ലാലിഗയിൽ റയൽ മഡ്രിഡും ബാഴ്സലോണയും ഇന്ന് നേർക്കുനേർ
text_fieldsമഡ്രിഡ്: നാലു ദിവസത്തിനിടെ ബാഴ്സലോണയും റയൽ മഡ്രിഡും വീണ്ടും നേർക്കുനേർ. കിങ്സ് കപ്പിൽ ബുധനാഴ്ച ഏറ്റുമുട്ടിയ ഇരുവരും അതേവേദിയിൽ ഒരുവട്ടംകൂടി കൊമ്പുകോർക്കും. ലാലിഗയിലെ എവേ മത്സരത്തിലാണ് ബാഴ്സലോണ റയലിെൻറ തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ വീണ്ടും ബൂട്ടുകെട്ടുന്നത്.
ബാഴ്സയുടെ മൈതാനത്ത് നടന്ന ലാലിഗയിലെ ആദ്യപാദത്തിലും പിന്നാലെ കിങ്സ് കപ്പിലും തോൽപിച്ച കറ്റാലന്മാരോട് കണക്കുതീർക്കാനാണ് റയലിെൻറ പടയൊരുക്കം. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30നാണ് മത്സരം.
കിങ്സ് കപ്പ് രണ്ടാംപാദത്തിൽ റയലിനെ 3-0ത്തിന് തുരത്തിയതിെൻറ ആത്മവിശ്വാസത്തിലാണ് ബാഴ്സ കളത്തിലിറങ്ങുന്നത്. റയലിെൻറ കിങ്സ് കപ്പ് മോഹം ഇല്ലാതാക്കിയ ബാഴ്സക്ക് ഇനി ലാലിഗയിലും മുഖ്യ എതിരാളികളെ അടിച്ചൊതുക്കണം. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള റയലിെനക്കാൾ ഒമ്പത് പോയൻറും രണ്ടാംസ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിനെക്കാൾ ഏഴു പോയൻറും മുന്നിലാണ് ബാഴ്സ.
ടീം ലൈനപ്പിൽ ബാഴ്സക്ക് ആശങ്കകെളാന്നുമില്ല. ഫ്രഞ്ച് പ്രതിരോധതാരം സാമുവൽ ഉംറ്റിറ്റി പരിക്കുമാറി തിരിച്ചെത്തി. ബ്രസീലിയൻ താരം ആർതറും ഫിറ്റ്നസ് കൈവരിച്ച് ടീമിലേക്ക് മടങ്ങിയിട്ടുണ്ട്. കിങ്സ് കപ്പിൽ കളിപ്പിച്ച ഇലവനെ തന്നെയായിരിക്കും കോച്ച് ഏണസ്റ്റോ വാൽവർഡെ കളത്തിലിറക്കുക. ഫോം കണ്ടെത്താനാവാത്ത ബ്രസീലിയൻ താരം ഫിലിപ്പെ കൗട്ടീന്യോക്കു പകരം ഉസ്മാനെ ഡെംബലെയാകും ഇടതുവിങ്ങിൽ. റയലിന് ഇന്ന് ജയിച്ചേ പറ്റൂ. കഴിഞ്ഞ അഞ്ച് എൽക്ലാസികോയിലും ബാഴ്സയോട് ജയിക്കാനായിട്ടില്ലായെന്ന നാണക്കേട് തിരുത്താനാണ് സാൻറിയഗോ സോളാരിയുടെ ടീമിെൻറ പടയൊരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.