായിരുന്നു ഗെറ്റാഫെയുടെ ആശ്വാസ ഗോൾ.
മൂന്ന്, നാല് സ്ഥാനക്കാരുടെ പോരാട്ടത്തിൽ അത്ലറ്റികോ മഡ്രിഡും സെവിയ്യയും (1-1) സമനിലയിൽ പിരിഞ്ഞു. വിസാം ബെൻ യെഡർ (37) സെവിയ്യയെ മുന്നിലെത്തിച്ചപ്പോൾ അേൻറായിൻ ഗ്രീസ്മാൻ (45) അത്ലറ്റികോക്ക് തുല്യത നൽകി. അലാവെസ് 2-1ന് വലൻസിയയെയും എസ്പാന്യോൾ 1-0ത്തിന് ലെഗാനസിനെയും റയോ വയ്യെകാനോ 1-0ത്തിന് വയ്യഡോയ്ഡിനെയും ഹ്യൂവെസ്ക 2-1ന് റയൽ ബെറ്റിസിനെയും തോൽപിച്ചു. ലെവെൻറ-ജിറോണ മത്സരം 2-2നും െഎബർ-വിയ്യാറയൽ കളി ഗോൾരഹിതമായും സമനിലയിൽ തീർന്നു.
റയലിെൻറ സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന കളിയിൽ തുടക്കത്തിൽ പെനാൽറ്റിയിൽനിന്ന് വില്യൻ ജോസും (മൂന്ന്) ഒടുക്കത്തിൽ റൂബൻ പാർഡോയും (83) നേടിയ ഗോളുകൾക്കാണ് സോസീഡാഡ് ജയിച്ചത്. ലൂകാസ് വാസ്ക്വസ് 61ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് 10 പേരുമായാണ് റയൽ അവസാന അരമണിക്കൂർ കളിച്ചത്. 2004നുശേഷം സോസീഡാഡ് റയലിെൻറ തട്ടകത്തിൽ നേടുന്ന ആദ്യ ജയമാണിത്.
റയൽ നിരയിൽ പരിക്കുമുലം ഗാരെത് ബെയ്ൽ പുറത്തിരുന്നപ്പോൾ 18കാരൻ വിനീഷ്യസ് ജൂനിയറാണ് പകരമെത്തിയത്. ബ്രസീലുകാരൻ മികച്ച കളി കെട്ടഴിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഗോൾവലക്കു മുന്നിൽ കരീം ബെൻസേമയും പകച്ചപ്പോൾ ഗോൾക്ഷാമം തുടർന്നു. ഗെറ്റാഫെക്കെതിരെ ലാ ലിഗയിലെ തെൻറ 399ാം ഗോൾ കുറിച്ച ലയണൽ മെസ്സിയും (20) സഹസ്ട്രൈക്കർ ലൂയി സുവാരസും (39) ആണ് ബാഴ്സക്ക് ജയം സമ്മാനിച്ചത്. ജയ്മി മാറ്റയുടെ (43) വകയായിരുന്നു ഗെറ്റാഫെയുടെ ആശ്വാസ ഗോൾ.
മൂന്ന്, നാല് സ്ഥാനക്കാരുടെ പോരാട്ടത്തിൽ അത്ലറ്റികോ മഡ്രിഡും സെവിയ്യയും (1-1) സമനിലയിൽ പിരിഞ്ഞു. വിസാം ബെൻ യെഡർ (37) സെവിയ്യയെ മുന്നിലെത്തിച്ചപ്പോൾ അേൻറായിൻ ഗ്രീസ്മാൻ (45) അത്ലറ്റികോക്ക് തുല്യത നൽകി. അലാവെസ് 2-1ന് വലൻസിയയെയും എസ്പാന്യോൾ 1-0ത്തിന് ലെഗാനസിനെയും റയോ വയ്യെകാനോ 1-0ത്തിന് വയ്യഡോയ്ഡിനെയും ഹ്യൂവെസ്ക 2-1ന് റയൽ ബെറ്റിസിനെയും തോൽപിച്ചു. ലെവെൻറ-ജിറോണ മത്സരം 2-2നും െഎബർ-വിയ്യാറയൽ കളി ഗോൾരഹിതമായും സമനിലയിൽ തീർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story